Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഇന്നു ചേരാനിരുന്ന വിദ്യാർഥി- യുവജന സംഘടനാ നേതാക്കളുടെ യോഗം 22ലേക്കു മാറ്റി.
22ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് സൗത്ത് കോണ്‍ഫറൻസ് ഹാളിൽ നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്.
Kerala
ചാത്തന്നൂര്‍: വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പ്രായപരിധിയും സഞ്ചരിക്കാവുന്ന ദൂരപരിധിയും വര്‍ധിപ്പിച്ചു. സമയ ക്ലിപ്തതയും വരുത്തി. ഫുള്‍ ടൈം വിദ്യാര്‍ഥികള്‍ക്ക് ഇത് ആശ്വാസമാണ്.
വിദ്യാര്‍ഥികളുടെ കണ്സഷന് പ്രായപരിധി 24ല്‍ നിന്ന് 27 വയസായി ഉയര്‍ത്തിയതോടൊപ്പം, കണ്സഷന് ലഭിക്കുന്ന യാത്രാപരിധി 40 കിലോമീറ്ററായും വര്‍ധിപ്പിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴുവരെ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നിരക്കില്‍ യാത്ര ചെയ്യാം.
വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ കണ്‍സഷനെ ചൊല്ലി പതിവായി ഉയരുന്ന തര്‍ക്കങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍സമയ വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ക്രാഷ് കോഴ്സുകളും പാര്‍ട്ട് ടൈം കോഴ്സുകളും പഠിക്കുന്നവര്‍ക്ക് കണ്സഷന് അര്‍ഹതയുണ്ടാകില്ല.
കണ്സഷന് കാര്‍ഡ് വിതരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ഇനി മുതല്‍ അപേക്ഷാ നടപടികള്‍ പൂര്‍ണമായും ഓണ്ലൈനിലേക്കാണ് മാറ്റുന്നത്. ‘MVD LEADS’ മൊബൈല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമേ കണ്സഷന് അനുവദിക്കൂ.
Kerala
തിരുവനന്തപുരം: ലഹരി വിൽപനയും വ്യാപനവും ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ- നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി- യുവജന സംഘടന നേതാക്കളുടെ യോഗം 15നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറൻസ് ഹാളിലാണ് യോഗം ചേരുക. പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനും യോഗത്തിൽ പങ്കെടുക്കും.
ലഹരി മരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥി- യുവജന സംഘടനകളുടെ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.
ലഹരി വേട്ടയ്ക്കെതിരേയുള്ള പോരാട്ടത്തിൽതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെ നേരിട്ടു കണ്ടു പിന്തുണ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുണ്ട്.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജ് ആണ് അറസ്റ്റിലായത്. കൽപകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബൽരാജ്. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്ലൂരി (25) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
ജൂലൈ അഞ്ചിനായിരുന്നു അപകടം നടന്നത്. സിഗ്നലിൽ കാർ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. പ്രസന്നയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ദിവസം തന്നെ മരിണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്സിറ്റിയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിൽ അറ്റ്ലൂരി വസന്ത റാവുവിന്റെ മകളാണ് പ്രസന്ന. മൃതദേഹം നാട്ടിലേത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.
ബോർഡിന്റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.
International
താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (23) അറസ്റ്റിലായി. ഇരുവരും ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതനുസരിച്ച്, അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നാല് ദിവസം മുമ്പ് തർക്കമുണ്ടാവുകയും കോപാകുലനായ സദറുൾ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.
തലക്കടിയേറ്റതിനെ തുടർന്ന് സാവരിയയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
സദറുളിനെ ഉസ്ബക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. സവാരിയയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാടുള്ള വീട്ടിലെത്തിക്കും.
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയില്‍ നടന്ന വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവന്റെ മകൻ എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. രാഹുലിന്റെ അമ്മ സിനി.
District News
കൂരിക്കുഴി: സ്റ്റുഡന്റ്സ് പൈലറ്റ് ലൈസൻസ് ലഭിച്ച വിദ്യാർഥിക്ക് ആദരവു നൽകി.കയ്പമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ മുഹമ്മദ് നസ്റുൽ ഹക്കിനെ രണ്ടാംവാർഡ് മെമ്പർ കെ.കെ. സക്കരിയയുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉപഹാരം സമർപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ മണി ഉല്ലാസ്, സുരേഷ് കൊച്ചുവീട്ടിൽ, അൻസ മോൾ, മെമ്പർമാരായ ഷാഹിർ പഴുംപറമ്പിൽ, രശ്മി ശ്രീജിത്ത്, സന്ധ്യ രവീന്ദ്രൻ, നഹിദ സലീം പൊതുപ്രവർത്തകരായ കെ കെ അഫ്സൽ, അബ്ജു തലാശ്ശേരി എന്നിവർ സംബന്ധിച്ചു. കൂരിക്കുഴി ജുമാമസ്ജിദിന് കിഴക്ക് പുതിയവീട്ടിൽ ഖാലിദിന്റെയും ഭാര്യ ദിലീനയുടെയും മകനാണ് മുഹമ്മദ് നസ്റുൽ ഹക്ക്.
National
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ദാരുണമായി ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്."അമ്മേ, എന്നോട് ക്ഷമിക്കൂ... എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു" എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
Kerala
കാട്ടാക്കട: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പേരൂർ ഉള്ളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജു - സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
International
മനില: ഫിലിപ്പീൻസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്രതികളായ രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് സംഭവം.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഒന്നാം പ്രതിയെ വെടിവയ്പ്പ് നടന്ന ഉടൻ പോലീസ് പിടികൂടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായ രണ്ടാമത്തെ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വെടിവയ്പ്പിനു പിന്നിലെ കൃത്യമായ കാരണവും മറ്റാരെങ്കിലും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതിനാല്‍ കൃത്യസമയത്ത് പരീക്ഷാകേന്ദ്രത്തില്‍ വിദ്യാർഥികൾക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി.
ആർ. എന്‍. ഇന്റര്‍ കോളജിലേക്ക് ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷനാണ് കാണിച്ചത്. മാപ്പ് നോക്കി പോയതോടെ ശരിയായ സ്ഥലത്തെത്താന്‍ വൈകിയെന്നും പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും സംഭല്‍ സ്വദേശി ഫൈസാന്‍ അലി പറഞ്ഞു. മാപ്പ് നോക്കി പോയ വിദ്യാർഥി മറ്റൊരു സ്ഥലത്താണ് എത്തിയത്. അവിടെ നിന്ന് തിരിച്ച് ശരിയായ പരീക്ഷാകേന്ദ്രത്തിലെത്തുമ്പോഴേക്കും റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ പരീക്ഷാഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ, ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഫൈസാന്റെ പിതാവ് ആവശ്യപ്പെട്ടു.
