മിച്ചി മാർപ്പു
കൊച്ചി: കോതമംഗലം എംഎ കോളജിലെ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി വാടക വീട്ടിൽ മരിച്ച നിലയിൽ. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് മിച്ചി മാർപ്പുവിന്റെ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട് ആകുമെന്ന ഭയത്താൽ മിച്ചി മാർപ്പു ജീവനൊടുക്കിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. മിര്‍ച്ചി മാര്‍പ്പുവിനെ അടക്കം 22 ഓളം വിദ്യാര്‍ഥികളെ യാതൊരു അറിയിപ്പുമില്ലാതെ പുറത്താക്കിയതായി വിദ്യാർഥികള്‍ പറഞ്ഞു. ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം.
മറ്റെല്ലാ എൻജിനീയറിംഗ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണെന്നും എംഎ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർഥികൾ ആരോപിച്ചു. കോളജ് മാനേജ്മെന്റ് ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ തയാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
Tags : SayNoToSuicide Kothamangalam MAcollege Deepika DeepikaNewspaper NewsUpdate Headlines Student