x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാൻ നോക്കണ്ട; അവധി വിവാദത്തിൽ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്ക്
Published: June 27, 2026 02:21 PM IST | Updated: June 27, 2026 02:53 PM IST

മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും.

മലപ്പുറം: മൂലം വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശം കുട്ടനാട് എംഎൽഎ റെജി ചെറിയാനുള്ള മറുപടിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

മൂലം വള്ളംകളി ദിവസം അവധി നൽകണമെന്ന് റെജി ചെറിയാൻ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. എന്നാൽ ഈ മറുപടി നൽകിയ ശേഷം തിരികെ വന്നിരിക്കുന്നതിനിടെ ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത് മൈക്കിലൂടെ പുറത്തുവന്നിരുന്നു.

സംഭവത്തിൽ എംഎൽഎ തന്‍റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്. താനും മുഖ്യമന്ത്രിയും തമ്മിൽ നേരത്തെ മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎൽഎയുടെ ചോദ്യം വന്നത്. അപ്പോൾ മുഖ്യമന്ത്രി അതിന് മറുപടി കൊടുക്കുകയും, തുടർന്ന് തിരികെ വന്നിരുന്ന് തന്നോടുള്ള സംസാരം തുടരുകയുമാണുണ്ടായത്.

മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക് കുട്ടനാട് എഎൽഎയെ ഉദ്ദേശിച്ചുള്ളതല്ലയെന്ന് തനിക്ക് നന്നായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അക്കാര്യത്തിൽ വേണമെങ്കിൽ ലോകത്തെ മുഴുവൻ പറ്റിക്കാം. പക്ഷേ കാര്യങ്ങൾ നേരിട്ട് ബോധ്യമുള്ള തന്നെ പറ്റിക്കാൻ ആകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Tags : boat race controversy p.k.kunhalikutty

Recent News

Corehub Up