മറ്റ് വിദ്യാര്‍ഥികള്‍ക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. സാര്‍ഥക് എന്ന വിദ്യാര്‍ഥിക്കും ഗൂഗിള്‍ മാപ്പില്‍ തെറ്റായ ലൊക്കേഷന്‍ കാണിച്ചതു കാരണം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടു. സമയം കഴിഞ്ഞതിനാല്‍ ഈ കുട്ടിക്കും പരീക്ഷാ ഹാളില്‍ പ്രവേശനം അനുവദിച്ചില്ല. സമാനമായ സാഹചര്യത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. സാങ്കേതിക തകരാറുകള്‍ കാരണം വിദ്യാര്‍ഥികള്‍ക്ക് നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി. ധാനി ഖാൻ ബഹാദൂർ സ്വദേശിനി സിമ്രാൻ (19) ആണ് മരിച്ചത്. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് തലവൻ വിജയ് കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പാലാ: കുളത്തില്‍ വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പ്രവിത്താനം മങ്കരകുളത്തില് വീണ് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു അധ്യാപകന് അന്തീനാട് ഉപ്പുമാക്കല്‍ (ചൈതന്യഅപ്പാര്ട്ട്മെന്റ്) സുനിലിന്റെ മകന് ഗോഡ്വിന് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വൈകിട്ട് അഞ്ചോടെ സൈക്കിളില്‍ പുറത്തേക്ക് പോയ ഗോഡ്വിനെ ആറു മണിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്സെത്തി കുട്ടിയെ കുളത്തില്‍ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നല്കി പാലാ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാഗമണ്‍ വിഎച്ച്എസ്എസ് അധ്യാപിക സീമയാണ് മാതാവ്. സഹോദരി ജ്യൂവല്‍ (വിദ്യാര്‍ഥി ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂള്‍). സംസ്കാരം ഇന്നു 3.30ന് അന്തീനാട് സെന്റ് ജോസഫ്സ് പള്ളിയിൽ.
Kerala
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥിനിയുടെ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് ചുമത്തിയാണ് സഹപാഠിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർഥിയെ ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 1999 ലെ കാർഗിൽ യുദ്ധത്തിലെ പങ്കെടുത്ത വിരമിച്ച സൈനികന്റെ മകൾ റിയ കുമാരി താപ്പ(23)ആണ് മരിച്ചത്.
വസതിയിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് റിയയെ കണ്ടെത്തിയത്. റിയ മുറിയിൽ നിന്നും പുറത്തുവന്നിരുന്നില്ല. മാതാവ് വിളിച്ചുവെങ്കിലും റിയ പ്രതികരിച്ചില്ല. തുടർന്ന് പിതാവിനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
"ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ, പപ്പാ. നിങ്ങൾ ആരും തെറ്റുകാരല്ല' എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. രാത്രിയിൽ പഠിക്കാറുണ്ടായിരുന്ന റിയ പതിവായി സാധാരണയായി വൈകിയാണ് ഉണരാറുണ്ടായിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് കന്ദരി പറഞ്ഞു.
പഠനത്തിൽ വിജയിക്കാത്തതിലുള്ള നിരാശയാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി.
12-ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതായ താപ്പ, ജൂൺ 21 ന് നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ റിയ പരീക്ഷ പാസായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യേശുദാസ്-റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്.
സ്കൂളിൽ നിന്നും വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അലനെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല. സംശയം തോന്നി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഗുജറാത്ത്: പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്ത് ഗാന്ധിനഗറിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയെയാണ് പ്രതി പീഡിപ്പിച്ചത്. തുടർച്ചയായി നേരിട്ട പീഡനം കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ബാധിച്ചതായും ഇത് ബോർഡ് പരീക്ഷയിൽ മാർക്ക് കുറയാൻ കാരണമായതായും പരാതിയിൽ പറയുന്നു.
ഗാന്ധിനഗറിലെ സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർഥി, പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾക്കായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയം പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനങ്ങൾക്കിടയിലും കുട്ടി പരീക്ഷകൾ എഴുതിത്തീർക്കുകയും പരീക്ഷയ്ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ ഹോസ്റ്റൽവിട്ട ശേഷവും പ്രതി കുട്ടിയെ ഫോണിൽ ബന്ധപ്പെടുകയും സമ്മർദത്തിലാക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസ്. സ്കൂളിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും, എസ്സി-എസ്ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവുമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പരാതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടി പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടും കുട്ടി പഠനം തുടരുകയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും ചെയ്തു. പരീക്ഷകൾ അവസാനിച്ചതിന് ശേഷം കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഹോസ്റ്റൽ വിട്ട് പോയതിന് ശേഷവും പ്രതി കുട്ടിയെ ഫോണിൽ ബന്ധപ്പെടുന്നത് തുടർന്നതായും സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.
തുടർച്ചയായുണ്ടായ പീഡനങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധിച്ച കുടുംബാംഗങ്ങൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഈ അതിക്രമത്തെക്കുറിച്ച് പുറത്തറിയുന്നത്.
വിവരങ്ങൾ അറിഞ്ഞതിന് പിന്നാലെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് സെക്ടർ-21 പോലീസ് പ്രതിക്കെതിരെ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Kerala
കോഴിക്കോട്: കുറ്റ്യാടിവടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നഴ്സിംഗ് വിദ്യാര്‍ഥികളായ അതുല്‍ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്. ഇരുവരും ബി.ജി.എസ്. കോളജിലെ നാലാം വര്‍ഷ വിദ്യാർഥികളാണ്.
