Kerala
കോഴിക്കോട്: കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കുട്ടിയുടെ പിതൃ സഹോദരന്, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.
മര്‍ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്. പരാതി ഇല്ലെന്ന പേരില്‍ കൊടുവള്ളി പോലീസ് നേരത്തെ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. പൊലീസ് കേസ്സെടുക്കാത്തതിനാല്‍ കുട്ടിയെ ഹാജരാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മര്‍ദനം ബോധ്യപ്പടുകയും കേസെടുക്കാൻ റൂറല്‍ എസ്പിക്ക് നിര്‍ദേശവും നല്കി. റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് കൊടുവള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Kerala
തൊടുപുഴ: വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ തകര്‍ത്തു.
ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് കൊടുംക്രൂരതയ്ക്ക് കാരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
തൊടുപുഴയിലെ ഗ്രാന്റിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്ടോപ്പ് സര്‍വീസ് കോഴ്സ് പഠിക്കാനാണ് വിദ്യാര്‍ഥി സ്ഥാപനത്തില്‍ എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്.
ഇതില്‍ മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അധ്യാപകന് കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ച് ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാര്‍ രംഗത്തെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. എന്നാല്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജീവനക്കാരന് മര്‍ദനമേറ്റു.
വിദ്യാര്‍ഥിയെ മര്‍ദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോള്‍ത്തന്നെ നടപടി എടുത്തെന്നും അധികൃതര്‍ പറഞ്ഞു. ഹോസ്റ്റല്‍ പരിശോധിച്ചപ്പോള്‍ ലഹരി ഉത്പ്പന്നങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി.
ലഹരി ഉപയോഗത്തിന്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതന് അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാര്‍ഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നല്‍കുമെന്ന് ഗ്രാന്റിസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ മാഹിന്‍ മഹമ്മദ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി.
Kerala
പാലക്കാട്: സ്വകാര്യബസിൽ കയറുന്നതിനിടെ താഴെവീണ ഷൂ എടുക്കാൻ ശ്രമിക്കവേ കാൽതെറ്റി പുറത്തേക്കുവീണ കോളജ് വിദ്യാർഥിനിക്ക് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം.
കോങ്ങാട് എൻഎസ്എസ് നഗർ കരുണയിൽ ഗോപീകൃഷ്ണന്റെയും ബീനയുടെയും മകൾ ഗൗരി ജി. കൃഷ്ണ(18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെ കോങ്ങാടിനടുത്ത് ചല്ലിക്കലിലാണ് അപകടമുണ്ടായത്. രാവിലെ കോളജിലേക്കു പോകുന്നതിനായി ചല്ലിക്കലിൽവച്ച് സ്വകാര്യ ബസിൽ കയറുകയായിരുന്നു ഗൗരി. ഇതിനിടെ ഒരു ഷൂ അഴിഞ്ഞ് റോഡിലേക്കു വീണു. ബസ് മുന്നോട്ട് എടുക്കുന്ന സമയത്തായിരുന്നു ഇത്. ഷൂ എടുക്കുന്നതിനായി വിദ്യാർഥിനി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുകയും കാൽതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു.
വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: കെഎസ്ആർടിസിബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശിയായ വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്ന് പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പൽ രൂപ റെഡ്ഡിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ആഗസ്റ്റ് 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആക്രമണം നടക്കുമ്പോൾ രൂപ റെഡ്ഡി വീട്ടിൽ തനിച്ചായിരുന്നു.
വയറ്റിലും കഴുത്തിലും ഉൾപ്പെടെ ശരീരത്തിൽ ഗുരുതരമായി കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദിൽ ആയിരുന്ന രൂപ റെഡ്ഡിയുടെ ഭർത്താവ്, താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ രൂപ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എൺപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തുടർന്നാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റത്തെത്തുടർന്ന് രൂപ റെഡ്ഡി ശാസിച്ചിരുന്നതായും ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ച മന്ത്രി ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്‍ബന്ധമില്ലെന്നും വ്യക്തമാക്കി. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂളിൽ നടക്കും.
ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31 ന് സ്കൂളുകള്‍ തുറക്കും. അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.
District News
തൊടുപുഴ: സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ മറിഞ്ഞുവീണ സ്കൂള്‍ വിദ്യാര്‍ഥിയുടെ തുടയില്‍ സൈക്കിളിന്റെ ഹാന്‍ഡില്‍ ഒടിഞ്ഞ് കയറി ഗുരുതര പരിക്ക്. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുതലക്കോടം രണ്ടുപാലം കണ്ടോത്തമാട്ടയില് അനീഷിന്റെ മകന് മുസമല്‍ അനീഷിന്റെ (13) തുടയിലാണ് കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുംവഴി സ്കൂളിനു സമീപമാണ് മുസമല്‍ അപകടത്തില്‍പ്പെട്ടത്.
