x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സംരക്ഷണമൊരുക്കി ഹൈക്കോടതി


Published: December 18, 2025 03:34 AM IST | Updated: December 18, 2025 03:34 AM IST

കൊച്ചി: ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അവരുടെ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ നേരിടുന്ന സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും സംരക്ഷണമൊരുക്കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ പോലീസ് ഉള്‍പ്പെടെ എല്ലാ ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

സെക്രട്ടറിമാരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയോ വൈകിക്കുകയോ ചെയ്യുന്നത് ഗൗരവമായ നിയമലംഘനമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നിയമാനുസൃതമായി ചുമതല നിര്‍വഹിക്കുന്നതിനിടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വ്യക്തിപരമായി ഉത്തരവാദികളാക്കാന്‍ പാടില്ലെന്നും അവര്‍ക്കാവശ്യമായ പൂര്‍ണ ഭരണപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

അനധികൃത ബോര്‍ഡുകള്‍ ഏതൊരു സംഘടനയുടേതായാലും മത–സാംസ്‌കാരിക സ്ഥാപനങ്ങളുടേതായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

Tags : High Court protection Gram Panchayat secretary

Recent News

Corehub Up