കൊച്ചി: ചെയ്ത ജോലികളുടെ കുടിശിക ലഭിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍വേ മേഖലയിലെ കരാറുകാര്‍ പ്രതിസന്ധിയിലാണെന്ന് സതേണ്‍ റെയില്‍വേ കോണ്‍ട്രാക്ടേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍.
ഏറ്റെടുത്ത പ്രവൃത്തികൾപ്പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ നില തുടര്‍ന്നാല്‍ ജോലികൾ നിര്‍ത്തിവയ്ക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഓര്ഗനൈസേഷന് പ്രസിഡന്റ് അലക്സ് പെരുമാലില്‍, ജനറല്‍ സെക്രട്ടറി കെ.എ. ജോണ്സണ് എന്നിവര്‍ പറഞ്ഞു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്കു കീഴിലായി 285 കോടിയാണ് കരാറുകാര്‍ക്കു നല്‍കാനുള്ളത്. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നല്‍കേണ്ട തുകയാണിത്.
എറണാകുളത്ത് 150 കോടിയും തിരുവനന്തപുരം ഡിവിഷനു കീഴില്‍ 52 കോടിയും പാലക്കാട് ഡിവിഷനു കീഴില്‍ 82.85 കോടിയുമാണ് കരാര്‍ കുടിശിക. ട്രാക്കിലെ ജോലികൾ ഉൾപ്പെടെ മഴയ്ക്കു മുന്‍പേ തീര്‍ക്കേണ്ട പ്രവൃത്തികൾ ഏറെയുണ്ട്.
പണം ലഭിച്ചാലേ ഇവ പൂര്‍ത്തീകരിക്കാനാകൂ. റെയില്‍വേ മന്ത്രാലയത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കുടിശിക പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
Tags : Kudishika Railway contractors strike