സൈക്കിള്‍ റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതിനെത്തുടര്‍ന്ന് ഹാന്‍ഡില്‍ ഒടിഞ്ഞ് തുടയില്‍ തുളച്ചു കയറിയ കമ്പി മറുവശത്ത് വന്ന നിലയിലായിരുന്നു. തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് ഇരു വശത്തെയും കമ്പി മുറിച്ചു നീക്കിയത്. എന്നാല്‍ കാലിനുള്ളിലെ കമ്പി നീക്കാനായില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുതലക്കോടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ശസ്ത്രക്രിയ നടത്താതെ കമ്പി പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റസിഡൻഷ്യൽ സ്കൂളിൽ മുന്നൂറോളം വിദ്യാർഥികൾ കുടുങ്ങി. കുലസാഹി സേവാശ്രം സ്കൂളിലാണ് സംഭവം. കനത്ത മഴയയിൽ ബ്രഹ്മണി നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് സ്കൂളിൽ വെള്ളം കയറിയത്.
ഹോസ്റ്റലുകളും ക്ലാസ് മുറികളും വെള്ളത്തിനടിയിലാണ്. സ്കൂളിന്റെ അടുക്കള, കുഴൽക്കിണർ, ശുചിമുറികൾ എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. വിദ്യാർഥികളെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. കുട്ടികൾക്ക് കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം നിരവധി ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
Kerala
പറവൂർ: യൂണിഫോം തേക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് അടിമപ്പറമ്പിൽ വീട്ടിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി(13)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് സ്വാതി. കരച്ചിൽ കേട്ട് അമ്മ നീതു ചെന്ന് നോക്കുമ്പോൾ സ്വാതി നിലത്ത് വീണ് കിടക്കുകയായിരുന്നു.
ഉടൻ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Kerala
കൊച്ചി: കോതമംഗലം എംഎ കോളജിലെ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി വാടക വീട്ടിൽ മരിച്ച നിലയിൽ. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് മിച്ചി മാർപ്പുവിന്റെ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട് ആകുമെന്ന ഭയത്താൽ മിച്ചി മാർപ്പു ജീവനൊടുക്കിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. മിര്‍ച്ചി മാര്‍പ്പുവിനെ അടക്കം 22 ഓളം വിദ്യാര്‍ഥികളെ യാതൊരു അറിയിപ്പുമില്ലാതെ പുറത്താക്കിയതായി വിദ്യാർഥികള്‍ പറഞ്ഞു. ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം.
മറ്റെല്ലാ എൻജിനീയറിംഗ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണെന്നും എംഎ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർഥികൾ ആരോപിച്ചു. കോളജ് മാനേജ്മെന്റ് ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ തയാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
Kerala
കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിതാവ് ശാസിച്ചതിലുണ്ടായ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നെടുമ്പാശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിമൂന്നുകാരിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നുകര ക്രിസ്തുരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച കുട്ടി. വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് പിതാവ് അത്യാവശ്യമായി വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ഈ വിഷയം ചോദിക്കുകയും കുട്ടിയെ വഴക്കുപറയുകയും ചെയ്തു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടിയോട് പൊതുവെ ദേഷ്യപ്പെടാത്ത പിതാവ് വഴക്കുപറഞ്ഞത് കുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലാഴ്ത്തി. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറിയ കുട്ടി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് നിർമാണ തൊഴിലാളിയായും മാതാവ് കൊച്ചി വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളിയായും ജോലി ചെയ്തുവരികയാണ്. മാതാപിതാക്കളും മക്കളും തമ്മിൽ വളരെ മികച്ച ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പുകളോ ഫോണിൽ മറ്റ് അസ്വാഭാവിക വിവരങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ചെങ്ങമനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
National
ന്യൂഡൽഹി: ഡൽഹിയിൽ മയൂർ വിഹാറിന് സമീപം ബസ് ഇടിച്ച് വിദ്യാർഥിനി മരിച്ചു. കിച്ച്ഡിപൂർ സ്വദേശിനി കെയ്ന (12) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കെയ്ന സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെയ്നയുടെ വാഹനത്തിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയും, പെൺകുട്ടി ബസിനടിയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു. രോഷാകുലരായ നാട്ടുകാരിൽ ചിലർ അപകടം വരുത്തിയ ബസ് അടിച്ചു തകർത്തു. വിവരമറിഞ്ഞ് പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
ജയ്പൂർ: ജയ്പൂരിൽ സ്കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ പ്ലസ് ടൂ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാർഥി പ്രിൻസ് സോണി (17) ആണ് മരിച്ചത്. സ്കൂൾ അധികൃതരുടെ ഗുരുതരമായ അശ്രദ്ധയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തെത്തി.
പ്രിൻസ് സ്കൂൾ കാന്റീനിൽ നിന്ന് ആലു പാറ്റി വാങ്ങി കഴിച്ചിരുന്നു. ഇത് കഴിച്ചയുടൻ അവശനായ കുട്ടി, ക്ലാസ് മുറിയിലെത്തി അധ്യാപകനോട് പറയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസ് നടന്നുപോകുന്നതിനിടയിൽ അധ്യാപകന്റെ മുന്നിലേക്ക് കുഴഞ്ഞുവീഴുന്നത് വ്യക്തമാണ്. തുടർന്ന് കുട്ടിയെ ഒരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും അധ്യാപകൻ സിപിആർ നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടി കുഴഞ്ഞുവീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് പ്രിൻസിന്റെ പിതാവ് അമിത് സോണി പറയുന്നു. ഏകദേശം 45 മിനിറ്റോളം കുട്ടിയെ സ്കൂളിൽ തന്നെ കിടത്തിയ ശേഷമാണ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് വരുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് മാതാപിതാക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ ഉടമയെയും അധ്യാപകരെയും ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Kerala
തച്ചമ്പാറ: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ജീവനൊടുക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുളിക്കാനായി കയറിയ റിദയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാർഥിനിയാണ് റിദ. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതില്‍ റാഗിംഗ് വകുപ്പ് ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്കൂള്‍ ആന്റി റാഗിംഗ് കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ജൂലൈ 30ന് ആയിരുന്നു വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.
