തൃശൂർ: എക്സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ. ബാലകൃഷ്ണന് (87) അന്തരിച്ചു. സംസ്കാരം നടത്തി.
ചന്ദ്രയാണ് ഭാര്യ. ബംഗളൂരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ്പ്രസിഡന്റായ കൃഷ്ണന്, വിദ്യ എന്നിവര്‍ മക്കളാണ്. മരുമകൻ: കുമാര്‍ (കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).
കേരളത്തിലെ മാധ്യമരംഗത്തു ശ്രദ്ധേയമായിരുന്ന എക്സ്പ്രസ് പത്രം 1944ല്‍ ബാലകൃഷ്ണന്റെ അച്ഛൻ കെ. കൃഷ്ണനാണ് സ്ഥാപിച്ചത്.
ബാലാജി എന്ന പേരില്‍ സിനിമാനിരൂപകനായി പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്ന കെ. ബാലകൃഷ്ണന് 1970 നവംബറില്‍ അച്ഛന്റെ മരണശേഷമാണ് മുഖ്യപത്രാധിപരായത്. ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു.
നൃത്തകലാപരിശീലനത്തിനായി കെ. കൃഷ്ണന് സ്ഥാപിച്ച നടനനികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി എക്സ്പ്രസ് ഏറ്റെടുത്തശേഷമാണു പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്.