കെങ്കേരിയിലെ ആർ.ആർ. ഡെന്റല്‍ കോളജിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വിദ്യാർഥികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
പനജി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ഗോവയിൽ നടന്ന സംഭവത്തിൽ സാമുവൽ ഡി ബ്രാഗൻസ (23) ആണ് മരിച്ചത്. റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ സാമുവലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളെ തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തുടർന്ന് മാലിന്യ തള്ളിയതിന് സാമുവലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ സാമുവൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ചിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ആകാംക്ഷ ചതുർവേദി (19) എന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ആകാംക്ഷ എഴുതിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12 ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21 ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. മകളുടെ പഠനച്ചെലവ് കണ്ടെത്താനായി കർഷകനായ പിതാവ് കൃഷ്ണകുമാർ ചതുർവേദി നാഗ്പൂരിൽ പാചകക്കാരനായും ജോലി ചെയ്തിരുന്നു.
National
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാൽ മലനിരകളിൽ ട്രെക്കിംഗിന് പോയ വിദ്യാർഥിനിയെ കാണാതായി. എംബിഎ വിദ്യാർഥിനി ബബിത പാണ്ഡെ (24) യെ കാണാതായിട്ട് ആറ് ദിവസമായി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിലെടുത്തു.
നൈനിറ്റാൾ സ്വദേശിനിയായ ബബിത മേയ് 25-നായിരുന്നു ഹർമൻപാലിനും ഹർമൻപ്രീതിനുമൊപ്പം ഡെറാഡൂണിലെത്തിയത്. പിന്നീട് ഹർസിൽ, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു.
മെയ് 28-ന് റൈത്തൽ ഗ്രാമത്തിലെത്തിയ മൂവർ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി കാമറകളിലാണ് ഇവരെ അവസാനമായി ഒന്നിച്ച് കണ്ടത്. തൊട്ടടുത്ത ദിവസം ഇവർ റൈത്തലിൽ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാൽ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പിൽ തങ്ങുകയും ചെയ്തു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പിൽ നിന്ന് കാണാതാവുകയായിരുന്നു.
ബബിതയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയിൽ നിന്നുള്ള 150 അംഗ സംഘമാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.
ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രോ മൗണ്ടൻ എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ അധികൃതർ സസ്പെൻഡ് ചെയ്തു. ട്രെക്കിംഗ് ഗൈഡുകളെ പോലീസ് ചോദ്യം ചെയ്തു. ടൂറിസം പോർട്ടലായ എക്സ്പ്ലോർ ഉത്തരകാശി വഴി ബബിതയുടെയോ സുഹൃത്തുക്കളുടെയോ പേരിൽ സാധുവായ ഡിജിറ്റൽ പെർമിറ്റുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്ന് ഉത്തരകാശി ജില്ലാ ടൂറിസം ഓഫീസർ കെ. കെ. ജോഷി സ്ഥിരീകരിച്ചു.
പ്രതിദിനം 150 ട്രെക്കർമാർ എന്ന പരിധി ലംഘിച്ച്, കാലാവധി കഴിഞ്ഞ ഒരു ഫിസിക്കൽ പെർമിറ്റിൽ ബബിതയുടെയും സുഹൃത്തുക്കളുടെയും പേരുകൾ ചേർത്താണ് ഏജൻസി തട്ടിപ്പ് നടത്തിയത്. ചെക്ക്പോസ്റ്റിൽ ഈ പെർമിറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തപ്പോൾ മുൻപ് യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ലഭിച്ചത്. ഈ വ്യാജരേഖ ചമയ്ക്കൽ കാരണം അവരെ കൊണ്ടുപോയ ഏജൻസിയെ തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു. വ്യക്തിപരമായ തർക്കങ്ങളോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ ബബിതയെ കാണാതായതിന് പിന്നിലുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. സംഭവത്തിൽ ഭിന്ദ് സ്വദേശി രാമു ഗുർജാർ, ഇയാളുടെ സുഹൃത്തുക്കളായ അരുൺ കുശ്വാഹ, ഗൗരവ് കുശ്വാഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാതായിരുന്നു. ഇതേ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗം ചെയ്ത് ശേഷം പ്രതികൾ കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു.
പ്രധാന പ്രതിയായ രാമു ഗുർജാർ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഗുപ്തേശ്വർ ഹില്ലിലെ നവഗ്രഹ ക്ഷേത്രത്തിന് സമീപമുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ഹരിപ്പാട്: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. കരുവാറ്റ വടക്ക് തൈപ്പറമ്പിൽ ഗോപേഷ് (32) ആണ് പോക്സോ കേസിൽ ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
സ്കൂൾ കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന കുട്ടിയോട് പിന്നിൽ നിന്ന് വണ്ടി വരുന്നുണ്ടെന്നും ഓരം ചേർന്ന് നടക്കണമെന്നും പറഞ്ഞ് പ്രതി അടുത്തുകൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ ചേർത്തുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്.
വീട്ടിലെത്തിയ ശേഷം ഭയന്നുവിറച്ചിരുന്ന കുട്ടി പിന്നീട് അച്ഛനോടാണ് വിവരം തുറന്നുപറഞ്ഞത്. രാത്രി ഒൻപതരയോടെ രക്ഷിതാക്കൾ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലായ ഗോപേഷ് ഹരിപ്പാട് സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
Leader Page
കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന് ലോകത്താകമാനം രണ്ടു രീതികളാണ് പിന്തുടരുന്നത്. രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകരിലൂടെയുള്ള നന്നാക്കൽ. ‘Teachers are first’ എന്നു രക്ഷിതാക്കളും ‘Parents are first’ എന്ന് അധ്യാപകരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ, അതു ശരിയല്ല എന്നാണ് എന്റെ അനുമാനം. കേരളത്തിലെ സ്ഥിതിയെടുത്തുനോക്കിയാൽ രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്നതിനു പുറമേ ടീച്ചർമാർ ചെയ്യേണ്ട കാര്യങ്ങൾക്കു പലതിനും അവർ തടസം നില്‍ക്കുന്നതായും കാണാം.
അതുകൊണ്ട്, പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ താഴെ പറയുന്ന കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം:
1. മൊബൈൽ ഉപയോഗം: കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഒരു കാരണം അക്കാര്യത്തിലെ മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ്. ജെൻസി കുട്ടികളേക്കാൾ അവരുടെ മാതാപിതാക്കളാണ് മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതെന്ന് അടുത്തിടെ ഒരു സർവേയിൽ വെളിപ്പെടുകയുണ്ടായി. സ്വന്തം ഉപയോഗം നിറുത്തിയ ശേഷമാവണം കുട്ടികൾ ഒന്നര, രണ്ടു മണിക്കൂർ ഗെയിം കളിക്കുന്നതും റീൽസ് കാണുന്നതും വിലക്കേണ്ടത്. കേട്ടല്ല, കണ്ടാണ് കുട്ടികൾ പലതും പഠിക്കുന്നത്, പ്രത്യേകിച്ചും മാതാപിതാക്കളിൽനിന്ന്.