റാഗിംഗിന്റെ ഭാഗമായി വസ്ത്രം അഴിക്കാനും മറ്റും സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനോട് വിമുഖത കാട്ടിയ കുട്ടിയെ ഇരുപതോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസ് എടുത്തിരുന്നു.
നാല് പ്ലസ്ടു വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 18 വയസായ ഒരു വിദ്യാര്‍ഥിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Kerala
കണ്ണൂർ: പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശിവസൂര്യ (17) എന്ന വിദ്യാർഥിയാണ് നാടുവിട്ടത്. 'ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം കളിക്കുന്നത് പതിവായത് മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനുപിന്നാലെ ശിവസൂര്യയുടെ കൈയിലുണ്ടായിരുന്ന ഫോണും മാതാപിതാക്കൾ വാങ്ങി വെച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് വിദ്യാർഥി വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.
മൂന്നുദിവസം മുന്‍പാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഈ സമയം വീട്ടിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയെ കണ്ടെത്താനായി കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻരെ തീരുമാനം.
Kerala
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സുധീർ(46) ഇയാളുടെ രണ്ടാംഭാര്യ വെള്ളറട സ്വദേശിനി ലിൻഡമോൾ(34) എന്നിവരാണ് പിടിയിലായത്.
വലിയതുറ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചു. ചൈൽഡ് വെൽഫയർ അധികൃതർ വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വിവരം വലിയതുറ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ലിൻഡമോൾ കുട്ടിയെ മർദിച്ചതിന്റെ പാടുകളും ദേഹത്ത് കണ്ടെത്തിയിരുന്നു. ഇരുവർക്കുമെതിരെ ജുവൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
National
റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. നിയമന പരീക്ഷകൾ റദ്ദാക്കണമെന്നും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് തെരുവിലിറങ്ങിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു ഉദ്യോഗാർഥികളുടെ ശക്തമായ പ്രതിഷേധം.
രാവിലെ 10.30 ഓടെ പഴയ നിയമസഭാ മന്ദിരത്തിന് പുറത്തുനിന്നും ആരംഭിച്ച മാർച്ച് നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങുകയായിരുന്നു. ദേശീയ പതാകകളും പ്ലക്കാർഡുകളും ഏന്തിയെത്തിയ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങി. നിയമസഭയിൽ നിന്ന് 200 മീറ്റർ അകലെ പ്രതിഷേധക്കാർ എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചത് വലിയ ഉന്തും തള്ളിലും സംഘർഷത്തിലും കലാശിച്ചു.
തുടർന്ന് പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി സമരക്കാർ അറിയിച്ചു.
National
മുംബൈ: സിബിഎസ്ഇ തായ്ക്വോണ്ടോ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർഥിയ്ക്കു ഗുരുതരപരിക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിൽ പരിക്കേറ്റത്.
തലയ്ക്കാണ് പരിക്കേറ്റത്. സിബിഎസ്ഇ ചെയർമാനു കുടുംബം പരാതി നൽകി. നിയമ നടപടികൾ സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
ഗുരുതര പരിക്കേറ്റ വിദ്യാർഥി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് മൂന്നിന്ന് മഹാരാഷ്ട്രയിലെ ചന്ദ്രപുർ വച്ചാണ് മത്സരം നടന്നത്. എതിർ മത്സരാർഥി നിയമങ്ങൾ പാലിക്കാതെ മർദിച്ചെന്നാണ് ഫൈസിന്റെ കുടുംബം പറയുന്നത്. റഫറി കൃത്യമായി ഇടപെട്ടില്ല. സംഭവിച്ചതു ഗുരുതര പിഴവാണെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പ്രാഥമിക ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർഥിയെ എയർലിഫ്റ്റ് ചെയ്തു കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Kerala
മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തി. വീടിനുള്ളിൽനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിനുമാണ് പോലീസ് സംഘം എത്തിയത്.
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരേ ടി.ജി. മോഹൻദാസ് വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അന്വേഷണം നടത്തുന്നത്.
പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തുനിന്നുള്ള സൈബർ സെൽ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. കേസിൽ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
District News
കല്ലമ്പലം: വിദ്യാർഥിനിയെ തെരുവ് നായ കടിച്ചു. ആലംകോട് തെഞ്ചേരിക്കോണം ഭാഗത്ത് ഞാറവിള - കൊച്ചുവിള റോഡിൽ കൂടി നടക്കുകയായിരുന്ന ഞാറവിള എഎസ്എ മൻസിലിൽ രഹന മഹറിനാണ് തെരുവ് നായയുടെ കടിയേറ്റത്.
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകി.
മണമ്പൂർ പഞ്ചായത്തിലെ ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ഉപദ്രവം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സാന്റാ ബാർബറയിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥി വിക്രം മുബായിയാണ് മരിച്ചത്.
