x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലാര്‍ക്കിന്‍റെ മരണം: വിഷാദരോഗമെന്ന് എഡിഎമ്മിന്‍റെ റിപ്പോര്‍ട്ട്

വെബ് ഡെസ്ക്
Published: August 31, 2026 03:51 AM IST | Updated: August 31, 2026 03:51 AM IST

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് എ. ആശാലതയുടെ (41) മരണം സംബന്ധിച്ച് എഡിഎം പി. ഉദയകുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചു. ജോലി സമ്മര്‍ദമോ സ്ഥലം മാറ്റമോ അല്ല ആത്മഹത്യക്കു കാരണമെന്നും അഞ്ചു വര്‍ഷമായി ആശാലത വിഷാദരോഗിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്കള അതൃകുഴി സ്വദേശിനിയായ ആശാലത ഓഗസ്റ്റ് ഏഴിനാണ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചത്.

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശാലത ആദ്യം ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും സമ്മര്‍ദ്ദം മൂലമല്ല വിഷം കഴിച്ചതെന്നായിരുന്നു ആശാലത അന്നു പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. അന്നു രാത്രിയോടെ ആശാലതയുടെ നില ഗുരുതരമാവുകയും കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് ഒന്‍പതിന് ആശാലത മരണത്തിനു കീഴടങ്ങി.

സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍റെ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന ആശാലതയെ അകാരണമായി എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്കു സ്ഥലം മാറ്റിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.

റവന്യു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആശാലതയെ മേയ് 10നാണ് അതേ ഓഫീസിന്‍റെ തൊട്ടുമുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്. എഡിഎം നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉടന്‍ സര്‍ക്കാരിനു കൈമാറും.

Tags : Death ADM report depression Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up