ഷോൺ ജോർജ്
കോട്ടയം: മാസപ്പടി കേസിലെ ഇഡി ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് ഷോൺ അഭിപ്രായപ്പെട്ടു.
ഇഡി കേസില്‍ പ്രതികളായ സഖാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഡ്മിന് ആകാനാണ് പിണറായിയുടെ ശ്രമം. തനിക്കെതിരെ ആരോപണം വരുമ്പോള്‍ അത് പാര്‍ട്ടിക്കെതിരെയെന്നു വരുത്താന്‍ പിണറായി ശ്രമിക്കുന്നുവെന്നും ഷോൺ ജോർജ് ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ അതിന് ഒത്താശ ചെയ്യുന്നുവെന്നും ഷോണ്‍ പറഞ്ഞു. ഇഡി കേസില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയന് കള്ളനാണെന്ന് പറഞ്ഞ ആളാണ് രാഹുല്‍ ഗാന്ധിയെന്നും ഷോൺ വ്യക്തമാക്കി.
അതേ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്ന് അറിയണം. കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിക്കാത്തത് സംശയാസ്പദമാണ്. സിഎംആര്‍എല്ലില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തിന് തുക വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Tags : ShoneGeorge BJP PinarayiVijayan CPM Congress