രാഹുൽ ഗാന്ധി
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ്. ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വ്യക്തികൾക്കിടയിൽ എത്ര തുകയുടെ ഇടപാട് നടന്നാലും ഫീസ് ഉണ്ടാകില്ലെന്ന വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
അതേസമയം പാർലമെന്റ് അടുത്തിടെ പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതിയിൽ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ചുമത്തുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു.
Tags : Fees UPI Transaction RahulGandhi DonaldTrump