x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി എറണാകുളത്ത് നിന്നോ? ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്, പ്രതീക്ഷയില്‍ എല്‍ഡിഎഫ്; ഫലം കാത്ത് കേരളം


Published: May 2, 2026 06:53 PM IST | Updated: May 2, 2026 06:53 PM IST

കൊച്ചി: മുഖ്യമന്ത്രിയാര്, പ്രതിപക്ഷ നേതാവാര് എന്നീ ചര്‍ച്ചകളാണ് ട്രെന്‍ഡിംഗില്‍. ശുഭ പ്രതീക്ഷയിലാണ് എന്നാല്‍ അതിലേറെ ആശങ്കയിലുമാണ് കോണ്‍ഗ്രസ്. പിണറായി 3.0 ആണ് സിപിഎമ്മിന്റെ മുദ്രാവാക്യം. ഇതിനിടയില്‍ നേട്ടം കൊയ്യാനാകുമെന്ന ആത്മവിശ്വാസം ഏറെയുണ്ട് എന്‍ഡിഎയ്ക്ക്. കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ രണ്ടു ദിവസം മാത്രമാണ് ബാക്കി. തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം കൊയതവര്‍ക്ക് നെഞ്ചിടിപ്പേറുന്ന നിമിഷങ്ങളാണ്.

യുഡിഎഫിനൊപ്പം അടിയുറച്ചു നില്‍ക്കുന്ന ജില്ലയാണ് എറണാകുളം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് മേല്‍ക്കോയ്മ നേടിയ ജില്ല. എറണാകുളത്ത് ഇത്തവണ കോണ്‍ഗ്രസിന്റെ കംപ്ലീറ്റ് സ്വീപ് ഉണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡന്‍ എംപിയും അവകാശപ്പെടുന്നത്. 14 നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 79.89 ശതമാനമാണ് ഇത്തവണത്തെ ജില്ലയിലെ പോളിംഗ് ശതമാനം.

1991ലെ തെരഞ്ഞെടുപ്പ് മുതല്‍ എറണാകുളത്ത് മുന്നില്‍ യുഡിഎഫ് തന്നെയാണ്. അന്ന് 12 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകള്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ 1996ല്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 4 എന്നായി നില. 2001ല്‍ യുഡിഎഫ് 13 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് ഒന്നില്‍ ഒതുങ്ങി. എന്നാല്‍ 2006ല്‍ എല്‍ഡിഎഫിന് ഒപ്പമായിരുന്നു എറണാകുളം. ജില്ലയില്‍ ആദ്യമായി 10 സീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫ് നാലിലേക്ക് ഒതുങ്ങി.

എന്നാല്‍ 2011ല്‍ വീണ്ടും 11 സീറ്റുകള്‍ യുഡിഎഫ് നേടി. 2016ല്‍ 9-5 എന്ന നിലയിലായി. സമാനമായ രീതിയിലായിരുന്നു 2021ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സീറ്റ് നില. സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും കളത്തില്‍ ഇറക്കിയിട്ടുണ്ട് ഇരു മുന്നണികളും. എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ട്വന്റി 20യും ജില്ലയില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍ പോലെ, മുഖ്യമന്ത്രി ജില്ലയില്‍ നിന്നാകാനും സാധ്യതയേറെയാണ്. മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഇങ്ങനെയാണ്...

പറവൂര്‍:

2001 മുതല്‍ തുടര്‍ച്ചയായി വി.ഡി. സതീശന്‍ വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുന്ന മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫിന് ടെന്‍ഷനില്ല. എല്‍ഡിഎഫിന്റെ ഇ.ടി. ടൈസണ്‍ എന്ന മികച്ച എതിരാളിയാണ് ഇത്തവണ മുന്നിലുള്ളത്. പത്തു വര്‍ഷം കയ്പമംഗലത്തെ എംഎല്‍എയായ നേതാവാണ് ടൈസണ്‍ മാസ്റ്റര്‍. എങ്കിലും വിജയം വി.ഡി.ക്ക് തന്നെ എന്ന പ്രതീക്ഷയിലാണ്. ചര്‍ച്കള്‍ പലവിധമാണെങ്കിലും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രതീക്ഷയോടെയാണ് വി.ഡി.യെ കാണുന്നതും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ വത്സല പ്രസന്ന കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്രര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിച്ചിട്ടുണ്ട്.

അങ്കമാലി:

2016ലെയും 2021ലെയും തെരഞ്ഞെടുപ്പുകൡ വോട്ടു വിഹിതം കൂടിയതിനാല്‍ യുഡിഎഫിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമാണ് അങ്കമാലി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15929 വോട്ടിനാണ് റോജി എം ജോണ്‍ വിജയം കൊയതത്. ഇത്തവണയും കളത്തില്‍ റോജി എം ജോണ്‍ തന്നെയാണുള്ളത്. എല്‍ഡിഎഫിന്റെ സാജു പോള്‍ ആണ് പോരാട്ടത്തിനെത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഒരു എസ്‌യുസിഐ സ്ഥാനാര്‍ഥിയുമടക്കം ആറു പേര്‍ മത്സരിച്ചിട്ടുണ്ട്.