2. ലഹരിവസ്തുക്കളുടെ ഉപയോഗം: കുട്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടോ, ഓൺലൈൻ വഴി വാങ്ങുന്നുണ്ടോ, സുഹൃത്തുക്കൾ, അയൽവാസികൾ വഴി കുട്ടി അതിലേക്ക് എത്തിപ്പെടുന്നുണ്ടോ, ഇത്തരം സാധനങ്ങൾ വില്‍ക്കുന്നവരുമായി കുട്ടിക്കു ബന്ധമുണ്ടോ, തങ്ങളറിയാതെ കുട്ടിയുടെ കൈയിൽ പണം വരുന്നുണ്ടോ എന്നതൊക്കെ നിർബന്ധമായും രക്ഷിതാവ് അറിയണം. സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുന്ന വിവരം കുട്ടികൾ അധ്യാപകരോടോ പിടിഎയോടോ പറയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ കുട്ടികളെ രക്ഷപ്പെടുത്താനാകും.
3. അധ്യാപകരുടെയും പിടിഎയുടെയും സ്വാതന്ത്ര്യം: വിദ്യാലയങ്ങളിൽ അധ്യാപകർക്കും പിടിഎയ്ക്കും മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം. അധ്യാപകർ നല്കുന്ന കൃത്യമായ അച്ചടക്കത്തിലൂടെ കുട്ടികളുടെ ലഹരി ഉപയോഗ നിയന്ത്രണം സാധ്യമാണ്. ക്ലാസ് മുറികളിലോ ടോയ്ലെറ്റിലോ കുട്ടികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതു കണ്ടാൽ കുട്ടികളെ ചെറിയ രീതിയിൽ ശിക്ഷിക്കുകയോ ശാസിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതിന് അധ്യാപകർക്ക് സ്വാതന്ത്ര്യം നല്‍കണം. മക്കളെ ഒന്നും ചെയ്യരുത്, അവർ ഒരു കുറ്റവും ചെയ്യാത്തവരാണ് എന്നൊക്കെ മാതാപിതാക്കൾ ധരിക്കരുത്. പിടിഎ അതിനെ പിന്തുണയ്ക്കുകയും ചെയ്യരുത്. ഇക്കാര്യത്തിൽ അധ്യാപകർ മാനസിക പീഡനം നേരിടുന്നത് സാധാരണ കാഴ്ചയായിരിക്കുന്നു. സർക്കാർതന്നെ പറയുന്നത് സ്കൂളിൽ നിർബന്ധമായും അച്ചടക്കം വേണമെന്നും അതിനായി അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്നുമാണ്.
4. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം: കേരളത്തിലെ ധാരാളം കുട്ടികൾ ഒന്നുകിൽ ഭാരം വളരെ കൂടിയവരോ അല്ലെങ്കിൽ തീരെ കുറഞ്ഞവരോ ആണ്. അതിന്റെ പ്രധാന കാരണം അവർക്ക് കളികളില്ല എന്നതുതന്നെ. സ്കൂളുകളിലെ കായികമായ കാര്യങ്ങളിൽ ഏർപ്പെടാൻ രക്ഷിതാക്കൾ കുട്ടികളെ നിർബന്ധിക്കണം. വീട്ടിലെത്തുന്ന കുട്ടികൾക്ക് അവരുടെ താത്പര്യമനുസരിച്ചുള്ള കളികളിൽ - ക്രിക്കറ്റോ ഫുട്ബോളോ സൈക്ലിംഗോ എന്തോ ആയിക്കോട്ടെ - പങ്കെടുക്കുന്നതിനും ഒന്നോ രണ്ടോ മണിക്കൂർ സൗകര്യമുണ്ടാക്കിക്കൊടുക്കണം. കുട്ടിയുടെ മാനസിക സമ്മർദം കുറയുന്നതിനും ഡോപമിന്റെ അളവ് വർധിച്ച് നല്ല ഉന്മേഷം ലഭിക്കുന്നതിനും അതു കാരണമാവും. ഡോപമിന്റെ അളവ് ക്രമപ്പെടുന്നത് നിർണായകമാണ്. അളവു കുറയുന്ന സാഹചര്യത്തിൽ കുട്ടികൾ മയക്കുമരുന്ന് ഉപയോഗത്തിലേക്കു പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്, പഠനവും കളിയും സ്പോർട്സുമൊക്കെ കുട്ടികൾക്കായി തെരഞ്ഞെടുക്കുമ്പോൾ അവരുടെ താത്പര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നമ്മുടെ ഇഷ്ടത്തിനല്ല എന്ന് മനസിലാക്കണം. മാത്രമല്ല, എ പ്ലസ് പോലെയുള്ള താത്കാലിക സന്തോഷങ്ങൾക്കുവേണ്ടി കുട്ടികളിൽ സമ്മർദം കൂട്ടിയാൽ അവർ ലഹരിവസ്തുക്കളിലേക്കോ മൊബൈലിലേക്കോ ചേക്കേറാനോ അല്ലെങ്കിൽ നാടുവിട്ടുപോകാനോ, ആത്മഹത്യ ചെയ്യാനോ സാധ്യതയുണ്ട് എന്നുകൂടി മനസിലാക്കണം.
5. കുട്ടികളുമായുള്ള സംവാദവും സംഭാഷണവും: സ്കൂളിൽനിന്ന് എത്തിച്ചേരുന്ന കുട്ടിയോട് സമാധാനപരമായും സന്തോഷത്തോടെയും സംസാരിക്കണം. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു മനസിലാക്കുന്നതിന് ഇത്തരം ഡൈനിംഗ് ടേബിൾ സംസാരങ്ങൾ ഉപകരിക്കും. വീടുകളിൽ ഇത്തരം സംഭാഷണങ്ങൾ തീരെയുണ്ടാവുന്നില്ല എന്ന് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്നു. 24 മണിക്കൂറിൽ ആകെ സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം! അത് രണ്ടു കൂട്ടർക്കും നല്ലതല്ല. പരസ്പരമുള്ള വർത്തമാനം രക്ഷിതാക്കളുടെയും കുട്ടികളുടെയും സ്ട്രസ് ലെവൽ കുറയ്ക്കുമെന്നാണ് പറയുന്നത്. മാത്രമല്ല, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളും ബോഡി ഷെയിമിംഗും ജാത്യധിക്ഷേപങ്ങളും അതിൽനിന്നുണ്ടാകുന്ന സമ്മർദവുമൊക്കെ തുറന്നുപറയാൻ അവർക്ക് അവസരവും വേണ്ടേ?
