തിരുവനന്തപുരം: 2015-16 മുതൽ പത്ത് വർഷക്കാലം ഭൂരിഭാഗം പൊതുമേഖലാ കന്പനികളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെ ന്നും, ആദ്യവർഷം ഒഴികെ മറ്റെല്ലാ വർഷങ്ങളിലും അവ സംയുക്തമായി നഷ്ടമാണ് രേ ഖപ്പെടുത്തിയതെന്നും ധവളപത്രം വ്യക്തമാക്കുന്നു.
നിയമാനുസൃത കോർപ്പറേഷനുകളും സംയുക്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ട 2021ലെ 31,517.1 കോടി രൂപയിൽനിന്ന് 2024-25 ആയപ്പോഴേ ക്കും 72,851.2 കോടി രൂപയായി വർധിച്ചു. വിവിധ മേഖലകളിൽ, പബ്ലിക് യൂട്ടിലിറ്റി മേഖലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ് എല്ലാ വർഷവും ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
2021-22 ൽ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം അറ്റ നഷ്ടത്തിന്റെ 79.42 ശതമാനവും കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നിവയുടേതായിരുന്നു. ഇതിൽ 54.36 ശതമാനവും കെഎസ്ആർടിസിയുടെ മാത്രം നഷ്ടമായിരുന്നു.
2022-23 ൽ, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി എന്നിവ ചേർന്ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ അറ്റ നഷ്ടത്തിന്റെ 64.67 ശതമാനം വരുത്തിവച്ചു. 2023-24 ൽ കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും കെഎസ്ആർടിസിയും ചേർന്ന് ആകെ അറ്റ നഷ്ടത്തിന്റെ 88.74 ശതമാനം വഹിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മോശം സാന്പത്തിക പ്രകടനവും അവർ സർക്കാരിൽ നിന്നെടുത്ത വായ്പകളും അതിന്റെ പലിശയും തിരിച്ചടയ്ക്കുന്നതിലെ പരാജയവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിച്ചുവെന്നും ധവളപത്രം വിശദീകരിക്കുന്നു.
Tags : public sector enterprises loss White paper