കളമശേരി:

2021ലെ അതേ മത്സരചിത്രമാണ് കളമശേരിയില്‍. തുടര്‍ഭരണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പി. രാജീവ് വിജയപ്രതീക്ഷയില്‍ നില്‍ക്കുമ്പോഴും കടുത്ത മത്സരവുമായി യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുല്‍ ഗഫൂര്‍ രംഗത്തുണ്ട്. വ്യവസായ മന്ത്രി എന്ന പ്രതിഛായയും വികസന തന്ത്രങ്ങും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് പി. രാജീവ്. എന്നാല്‍ വി. രാജീവ് എന്ന വിമതന്‍ ഭീഷണിയുര്‍ത്തുന്നുണ്ട്. എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നണി പാര്‍ട്ടികളുടെത് അടക്കം എട്ടു സ്ഥാനാര്‍ഥികളാണ് കളമശേരിയില്‍ ജനവിധി തേടിയത്.

വൈപ്പിന്‍:

2021ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.എന്‍. ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിന്റെ ദീപക് ജോയിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. എന്നാല്‍ ഇത്തവണ വൈപ്പിനില്‍ ഉണ്ണികൃഷ്ണന്‍ ഇല്ല. അഡ്വ. എം.ബി. ഷൈനി ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. നടിയും നര്‍ത്തകിയും സംരംഭകയുമായ ട്വന്റി 20യുടെ അനിത തോമസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്രന്‍ അടക്കം ആറു പേരാണ് ഇവിടെ മത്സരിച്ചത്.

കൊച്ചി:

കൊച്ചിയില്‍ തുടരാനാണ് കെ.ജെ. മാക്‌സിയുടെ ശ്രമം. എന്നാല്‍ കന്നിയങ്കത്തില്‍ തന്നെ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസിന്റെ ജില്ല ഡിസിസി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസിന്റെ ലക്ഷ്യം. യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് ഷിയാസിനും ദീപ്തി മേരി വര്‍ഗീലസിനും വേണ്ടി ഉണ്ടായ ചരടുവലി കോണ്‍ഗ്രസ് വോട്ടുകളെ ബാധിച്ചേക്കാനാണ് സാധ്യത. ഷിയാസിനെ സ്ഥാനാ്‍ഥിയായി പ്രഖ്യാപിച്ചതോടെ സര്‍വ്വം ദീപ്തമയം എന്ന പോസ്റ്ററുകള്‍ അടക്കം ദീപ്തിക്ക് പിന്‍വലിക്കേണ്ടി വന്നു. അഡ്വ. സേവ്യര്‍ ജൂലപ്പന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നണി സ്ഥാനാര്‍ഥികളടക്കം അഞ്ചു പേരാണ് കൊച്ചിയില്‍ മത്സരിച്ചത്.

മൂവാറ്റുപുഴ:

എന്നും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. 2021ല്‍ 6161 വോട്ടിനാണ് സിപിഐയുടെ എല്‍ദോ എബ്രഹാമിനെ കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടന്‍ തോല്‍പ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിന് ആയിരുന്നു ജയം. സിറ്റിംഗ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ എന്‍. അരുണ്‍ ആണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. ട്വന്റി 20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐയുടെത് അടക്കം നാലു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.

പെരുമ്പാവൂര്‍:

2021ല്‍ 2899 വോട്ട് ഭൂരിപക്ഷത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് മനോജ് മൂത്തേടന്‍ ആണ്. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇരു മുന്നണികളും ഒരുപോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണിത്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന എല്‍ദോസിന് ീറ്റ് നല്‍കാത്തത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. മനോജ് മൂത്തേടനായി വോട്ട് പിടിക്കാന്‍ എല്‍ദോസ് പിന്നീട് രംഗത്തെത്തിയെങ്കിലും സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി പരസ്യമായിരുന്നു. സമുദായ സമ്മര്‍ദങ്ങളും ഈ മണ്ഡലത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ട്. മനോജ് മൂത്തേടന്‍ സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് - എം വിഭാഗത്തിലെ ബേസില്‍ പോള്‍ പ്രതീക്ഷയിലാണ്. ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ അടക്കം ആറു പേര്‍ പെരുമ്പാവൂരില്‍ മത്സരിച്ചിരുന്നു.