6. ലൈംഗിക വിദ്യാഭ്യാസം: അമേരിക്കയിൽ മൂന്നു വയസ് മുതൽ ജെൻഡർ എഡ്യുക്കേഷൻ നല്കിത്തുടങ്ങുകയും ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ തുടങ്ങിയവ എന്തെന്നു മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്ത് പ്ലസ് ടുവിന് പോലും ഇതൊക്കെയുണ്ടോ എന്നു സംശയം. പ്രായപൂർത്തിയായ ആൺകുട്ടികളോടും പെൺകുട്ടികളോടും അവരുടെ ശാരീരിക വളർച്ചയെപ്പറ്റിയും മാറ്റങ്ങളെപ്പറ്റിയും അതത് അധ്യാപകർ പറഞ്ഞു മനസിലാക്കണം. ഇപ്പോൾ ചില സ്കൂളുകളിൽ മാത്രമേ ഇതൊക്കെ നടക്കുന്നുള്ളൂ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ കൗതുകങ്ങളുണ്ടാവുകയും അത് കുറ്റകൃതൃത്തിന് വഴിവയ്ക്കുകയും ചെയ്യും.
മുതിർന്നവർ ഇപ്പോൾ സ്വന്തം ലോകത്തു മാത്രം സഞ്ചരിക്കുന്നവരായി മാറി. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലാതായിരിക്കുന്നു. നമ്മുടെ കുട്ടികളെ നേർവഴിയിലേക്കു കൊണ്ടുവരാൻ നമ്മൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. അല്ലാതെ മറ്റൊരാളെ ഏല്പിക്കലല്ല. അതുകൊണ്ട് കുട്ടികൾക്കുവേണ്ടി നമ്മൾ കൂടുതൽ സമയം കണ്ടെത്തിയേ മതിയാവൂ.
Kerala
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനുവാണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പെൺകുട്ടിയെ ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
National
ചെന്നൈ: തമിഴ്നാട് നാമക്കൽ തിരുച്ചങ്കോവിലെ അർധനാരീശ്വരം ക്ഷേത്രത്തിൽ രഥോത്സവത്തിനിടെ വിദ്യാർഥി മരിച്ചു. രഥത്തിനും ചുമരിനും ഇടയിൽപ്പെട്ടാണ് കുട്ടി മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
നാമക്കൽ സ്വദേശി ഗോവിന്ദരാജന്റെ മകൻ ഹർഷവർധൻ(19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹർഷ വർധന്റെ സുഹൃത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മന്ത്രി അരുൺരാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. തുടർന്ന് വലിച്ചുകൊണ്ടുപോകുന്നതിനിടെ രഥത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചുമരിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് ഹർഷവർധൻ കുടുങ്ങിയത്.
നാമക്കല്ലിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയാണ് ഹർഷവർധൻ. പുറത്തെടുക്കാൻ സാധിക്കാത്ത വിധം ഹർഷവർധൻ കുടുങ്ങിപോയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഹർഷ വർധനെ പുറത്തെടുത്ത് സേലം സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
തമിഴ്നാട്ടിലെ ഉയരംകൂടിയ മൂന്നാമത്തെ രഥമാണ് അപകടത്തിനിടയായത്. ആയിരക്കണക്കിന് ആളുകളാണ് രഥോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്.
Kerala
ആലപ്പുഴ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്.
ഈ മാസം ആറാം തീയതിയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ 7.30 നാണ് മരണംസംഭവിച്ചത്.
നൃത്തക്ലാസിലേക്ക് പോകുംവഴിയാണ് നിയയുടെ കാലിൽ പാമ്പ് കടിച്ചത്. എന്നാൽ കട്ടുറുമ്പ് കടിച്ചു എന്നാണ് നിയ കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.
Business
തിരുവനന്തപുരം: വിവിധ മേഖലകളിൽ നിന്നുള്ള പരിചയസന്പന്നരായ പ്രഫഷണലുകളെയും അക്കാദമിക മേഖലയിലെ വിദഗ്ധരെയും പുതുതലമുറ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ’മിഷൻ 14 എക്സ് ’ സംരംഭവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം).
സംസ്ഥാനത്തെ കാന്പസുകളിൽ പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ആൻഡ് എന്റപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററുകളിൽ (ഐഇഡിസി) വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്കും സംരംഭകത്വത്തിനും പിന്തുണ നല്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്റ്റാർട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നവേഷൻ, മെന്റർഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ളതും ഏഴു വർഷത്തിലധികം പരിചയസന്പന്നരുമായ പ്രഫഷണലുകൾക്കും അക്കാദമിക് ഫാക്കൽറ്റി അംഗങ്ങൾക്കും ’മിഷൻ 14 എക്സി’ ന്റെ ഭാഗമാകാം.
’മിഷൻ 14 എക്സി’ന്റെ ഭാഗമാകാൻ താല്പര്യമുള്ള വിദഗ്ധർക്ക് പ്രഫഷണൽ നെറ്റ് വർക്കുകൾ വ്യാപിപ്പിക്കാൻ സാധിക്കും. കേരളത്തിന്റെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടെ ഭാഗമാകാനാകും.
വിദ്യാർഥി സംരംഭകർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ, ഭാവി സാധ്യതയുള്ള കണ്ടെത്തലുകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം സംസ്ഥാനത്തുടനീളമുള്ള മികച്ച യുവ സംരംഭകരുമായി ഇടപഴകാനുള്ള അവസരം ലഭിക്കും.
Kerala
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിംഗിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന് 16 വർഷം കഠിനതടവ്.
വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു .എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 16 വർഷം തടവിന് പുറമെ 24,000 രൂപ പിഴയും പ്രതിക്ക് കോടതി ചുമത്തിയിട്ടുണ്ട്.
പിഴ ഒടുക്കാത്ത പക്ഷം പ്രതി രണ്ടര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ചായിരുന്നു മനു.