വിക്രം ഒറ്റയ്ക്കായിരുന്നു ട്രെക്കിംഗിന് പോയത്. ആഗസ്റ്റ് ഒന്നിന് രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ട വിക്രം, ട്രെക്കിംഗ് പാതയിലെ ജിപിഎസ് സ്ഥാനം പങ്കുവച്ചിരുന്നു. പിന്നീട് ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ശേഷം ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും കാലിഫോർണിയ ഹൈവേ പട്രോളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇൻയോ നാഷണൽ ഫോറസ്റ്റിൽ നിന്ന് വിക്രമിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോങ്കോംഗിലാണ് വിക്രം ജനിച്ചതും വളർന്നതും. 2022-ൽ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നടത്തുകയായിരുന്നു.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ തുടർനടപടി സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ അടുത്ത വാദം കേൾക്കുന്ന 18ന് തീരുമാനം സുപ്രീംകോടതിയെ അറിയിക്കണം.
എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതിയുടെ ജൂലൈ 28ലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തത വരുത്തിയത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
കൂടാതെ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന ഇടക്കാല ഉത്തരവിലെ പരാമർശം പെറ്റിക്കേസുകളിൽ ഉൾപ്പെട്ടവർക്കു ബാധകമല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ മാത്രം ഉദ്ദേശിച്ചാണിതെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവു പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാൻ തടസം നേരിടുമെന്ന് കേന്ദ്രസർക്കാരും ഹർജിക്കാരും ആശങ്ക ഉന്നയിച്ചതോടെയാണ് കോടതി വിശദീകരണം നൽകിയത്. കസ്റ്റഡിയിലെടുത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ വിട്ടയയ്ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. ഇതിനൊപ്പം പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന ഹർജികളും കോടതിമുന്പാകെ എത്തി.
വിദ്യാർഥികൾക്കെതിരേ അമിത അതിക്രമം നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനും സംരക്ഷിക്കപ്പെടരുതെന്നും അതുപോലെ പ്രതിഷേധത്തിന്റെ മറവിൽ കുറ്റവാളികൾ സംരക്ഷിക്കപ്പെടരുതെന്നും ഇന്നലത്തെ വാദത്തിനിടയിൽ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
വിഷയം 28ന് സുപ്രീംകോടതി പരിഗണിക്കും.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്‍പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാളിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസുകാരൻ ജീവനൊടുക്കി. സർക്കാർ ജൂനിയർ കോളജിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ചത്.
ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ 440-ൽ 434 മാർക്ക് നേടി ഈ വിദ്യാർഥി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഒരു മാർക്ക് കൂടുതൽ നേടിയ മറ്റൊരു വിദ്യാർഥിയുമായി ക്ലാസിൽ വച്ച് അധ്യാപിക ഈ കുട്ടിയെ താരതമ്യം ചെയ്തു. ഇതിനെ വിദ്യാർഥി ചോദ്യം ചെയ്തപ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിക്കുകയും കവിളത്തടിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
ഈ സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അധ്യാപികയിൽ നിന്നുണ്ടായ അപമാനമാണ് തീരുമാനത്തിന് കാരണമെന്നും, വിദ്യാർഥികളെ അപമാനിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർ തയാറാകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപികയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു.
National
കാണ്‍പുര്‍: പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കാണ്‍പുര്‍ ഐഐടിയുടെയും മദ്രാസ് ഐഐടിയുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് വിദ്യാര്‍ഥി. ഹാക്ക് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
എന്നാല്‍, ഹാക്ക് ചെയ്ത വിദ്യാര്‍ഥിക്കെതിരേ നിയമനടപടികള്‍ക്കു പകരം ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് മാതൃകയായി അധികൃതര്‍. അതേസമയം, കഴിവ് തെളിയിക്കാനായി സ്ഥാപനങ്ങളുടെ സിസ്റ്റങ്ങള്‍ അനധികൃതമായി കൈയേറുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐഐടി കാണ്‍പുര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാർഥിയുടെ ഭാവി മുന്‍നിര്‍ത്തി മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. “സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്, എനിക്കൊരു അവസരം മാത്രമാണ് വേണ്ടത്’’എന്ന സന്ദേശമാണു വിദ്യാര്‍ഥി വെബ്സൈറ്റില്‍ കുറിച്ചിരുന്നത്.
ബിടെക് സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി സൈബര്‍ ആക്രമണം നടത്തിയത്. അതേസമയം, പ്രവേശന പ്രക്രിയയുടെ ഘട്ടത്തില്‍ വിദ്യാര്‍ഥിക്കു തന്റെ കഴിവുകള്‍ പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു അധികൃതര്‍ ചൂണ്ടിക്കാണിച്ചു. അടുത്ത വര്‍ഷം വിദ്യാര്‍ഥിക്കു വീണ്ടും പ്രവേശനത്തിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച പൂന റെയില്‍വേ സ്റ്റേഷനില്‍ നിസാമുദീന്‍ എക്സ്പ്രസില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
മുനമ്പം ഭാഗത്ത് ഐസ്ക്രീം വില്‍പ്പന നടത്തിയിരുന്ന കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍ തറ വീട്ടില്‍ അഭിജിത്തിന് (25) ഒപ്പമാണ് പെണ്‍കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവാവും വിദ്യാര്‍ഥിനിയും പരിചയത്തിലാകുന്നത്. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിട്ട്.
