x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുത്തൽ നയങ്ങളിലും നിലപാടുകളിലും വേണം; സിപിഎമ്മിനെ കടന്നാക്രമിച്ച് വി.കുഞ്ഞികൃഷ്ണൻ

വെബ് ഡെസ്ക്
Published: September 16, 2026 05:58 PM IST | Updated: September 16, 2026 06:13 PM IST

വി. കുഞ്ഞികൃഷ്ണൻ എംഎൽഎ.

കണ്ണൂർ: സിപിഎം നേതൃത്വത്തിനും പാർട്ടിയുടെ നയപരമായ നിലപാടുകൾക്കുമെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ എംഎൽഎ. സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം പാർട്ടിയിൽ തിരുത്തൽ ആകില്ല. നയങ്ങളിലും നിലപാടുകളിലുമാണ് മാറ്റങ്ങൾ വരേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. 

ഒരാൾ മാത്രം നിർദ്ദേശിക്കുകയും ബാക്കിയുള്ളവർ അത് അതേപടി അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് നിലവിൽ സിപിഎം മാറിയിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. പി. ജയരാജനെ ഒറ്റപ്പെടുത്താൻ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെയുള്ള ഇഡി നടപടികളിലും പിണറായിയുടെ മൗനത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 

ഇഡി നടപടികളിലെ വസ്തുത എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പിണറായി വിജയന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുറത്തുപറയാൻ കഴിയാത്ത ചില ദുരൂഹതകളും കാര്യങ്ങളും ഉള്ളതുകൊണ്ടാണ് പാർട്ടിക്ക് ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാത്തതെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

Tags : V. Kunhikrishnan P. Jayarajan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up