Kerala
തിരുവനന്തപുരം: കോളജ് ഡേ പരിപാടിക്കിടെ പുറത്തുനിന്നെത്തിയവർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിംഗ് കോളജിലാണ് സംഭവം.
കോളജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദനമേറ്റത്. മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ പ്രതികളെ പോലീസ് പിടികൂടിയില്ലെന്നാണ് ആക്ഷേപം.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍.
കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി. മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: വിദ്യാർഥി സ്വയം വെടിവെച്ച് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മനാൽ ഹൗസിൽ കാർത്തിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
വീടിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്. ഉടൻ തന്നെ കാർത്തിക്കിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമാണ് കാർത്തിക്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തിക്കിന്റെ കൈവശമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് സ്വയം വെടിവെക്കാനുള്ള കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.
പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.
Kerala
ചെങ്ങന്നൂർ: കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആന്റണി (21) യെയാണ് കാണാതായത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മൂന്ന് സഹപാഠികൾക്കൊപ്പം പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോയേൽ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തി ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകും വരെ പ്രദേശത്ത് ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും ജോയേലിനെ കണ്ടെത്താനായില്ല.
അപകടവിവരമറിഞ്ഞ് ജോയേലിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു.
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ലക്നോ: വിദ്യാർഥിനിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചതിനും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തതിനും ലക്നോ യൂണിവേഴ്സിറ്റിയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ പർമീത് സിംഗ് (40)നെ സസ്പെൻഡ് ചെയ്തു
വൈസ് ചാൻസലർ ജെ.പി. സൈനിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗീകമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും അധ്യാപകരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് മൂന്നംഗ ഉന്നതതല അച്ചടക്ക സമിതി തങ്ങളുടെ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
സർവകലാശാലയുടെ അന്തസിന് ഭംഗം വരുത്തിയതിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു. കൂടാതെ, തൊഴിലിടത്തിൽ ഗുരുതരമായ ലൈംഗീക-മാനസിക പീഡനങ്ങളും മോശം പെരുമാറ്റവും നടത്തിയതിനും ഇയാൾ ഉത്തരവാദിയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
അധ്യാപകന് എതിരെ കുറ്റപത്രം നൽകിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ തെളിവുകൾ സഹിതം രേഖാമൂലമുള്ള മറുപടി നൽകണമെന്നും അല്ലാത്തപക്ഷം പിരിച്ചുവിടൽ നടപടികൾ ആരംഭിക്കാമെന്നും സർവകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രഫസറും ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പുറത്തുവന്നത്. ഈ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടതും അധ്യാപകനെതിരെ നടപടിയെടുത്തതും.
യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മേയ് 16 ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റോഡപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
നവ്യ ഗഡുസു (25) ആണു ഷിക്കാഗോയ്ക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാറിൽ 22 വയസുള്ള പ്രദീപ് മേഘ്വാൾ ആണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ആദ്യ രക്തസാക്ഷിയാണിത്.
വളരെ കഷ്ടപ്പെട്ടു പഠിച്ചെഴുതിയ മേയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പ്രദീപ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ജൂണ്‍ 21ന് പുനഃപരീക്ഷ പ്രഖ്യാപിച്ച ദിവസംതന്നെയാണു മാനസികസമ്മർദം താങ്ങാനാകാതെ വിദ്യാർഥി ജീവനൊടുക്കിയത്. നന്നായി പഠിക്കുന്ന കുട്ടി ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി പ്രദീപ് നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരീക്ഷയിൽ 720ൽ 650 മാർക്ക് നേടുമെന്ന് മകൻ പ്രതീക്ഷിച്ചിരുന്നതായി പ്രദീപിന്റെ അച്ഛൻ രാജേഷ് കുമാർ മേഘ്വാൾ പോലീസിനോട് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറിലെ ജല്‍ധാരി നഗർ പ്രദേശത്തെ വാടകമുറിയിൽ സഹോദരിമാർക്കൊപ്പം താമസിച്ചുപഠിക്കുകയായിരുന്നു. സഹോദരിയുടെ സ്കാർഫ് ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിയാണു കണ്ടെത്തിയത്. സംഭവസമയത്ത് ഒരു സഹോദരി കുളിമുറിയിലായിരുന്നു. രണ്ടാമത്തെ സഹോദരി കോച്ചിംഗ് ക്ലാസുകൾക്കു പോയിരുന്നു.
കടുത്ത സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പ്രദീപിന്റെ വിദ്യാഭ്യാസത്തിനായി ഏകദേശം 8-11 ലക്ഷം രൂപ മേഘ്വാൾ കുടുംബം ചെലവഴിച്ചതായി അയൽവാസികൾ പറഞ്ഞു. പിതാവ് ദിവസക്കൂലിക്കാരനാണ്. കുടുംബത്തിന്റെ വക കൃഷിഭൂമിയുടെ ഒരു ഭാഗം വിറ്റാണ് പ്രദീപിന്റെ പഠനത്തിനു പണം സ്വരൂപിച്ചത്.
പ്രദീപിന്റെ മരണം വെറുമൊരു ആത്മഹത്യയല്ലെന്നും സർക്കാരിന്റെ വീഴ്ചകളുടെ ഇരയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സർക്കാർ, കോച്ചിംഗ് സെന്റർ മാഫിയകളും ചേർന്നാണു പ്രദീപിന്റെ ജീവിതം നഷ്ടമാക്കിയത്. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിനു വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും ഇതിനുത്തരവാദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ നല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോണ്‍ സംഭാഷണം പുറത്ത്. ലക്നോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ പരംജിത് സിംഗിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
രണ്ടു പേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാന്‍ വരുകയെന്നും അധ്യാപകന് ചോദിക്കുന്നുണ്ട്. എന്നാല്‍ ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്.
ഫോൺ സംഭാഷണം ഇങ്ങനെ
'പ്രിയപ്പെട്ടവളേ, ഞാന്‍ നിനക്കായി രണ്ട് ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നീ എന്നെ കാണാന്‍ എപ്പോഴാണ് വരുന്നത്?'
"സാര്‍, ഞാന്‍ സിലബസ് മുഴുവന്‍ പഠിച്ചു കഴിഞ്ഞു.'
"അപ്പോള്‍ നീ എന്നെ ഒരു തവണ പോലും വന്ന് കാണില്ലേ?'
"എനിക്ക് വീട്ടിലെ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഞാന്‍ വരാന്‍ ശ്രമിക്കാം.'