യുവാവ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്ക് ഓണ്‍ ചെയ്തിരുന്നു. യുവാവിന്റെ സുഹൃത്തുക്കള്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ആലുവയില്‍ എത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞു പോയ വിദ്യാര്‍ഥിനി ഏറെ വൈകിയും വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
കൊച്ചി: കണ്സെഷന് ടിക്കറ്റ് നല്കിയ വിദ്യാര്‍ഥികളെ ആക്രമിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില്‍ ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര്‍ ആണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം.
വിദ്യാര്‍ഥികളെ തള്ളുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ തങ്ങളുടെ കണ്സെഷന് ടിക്കറ്റ് ആയ നാലു രൂപ കൊടുത്തതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് കണ്ടക്ടറുടെ ആക്രമണം. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും വിദ്യാര്‍ഥിനിയെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് പരാതി.
ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും പ്രതികരിച്ച വിദ്യാര്‍ഥിയുടെ യൂണിഫോം ഷര്‍ട്ട് കണ്ടക്ടര്‍ പിടിച്ചു വലിച്ചു കീറുകയുമായിരുന്നു. അയ്യപ്പന്‍കാവിലെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇരുവരും.
അതേസമയം, നോര്‍ത്ത് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കാനായി ബസുകള്‍ നിര്‍ത്താതെ പോവുകയും സ്റ്റോപ്പില്‍ നിന്നും മാറി അകലെ നിര്‍ത്തുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
National
വാരാണസി: പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളലേൽപ്പിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. വാരാണസിയിലെ പാണ്ഡെയ്പുരിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം..
പ്രീതി കുശ്വാഹ എന്ന അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. നഴ്സറി വിദ്യാർഥിയായ കുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും അധ്യാപിക അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടി പാന്റിലൂടെ മൂത്രമൊഴിച്ചു.
ഇതിനു പിന്നാലെ കുട്ടിയെ മറ്റൊരു മുറിയിലെത്തിച്ച അധ്യാപിക കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ അധ്യാപിക അടിച്ചെന്നും തെറ്റ് ആവർത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കുഞ്ഞ് വീട്ടിലെത്തിയ ശേഷം സംഭവിച്ച കാര്യം അറിയിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ പോലീസ് കേസെടുത്തു.
National
ദിസ്പൂർ: അസാമിലെ ഗോഹട്ടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ പുരി സ്വദേശി റിതേഷ് രാജ് സിംഗാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോളജിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് റിതേഷ് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥികളുടെയും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തി വരുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപുർ സ്വദേശിനി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്.
പരീക്ഷയിൽ വെറും 166 മാർക്ക് മാത്രം ലഭിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് അങ്കിതയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
തിരൂര്‍: വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തിരൂര്‍ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകന് നിബിന് ഷാന്‍ (15) ആണ് മരണപ്പെട്ടത്.
വീട്ടില്‍ നിന്ന് ബന്ധുവിന്റെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു നിബിന്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുളത്തിനകത്തെ ഗുഹ പോലുള്ള ഭാഗത്ത് കുടുങ്ങിപ്പോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിബിന് ഷാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരൂര്‍ ആലത്തിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Kerala
ആലുവ: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു.
ശ്രീഭദ്ര വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
കുടുംബത്തിന്റെ പരാതിയിൽ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട് ഗവൺമെന്റ് എസ്എൻവി എച്ച്എസിലെ പ്ലസ് വൺ വിദ്യാർഥി അക്ഷയ് (16)യെയാണ് ബെഡ്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴായിരുന്നു ബെഡ്റൂമിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിദ്യാർഥിയെ കണ്ടത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചു എന്നതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
മാതാപിതാക്കളുടെ മൊഴിയെടുത്താൽ മാത്രമേ മറ്റുകാര്യങ്ങൾ പറയാൻ കഴിയുള്ളൂ എന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേ വിദ്യാർഥികൾ നടത്തിയ സമരത്തെത്തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് ചലച്ചിത്ര-വിനോദ രംഗത്തെ പ്രമുഖർ.
ധർമേന്ദ്ര പ്രധാന്റെ രാജിയെ വിദ്യാർഥികളുടെ വിജയമെന്നാണ് വിജയ് വർമ, വീർദാസ്, സ്വരഭാസ്കർ, വരുൺ ഗ്രോവർ തുടങ്ങിയ പ്രമുഖതാരങ്ങൾ വിശേഷിപ്പിച്ചത്.
സമരത്തിനു നേതൃത്വം നൽകിയ വിദ്യാർഥികളെ ഹാസ്യകാരനും എഴുത്തുകാരനുമായ വരുൺ ഗ്രോവർ അഭിനന്ദിച്ചു. ജെൻസികൾ ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഒറ്റക്കെട്ടായി നിന്നാൽ നമ്മൾ വിജയിക്കും, ഭിന്നിച്ചാൽ തകരും - നടൻ അഭിഷേക് ബാനർജി സാമൂഹികമാധ്യമത്തിൽ കുറിച്ചു. വിദ്യാർഥികളുടെ വൻ വിജയമെന്നാണ് സ്വരഭാസ്കർ പ്രതികരിച്ചത്.