കുന്നത്തുനാട്:

എല്‍ഡിഎഫിന് അടിത്തറയുള്ള മണ്ഡലമാണ് കുന്നത്തുനാട് എങ്കിലും, ഇവിടെ ഒരു മുന്നണിക്കും ശക്തമായ സ്വാധീനം അടയാളപ്പെടുത്താനായിട്ടില്ല. 2021ല്‍ എല്‍ഡിഎഫിന്റെ പി.വി. ശ്രീനിജന്‍ 2715 വോട്ടിനാണ് യുഡിഎഫിന്റെ വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തിയത്. ഇരുവരും തന്നെയാണ് ഇത്തവണയും മത്സര രംഗത്ത്. ട്വന്റി 20യുടെ സ്വാധീനം മണ്ഡലത്തിലെ രാഷ്ട്രീയത്തെ നിശ്ചയിക്കുന്ന ഘടകമാണ്. അടൂരില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് കണ്‍ഗ്രസ് വിട്ട പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്ന ബാബു ദിവാകരന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.

കോതമംഗലം:

ക്രിസ്ത്യന്‍ വോട്ടുകള്‍ക്കും കര്‍ഷക വിഭാഗങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കോതമംഗലം. 6605 വോട്ടിന് സിപിഎമ്മിന്റെ ആന്റണി ജോണ്‍ ആണ് കേരള കോണ്‍ഗ്രസിന്റെ ഷിബു തെക്കുംപുറത്തിനെ പരാജയപ്പെടുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2021ലെ അതേ എതിരാളികള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ഏറ്റുമുട്ടിയത്. ബിഡിജെഎസിലെ അജി നാരായണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു വിമത സ്ഥാനാര്‍ഥികളും ഇത്തവണ മത്സരിച്ചിരുന്നു.

ആലുവ:

2021ല്‍ 196483 വോട്ടുകള്‍ക്ക് അന്‍വര്‍ സാദത്ത് വിജയിച്ച മണ്ഡലമാണ് ആലുവ. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണിത്. ആലുവ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ് എ.എം. ആരിഫിനെയാണ് രംഗത്തിറക്കിയത്. അരൂരില്‍ നിന്നും ആത്മവിശ്വാസത്തോടെയാണ് ആരിഫ് ആലുവയില്‍ എത്തിയിരിക്കുന്നത്. എം.എ. ബ്രഹ്മരാജ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

തൃപ്പൂണിത്തുറ:

മത്സരത്തിനില്ലെന്ന് പറഞ്ഞ് പിന്വലിഞ്ഞ സിറ്റിംഗ് എംഎല്‍എ കെ. ബാബു നിര്‍ദേശിച്ച സ്ഥാനാര്‍ഥിയാണ് കൊച്ചി ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ്. കെ.എന്‍. ഉണ്ണികൃഷ്ണന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലം മാറിയെങ്കിലും അതേ പോരാളികള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈപ്പിനിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. അന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ ആണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അനുകൂലമാകും തൃപ്പൂണിത്തുറ എന്ന വിശ്വാസത്തിലാണ് യുഡിഎഫ്. നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയടക്കം 9 പേര്‍ മത്സരിച്ച മണ്ഡലം കൂടിയാണിത്.

തൃക്കാക്കര:

പി.ടി. തോമസിന്റെ നിര്യാണത്തിന് പിന്നാലെ 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പത്‌നി ഉമ തോമസ് വന്‍ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ വിജയിച്ചത്. വിജയ തുടര്‍ച്ചയ്ക്ക് ഉമ ഒരുങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ അഡ്വ. പുഷ്പ ദാസ് ആണ് എതിരിടാന്‍ മുന്നിലുള്ളത്. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മാറ്റുരച്ചത്.

പിറവം:

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25364 വോട്ടിന് അനൂപ് ജേക്കബ് വിജയിച്ച മണ്ഡലമാണ് പിവം. സിറ്റിംഗ് എംഎല്‍എയായ അനൂപ് ജേക്കബിനെതിരെ കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കാലങ്ങളായി ജേക്കബ് വിഭാഗം വിജയിക്കാറുള്ള മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്താനാകും എന്നാണ് യുഡിഎഫിന്റെ വിശ്വാസം. രണ്ടു സ്വതന്ത്രര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികള്‍ പിറവത്ത് മത്സരിച്ചിട്ടുണ്ട്.

എറണാകുളം:

നഗരത്തിന്റെ ഹൃദയഭാഗമായ എറണാകുളം ലത്തീന്‍ കത്തോലിക്ക സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. 2021ല്‍ 10970 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.ജെ. വിനോദ് വിജയിച്ചത്. മണ്ഡലത്തില്‍ തുടരാനുള്ള തീരുമാനത്തിലാണ് ടി.ജെ. വിനോദ്. മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സഭയുമായി അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് സാബു ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. പി.ആര്‍. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.

Tags : assembly election kerala ldf udf nda ernakulam

Recent News

Corehub Up