കൊച്ചി: സഭാചരിത്ര പണ്ഡിതനും സാഹിത്യകാരനും പ്രഭാഷകനുമായ ആന്റണി പുത്തൂർ (81) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കൊച്ചി ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ.
കേരളത്തിലെ ലത്തീൻ സഭാ ചരിത്രാന്വേഷണത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ "ഹോർത്തൂസ് മലബാറിക്കസും നാട്ടുചികിത്സാരീതികളും' എന്ന ബൃഹദ്ഗ്രന്ഥം ശ്രദ്ധേയമാണ്.
നിരവധി പള്ളികളിൽ നോമ്പുകാല പുത്തൻപാന പാരായണവും വിചിന്തനവും നടത്തിയിട്ടുണ്ട്. അർണോസ് പാതിരിയുടെ കാവ്യങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
കർണാടകയിലെ തളിക്കോട്ട വിദ്യാപ്രചാരക മണ്ഡൽ ഹൈസ്കൂളിലെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയുടെ 2014ലെ അവാർഡ്, 2017ലെ ഫെലോഷിപ്പ്, കെസിബിസി ഗുരുപൂജ പുരസ്കാരം, കേരള ലത്തീൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ ചരിത്ര പ്രതിഭ അവാർഡ് എന്നിവ ആന്റണി പുത്തൂരിന് ലഭിച്ചു.
ഭാര്യ: ജയിൻ ആന്റണി. മക്കൾ: സിന്ധു ആന്റണി, ജെസ്ദേ ഫ്രാൻസിസ്, റാണി ആന്റണി. മരുമക്കൾ: ബോബി ചേരംവേലി ദേവസ്യ, മേരി ആശ മൈക്കിൾ, സന്തോഷ് ചാക്കോ.
Tags : Antony Puthur passes away