ധർമേന്ദ്ര പ്രധാന്റെ രാജിക്കത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി പാർവതി തെരുവോത്ത് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സൊനാക്ഷി സിൻഹ, സംവിധായകൻ വിക്രമാദിത്യ മോട്വാനെ, ട്വിങ്കിൾ ഖന്ന തുടങ്ങിയവരും വിദ്യാർഥികളെ അഭിനന്ദിച്ച് രംഗത്തെത്തി.
Kerala
മുക്കം (കോഴിക്കോട്): സ്കൂള്‍വിട്ട് ഓട്ടോയിൽ വീട്ടിലേക്കു വരുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്ഥിലോറി കയറി മരിച്ചു. മുക്കം നഗരസഭയിലെ മണാശേരി ഗവ. യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അമൻ (ഏഴ്) ആണ് മരിച്ചത്.
വെസ്റ്റ് ചേന്ദമംഗല്ലൂരിലെ കറുത്തേടത്ത് ഭാഗത്തെ വളവിൽവച്ചായിരുന്നു അപകടം. ഓട്ടോയുടെ വലതുഭാഗത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.
പിതാവ്: ഷമീഷ് മച്ചിങ്ങൽ ( മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗം ലീഡ് യുഐ ഡിസൈനർ). അമ്മ: ബിനി (തിരുവനന്തപുരം മെഡിക്കൽ കോളജ് ഹെഡ് നഴ്സ് ) സഹോദരി: ഹിമ (മണാശേരി ജിഎം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ഥിനി).
Kerala
കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥി ലോറി കയറി മരിച്ചു. മണാശേരി ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥിയായ അമൽ ആണ് മരിച്ചത്. മുക്കം പുൽപ്പറമ്പിൽ വച്ചായിരുന്നു അപകടമുണ്ടായത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ നിന്നാണ് അമൽ പെട്ടെന്ന് റോഡിലേക്ക് തെറിച്ചുവീണത്. തൊട്ടുപിന്നാലെ എത്തിയ ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
അമൽ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
National
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ മാർച്ചിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും പെല്ലറ്റ് പ്രയോഗത്തിലും ഗുരുതരമായി പരിക്കേറ്റ 19കാരൻ സാഹിൽ ലോചാബിന്റെ കാഴ്ചശക്തി തിരികെ ലഭിക്കുമോ എന്ന ആശങ്കയിൽ കുടുംബം.
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ സാഹിലിന്റെ വലതുകണ്ണിലും മുഖത്തും നെഞ്ചിലും പെല്ലറ്റ് ഏൽക്കുകയും കാഴ്ച പൂർണമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
കാഴ്ച തിരികെ കിട്ടാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് തുടക്കത്തിൽ ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും എയിംസ് ട്രോമ സെന്ററിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം നിലവിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, കാഴ്ചയുടെ കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പോലീസിൽ ചേരാൻ ആഗ്രഹിച്ച് മത്സരപരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്ന സാഹിലിന്റെ നെഞ്ചിലും ശരീരത്തിൽ ആഴത്തിലും ലോഹ പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു എന്ന കാര്യം ഡൽഹി പോലീസ് സമ്മതിച്ചിട്ടില്ല.
District News
മണിമല: ഏറത്തുവടകര കടുക്കടവ് ഭാഗത്ത് നിന്നുകളഞ്ഞുകിട്ടിയ 49,750 രൂപ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പ്ലസ് ടു വിദ്യാർഥി മാതൃകയായി. മണിമല സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കോട്ടങ്ങൽ സ്വദേശി റയാൻ മരുതംകുന്നേലാണ് കളഞ്ഞുകിട്ടിയ പണം എഎസ്ഐ അജിത് കുമാറിനും സ്റ്റേഷൻ റൈറ്റർ ഗിരീഷിനും കൈമാറിയത്.
ഇതിനിടെ പണം നഷ്ടപ്പെട്ട പരാതിയുമായി ഉടമ കൊട്ടാങ്ങൽ സ്വദേശി അജ്മൽ മണ്ണുത്തൊട്ടിയിൽ പോലീസ് സ്റ്റേഷനിൽ എത്തി. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അടയ്ക്കാനായി കൊണ്ടുപോകുകയായിരുന്ന തുകയാണ് നഷ്ടമായതെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. പരാതിയും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം പോലീസ് പണം അജ്മലിന് കൈമാറി.
തനിക്ക് അർഹതയില്ലാത്ത പണം സത്യസന്ധതയോടെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച റയാന്റെ മാതൃകാപരമായ പ്രവർത്തനത്തെ മണിമല പോലീസ് അഭിനന്ദിച്ചു. വിദ്യാർഥിയുടെ നല്ല പ്രവൃത്തി സ്കൂൾ അധികൃതരെ അറിയിച്ചശേഷം അടുത്ത ദിവസം റയാനെ പ്രത്യേകമായി അഭിനന്ദിക്കുമെന്നും മണിമല പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്റെ പിടിയിലായത്
പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍.
പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്.
പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
ഇപ്പോൾ കുറച്ച് പേരുടെ മൊഴി എടുക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും മുഴുവൻ പരാതിക്കാരുടെയും മൊഴി എടുക്കാതെ പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ വിദ്യാർഥികൾ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നു എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
എസ്എഫ്ഐ ഉള്‍പ്പടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസും നേര്‍ക്കുനേര്‍ എത്തുന്ന ഘട്ടവുമുണ്ടായി.
