കൽപ്പറ്റ: വയനാട്ടിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. വെങ്ങപ്പള്ളിയിലുണ്ടായ സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്താണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നഫ്സീറിനുമാണ് മർദനമേറ്റത്.
കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കോറോത്ത് നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.