"ശ്രമിക്കുകയല്ല വേണ്ടത്, പരീക്ഷയ്ക്ക് മുന്‍പ്, ഏഴ് ദിവസത്തിനകം വരണം.'
ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് അസിസ്റ്റന്റ് പ്രഫസര്‍ വിദ്യാർഥിനിയെ നിരന്തരം വേട്ടയാടിയിരുന്ന വിവരം ഇതോടെ പുറത്തുവന്നു.
ബിഎസ്സി സുവോളജി വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഓഡിയോ റിക്കാര്‍ഡിംഗില്‍, പരീക്ഷയ്ക്ക് മുമ്പ് തന്നെ വന്ന് കാണാന്‍ അസിസ്റ്റന്റ് പ്രൊഫസറായ പരംജിത് സിംഗ് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നത് കേള്‍ക്കാം.
എന്നാല്‍ തനിക്ക് ചോദ്യ പേപ്പറുകളുടെ ആവശ്യമില്ലെന്ന് പെണ്‍കുട്ടി ഇതിന് മറുപടി നല്‍കുന്നുണ്ട്. ഫോണ്‍ കോള്‍ അവസാനിച്ചതിന് ശേഷം, തന്നെ വീണ്ടും ലൈംഗീകമായി പീഡിപ്പിക്കുന്നതിന് വേണ്ടിയാണ് സിംഗ് വിളിച്ചുവരുത്തുന്നതെന്ന് പെണ്‍കുട്ടി ഓഡിയോയുടെ അവസാനം പറയുന്നുണ്ട്.
വിദ്യാർഥിനി ഓഡിയോ ക്ലിപ്പുകള്‍ സര്‍വകലാശാലാ ഭരണവിഭാഗത്തിന് കൈമാറി. ഇതിന് പിന്നാലെ ലക്നോ സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് പോലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പ്രഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച അദ്ദേഹം, സര്‍വകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് പറയുന്നത്.
സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ഏത് പ്രവര്‍ത്തനത്തെയും അതീവ ഗൗരവത്തോടെയായിരിക്കും കൈകാര്യം ചെയ്യുകയെന്ന് സര്‍വകലാശാലാ ഭരണവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ജെ.പി. സൈനി ആഭ്യന്തര പരാതി പരിഹാര സമിതിയോട് നിര്‍ദ്ദേശിച്ചു.
Kerala
കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കുന്ന് ടൗണിലാണ് അപകടമുണ്ടായത്. ജിമ്മിൽ പോയി തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.
മംഗളൂരു ശ്രീദേവി കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ. മാതാവ്: റസീന മൊഗ്രാൽപുത്തൂർ. സഹോദരങ്ങൾ: നൗമാൻ,സഫ്റാൻ, ഫാത്തിമ.
Kerala
കൊല്ലം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്.
വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Kerala
കണ്ണൂർ: കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ടി.പി. മുഹമ്മദാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടിന് കൊയ്യത്തുള്ള മർക്കസിൽ വച്ചാണ് അപകടം. കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സമീപത്തുള്ള കിണറ്റിൽ പന്ത് വീണു.
മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Kerala
തിരുവനന്തപുരം: കവടിയാറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരില്‍ ഒരാളാണ് മരിച്ചത്. പാലക്കാട് സ്വദേശി നൗഷിജയാണ് മരിച്ചത്.
കവടിയാറില്‍ നിന്നു കുറവന്‍കോണത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം. യുവാക്കളും വിദ്യാർഥികളുമടക്കം നടന്നുപോകുമ്പോഴാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി എട്ടോളം പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം മറ്റൊരു കാറില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.
അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഭട്ടി മൈൻസിനു സമീപമുള്ള വനപ്രദേശത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 14 വയസുള്ള വിദ്യാർഥി ശ്വാസംമുട്ടി കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കുസാറ്റ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി ദർശന ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർഥിനിയാണ്.
കോളജ് ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ദർശനയുടെ മൃതദേഹം കണ്ടെത്തിയത്. ദർശനയ്ക്ക് പഠന സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിൽ വൈസ് ചാൻസലർ റിപ്പോർട്ട് തേടി.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ ഓൺലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെ തുടർന്ന് ബിരുദ വിദ്യാർഥി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി വിദ്യാർഥി ആദിത്യ ഭാട്ടി (22) യാണ് മരിച്ചത്.
വീട്ടിലെ ശുചിമുറിയിൽ കയറി വാതിലടച്ച ശേഷം ആദിത്യ സ്വയം വെടിയുതിർത്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആദിത്യയെയാണ്. ശുചിമുറിയുടെ വാതിൽ തകർത്താണ് ഇരുവരും അകത്തുകയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഓൺലൈൻ ഗെയിമിലൂടെ ആദിത്യക്ക് വൻതോതിൽ പണം നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന വിരമിച്ച സൈനികനായ അമ്മവന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് ആദിത്യ വെടിവച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ആദിത്യയുടെ മൊബൈൽ ഫോൺ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ച് വരികയാണ്.
Kerala
കൊച്ചി: എറണാകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ നിഹാല ഫാത്തിമ (14) കാണാതായത്. മാതാവുമായി വഴക്കിട്ട ശേഷം കുട്ടി ബാഗും എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിയെ കാണാതായത്. സിസിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടി പോകാനിടയുള്ള സ്ഥലത്തും അന്വേഷണം നടക്കുന്നുണ്ട്. കുട്ടി ഒരു വാഹനത്തില്‍ കയറിപ്പോയതായും സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്.
Kerala
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്റിൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഏഴു വയസായിരുന്നു.
ശ്രീകൃഷ്ണപുരത്തുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. സഫ്നയാണ് മാതാവ്. സഹോദരന് സഹല്‍.
Kerala
വയനാട്: വിദ്യാര്‍ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുളളയുടെയും ഹസ്നയുടെയും മകനായ മുഹമ്മദ് ഫാദില്‍ (14) നെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് മുഹമ്മദ് ഫാദില്‍ തുങ്ങി നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടത്. തുടർന്ന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മറ്റി. ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫാദില്‍. മുഹമ്മദ് ആദില്‍, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങള്‍
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Viral
തൊടുപുഴ: ഇതാവണം ജെന്‍സി! മൊബൈൽ തോണ്ടി റീൽസും കണ്ട് കൗമാരതലമുറയിൽ വലിയൊരു വിഭാഗം സമയം പാഴാക്കുമ്പോൾ അവർക്കിടയിൽ ശ്രദ്ധേയനാവുകയാണ് ഒരു കൊച്ചുമിടുക്കൻ.