ഇത്തരത്തില്‍ ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും വേണ്ട ഗൗരവത്തോടെ പോലീസ് വിഷയം കൈകാര്യം ചെയ്യുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പരാതികള്‍ക്ക് ഒരോന്നിനും ഒരോ എഫ്ഐആര്‍ ഇട്ട് തന്നെ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായി റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ബോധവതിയാണെന്നും സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 20ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സൗത്ത് ഡൽഹി സ്വദേശിനിയായ സാക്ഷി എന്ന 21കാരിയായ വിദ്യാർഥിനിയെയാണു മുഖത്തിലും നെഞ്ചിലും കഴുത്തിലും പരിക്കുകളോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
യുവതി നിലവിൽ പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറിന്റെയും നട്ടെല്ലിന്റെയും എംആർഐ സ്കാൻ സാധാരണനിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതിനിടെ പ്രതിഷേധക്കാർക്കുനേരേ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗണ്ണുകളുപയോഗിച്ചതായി റിപ്പോർട്ടുണ്ട്. പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയുണ്ടകൾ ശരീരത്തിലേറ്റ പാടുകളുമായാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
National
ചണ്ഡീഗഢ്: ഹരിയാനയിലെ സിർസയിൽ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന് പത്താം ക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റു. സുനിൽ ബിരാത്ത് എന്ന അധ്യാപകനെയാണ് പത്താം ക്ലാസുകാരൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കഴുത്തിൽ പലതവണ കുത്തിയത്. ആക്രമണത്തിന് ശേഷം വിദ്യാർഥി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ക്ലാസ് മുറിയിൽ ഹോംവർക്ക് പരിശോധിച്ചുകൊണ്ടിരുന്ന സുനിലിനെ വിദ്യാർഥി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്കൂളിലെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹി കാൽക്കാജിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 19-കാരനായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാൽക്കാജിയിലെ എംസിഡി പ്രൈമറി കോ-എഡ് സ്കൂളിലെ വിദ്യാർഥിയായ സയ്യദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാൽക്കാജി ബി ബ്ലോക്ക് ഡിഡിഎ ഫ്ലാറ്റിന് സമീപമുള്ള പാർക്കിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായതായി കാണിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായി കുത്തേറ്റ നിലയിലാണ് സയ്യദിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ പ്രഥമശൂശ്രൂഷ (സി.പി.ആർ) നൽകി വിദ്യാർത്ഥിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സയ്യദ് മരിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു.
കൊല്ലം പൂതക്കുളം സ്വദേശിനി സ്നേഹ (22) യാണു മരിച്ചത്. മൈസൂരു രാമന് കോളജ് ഓഫ് നഴ്സിംഗിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച മൈസൂരുവില്‍നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങി സഹായം തേടി.
സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ആരോഗ്യനില മോശമായി. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം രാത്രി വീട്ടുവളപ്പില്‍ നടത്തി.
Kerala
ഗാന്ധിനഗര്‍: വിഷം ഉള്ളില്‍ ചെന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തിലെ ഒരാള്‍ മരിച്ചു. ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമിന്റെ മകള്‍ മരിയ തെരേസ തോമസ് (17) ആണ് ഇന്നു രാവിലെ മരിച്ചത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച തോമസ് എബ്രാഹം (50) ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17) അലന് തോമസ് (12) എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിയ മരണത്തിനു കീഴടങ്ങിയത്. മറ്റക്കര എന്‍എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056
Kerala
പാലക്കാട്: പാലക്കാട് വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു. യുവക്ഷേത്ര കോളജിലെ വിദ്യാർഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ സ്വകാര്യ കോളജിലെ വിദ്യാർഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലിൽവച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ സ്കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുത്തതിനെ തുടർന്ന് ചക്രങ്ങൾക്കടിയിൽപ്പെട്ട് ഏഴു വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥി നിതിൻ ആണ് മരിച്ചത്.
നിതിൻ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ വഹാനം മുന്നോട്ട് എടുക്കുകയായിരുന്നു. പിടിവിട്ട് താഴെ വീണ കുട്ടി ബസിന്റെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. നിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവർ ബസ് ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
അപകടവിവരമറിഞ്ഞ് രോഷാകുലരായ പ്രദേശവാസികൾ സ്കൂളിന് മുന്നിൽ തടിച്ചുകൂടി വൻ പ്രതിഷേധമുയർത്തി. സ്കൂൾ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. തുടർന്ന് പോലീസ് എത്തിയാണ് പ്രകോപിതരായ ജനക്കൂട്ടത്തെ ശാന്തരാക്കിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സമയത്തിന് വൈദ്യസഹായം നൽകാത്തതുമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. 12 വയസുകാരനായ വിദ്യാർഥിയാണ് മരിച്ചത്.
കുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ച്, സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് തനിക്ക് സുഖമില്ലെന്ന് കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അധ്യാപകർ ഉടനടി ശ്രദ്ധ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
ക്ലാസ്മുറിയിലേക്ക് മടങ്ങുനതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് മറ്റ് വിദ്യാർഥികളും ജീവനക്കാരും ചേർന്ന് കുട്ടിയെ വീണ്ടും ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി. എന്നാൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്നും കുഴഞ്ഞുവീണ് 45 മിനിറ്റുകൾക്ക് ശേഷമാണ് മാതാപിതാക്കളെ വിവരം അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
വിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ചെറായി മൂത്തകുന്നം വാവക്കാട് സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോയതാണ്. എന്നാല്‍ വൈകിട്ട് പെണ്‍കുട്ടി തിരികെയെത്തിയില്ല.
