x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം'; തളിപ്പറമ്പിലെ തോൽവിയിൽ അണികളെ പഴിച്ച് പിണറായി വിജയൻ

ഓൺലൈൻ ഡെസ്ക്
Published: August 30, 2026 11:26 PM IST | Updated: August 30, 2026 11:26 PM IST

പിണറായി വിജയൻ

കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി അണികളെയും വോട്ടർമാരെയും പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താത്കാലിക പ്രചാരണ വേലകളിൽ ആളുകൾ വീണുപോയെന്നും എന്താണ് അണികളെ വഴിതെറ്റിച്ചതെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരെയാണ് വിശ്വാസത്തിലെടുത്തതെന്ന് ചിന്തിക്കണമെന്നും ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ അണികൾ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാൻ തയ്യാറായതിൽ പലർക്കും ഇപ്പോൾ പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിന് ശക്തമായ അടിത്തറയുള്ള തളിപ്പറമ്പിൽ 11 ശതമാനം വോട്ടിന്‍റെ കുറവുണ്ടായി. സാധാരണ സംഭവിക്കുന്ന തോൽവിയല്ല ഇതെന്നും പാർട്ടി വിരുദ്ധ പ്രചാരണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഏകോപിതമായി നീങ്ങേണ്ട ഘട്ടമാണിതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Tags : PinarayiVijayan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash

Recent News

Corehub Up