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം ഓണ്‍ലൈന്‍ ഗെയിമും ചാറ്റിംഗും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിലുമായി അവധിക്കാലം ചെലവഴിക്കാതെ തന്റെ പഠനത്തിനു പണം സമ്പാദിക്കാനായി പിതാവ് ജോലി ചെയ്യുന്ന കാര്‍ഷിക നഴ്സറിയിലെത്തി സഹായിക്കുകയാണിവൻ. അവന്റെ അധ്വാനവും പരിശ്രമവും കണ്ട് അവിടെ എത്തുന്ന പലരും വിശേഷങ്ങൾ ചോദിച്ചറിയുന്നു, സമ്മാനങ്ങൾ നൽകുന്നു.
അടിമാലി മാങ്കടവ് കാര്‍മല്‍ മാതാ എച്ച്എസ് വിദ്യാര്‍ഥിയായ അഡോണ്‍ ടി. ലിനീഷാണ് കൗമാരക്കാരുടെ മുന്നിൽ ഹീറോയായി മാറുന്നത്. വെങ്ങല്ലൂരിലെ പ്ലാന്റ് പാര്‍ക്ക് നഴ്സറിയില്‍ തൈകള്‍ വാങ്ങാനെത്തിയയാൾ അഡോണിന്റെ ഉത്സാഹവും പരിശ്രമവും കണ്ടിട്ട് മനം നിറഞ്ഞ് അഭിനന്ദനത്തിനു പുറമേ ആയിരം രൂപകൂടി സമ്മാനിച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
നഴ്സറിയില്‍നിന്നു വാങ്ങിയ തൈകളുടെ പണം പൂര്‍ണമായും നല്കിയ ശേഷമാണ് അഡോണിന്റെ ജോലിയിൽ മതിപ്പ് തോന്നി സമ്മാനമായി ആയിരം രൂപ കൂടി കസ്റ്റമര്‍ കൈമാറിയത്.
തുക പണമായി കൈവശമില്ലാതിരുന്നതിനാല്‍ തുക ഗൂഗിള്‍പേയായി നല്കിയ ശേഷം നഴ്സറിയില്‍നിന്ന് 1000 രൂപയായി വാങ്ങിയാണ് അഅപരിചതനായ ഇദ്ദേഹം ഡോണിന് സ്നേഹസമ്മാനം നല്‍കിയത്. മോന് ഇഷ്ടമുള്ളത് വാങ്ങിക്കോ എന്നുപറഞ്ഞാണ് പണം വച്ചുനീട്ടിയത്. ഈ തുക വാങ്ങാന്‍ മടികാണിച്ച അഡോണിന്റെ കൈയില്‍ ബലമായി പണം ഏല്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം: "നിന്റെ പ്രായമുള്ള എന്റെ മകനടക്കം വീട്ടിൽ മൊബൈലും കുത്തി ഇരിക്കുവാ. അതേ പ്രായത്തിലുള്ള നീ അധ്വാനിക്കാൻ കാണിക്കുന്ന ഈ മനസിനുള്ള സമ്മാനമാണ് ഇത്..."
അടിമാലി ഇരുമ്പുപാലം ചൊക്കനാട്ട് ലിബീഷ്-രജിത ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയ ആളാണ് അഡോണ്‍. പ്ലസ്ടുവിനു ഫുള്‍ എ പ്ലസ് നേടിയ സഹോദരന് ആല്ബിന് നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്.
Kerala
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാര്‍ഥിനിയായ 19 വയസുകാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി. ഇയാള്‍ മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ചു ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. താമരശേരി കാരാടി പാല് സൊസൈറ്റിക്കു സമീപം വാടക വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രമം നടന്നതായി പറയുന്നത്.
അജ്ഞാതന്‍ വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഗൃഹനാഥയും രണ്ട് പെണ്മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ബാങ്ക് ജീവനക്കാരിയും ഇളയ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമാണ്.
സംഭവം നടക്കുമ്പോള്‍ അമ്മയും ഇളയ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്തെത്തിയതെന്നാണ് സൂചന. താമരശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Kerala
തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി എം. .എസ്. അച്ചു(19)ആണ് മരിച്ചത്.
തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്ചിലര്‍ ഓഫ് പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്.
വല്ലക്കുന്നിലെ ചെമ്മീന്ചാലിനരികിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.
ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Kerala
പാലക്കാട്: പാലക്കാട് ഊഞ്ഞാൽ ആടുന്നതിനിടെ 10 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ബനിയൻ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെ ആണ് അപകടം നടന്നത്. വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടിൽ കുട്ടി ഒറ്റയ്ക്കായിരുന്നു.
Kerala
കൊച്ചി: അഞ്ചു വയസുകാരന്റെ മരണത്തിനിടയാക്കിയ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പ്രതിഷേധം മുറുകുന്ന സാഹചര്യത്തില്‍ പരസ്പരം പഴിചാരി കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും. ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്.
പ്രീ സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആദം മരിച്ച സംഭവത്തില്‍ പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന പാര്ക്കിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. പാര്‍ക്ക് ഉടമകള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ലൈസന്‍സ് വേണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. അജി പറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നുമാണ് പ്രസിഡന്റ് ജിന്‍സി അജിയുടെ ആരോപണം.
എന്നാല്‍ പാര്‍ക്ക് ഉടമകള്‍ സമീപിച്ചത് ഓപ്പണ്‍ ജിം ആരംഭിക്കാനായാണ് ഇതിന് ലൈസന്‍സ് വേണ്ടെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആദം പാര്ക്കിന് പിന്നിലെ ചതുപ്പില്‍ വീണു മരിച്ചത്.
പാര്‍ക്കിലേക്ക് ബുധനാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ലയണ്‍സ് ക്ലബ് അല്ല ട്വന്റി 20 പാര്‍ട്ടി നേതാക്കളുമായുള്ള അടുത്ത ബന്ധമുള്ള ആളുകള്‍ നടത്തുന്നതിനാലാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കാതിരിക്കാത്തത് എന്ന ആരോപണവും ഡിവൈഎഫ്ഐ ഉയര്‍ത്തിയിരുന്നു.