ഇതോടെ പിതാവ് മുനമ്പം പോലീസില്‍ പരാതി നല്കി. മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഇന്നു ചേരാനിരുന്ന വിദ്യാർഥി- യുവജന സംഘടനാ നേതാക്കളുടെ യോഗം 22ലേക്കു മാറ്റി.
22ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് സൗത്ത് കോണ്‍ഫറൻസ് ഹാളിൽ നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്.
Kerala
ചാത്തന്നൂര്‍: വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പ്രായപരിധിയും സഞ്ചരിക്കാവുന്ന ദൂരപരിധിയും വര്‍ധിപ്പിച്ചു. സമയ ക്ലിപ്തതയും വരുത്തി. ഫുള്‍ ടൈം വിദ്യാര്‍ഥികള്‍ക്ക് ഇത് ആശ്വാസമാണ്.
വിദ്യാര്‍ഥികളുടെ കണ്സഷന് പ്രായപരിധി 24ല്‍ നിന്ന് 27 വയസായി ഉയര്‍ത്തിയതോടൊപ്പം, കണ്സഷന് ലഭിക്കുന്ന യാത്രാപരിധി 40 കിലോമീറ്ററായും വര്‍ധിപ്പിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴുവരെ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നിരക്കില്‍ യാത്ര ചെയ്യാം.
വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ കണ്‍സഷനെ ചൊല്ലി പതിവായി ഉയരുന്ന തര്‍ക്കങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍സമയ വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ക്രാഷ് കോഴ്സുകളും പാര്‍ട്ട് ടൈം കോഴ്സുകളും പഠിക്കുന്നവര്‍ക്ക് കണ്സഷന് അര്‍ഹതയുണ്ടാകില്ല.
കണ്സഷന് കാര്‍ഡ് വിതരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ഇനി മുതല്‍ അപേക്ഷാ നടപടികള്‍ പൂര്‍ണമായും ഓണ്ലൈനിലേക്കാണ് മാറ്റുന്നത്. ‘MVD LEADS’ മൊബൈല്‍ ആപ്പ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമേ കണ്സഷന് അനുവദിക്കൂ.
Kerala
തിരുവനന്തപുരം: ലഹരി വിൽപനയും വ്യാപനവും ഉപയോഗവും തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ- നാർക്കോ ഹണ്ടി’ന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി- യുവജന സംഘടന നേതാക്കളുടെ യോഗം 15നു നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറൻസ് ഹാളിലാണ് യോഗം ചേരുക. പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനും യോഗത്തിൽ പങ്കെടുക്കും.
ലഹരി മരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥി- യുവജന സംഘടനകളുടെ പിന്തുണയും സജീവ പങ്കാളിത്തവും ഉറപ്പ് വരുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം.
ലഹരി വേട്ടയ്ക്കെതിരേയുള്ള പോരാട്ടത്തിൽതമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെ നേരിട്ടു കണ്ടു പിന്തുണ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുണ്ട്.
Kerala
മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാഥിനിയുടെ കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന്റെ നടപടി. കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് നടപടി.
വടകര സ്വദേശി ബൽരാജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയ്യാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജ് ആണ് അറസ്റ്റിലായത്. കൽപകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബൽരാജ്. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്ലൂരി (25) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
ജൂലൈ അഞ്ചിനായിരുന്നു അപകടം നടന്നത്. സിഗ്നലിൽ കാർ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. പ്രസന്നയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ദിവസം തന്നെ മരിണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്സിറ്റിയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിൽ അറ്റ്ലൂരി വസന്ത റാവുവിന്റെ മകളാണ് പ്രസന്ന. മൃതദേഹം നാട്ടിലേത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
ഫ്ലോറിഡ: രേഖകളില്ലാത്ത വിദ്യാർഥികൾക്ക് സംസ്ഥാനത്തെ 28 പൊതുകോളജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു.
ബോർഡിന്റെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യുഎസ് പൗരന്മാർക്കും മാത്രമായി പൊതുകോളജുകളിലെ സീറ്റുകൾ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഗവർണർ റോൺ ഡിസാന്റിസ് ഉൾപ്പെടെയുള്ള അനുകൂലികൾ വ്യക്തമാക്കി.
അതേസമയം, ഈ തീരുമാനം ഫ്ലോറിഡയിൽ വളർന്നുവന്ന രേഖകളില്ലാത്ത യുവാക്കളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും വിമർശിച്ചു. പ്രവേശന നിയന്ത്രണം പൊതുകോളജ് സംവിധാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നിയമസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരം നയമാറ്റങ്ങൾ നടപ്പാക്കാൻ ഫ്ലോറിഡ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ നിയമനിർമാണ മേൽനോട്ട സമിതി വിശദീകരണം തേടിയിട്ടുണ്ട്. ഇതോടെ പുതിയ തീരുമാനം നിയമപരമായ പരിശോധനയ്ക്കും വിധേയമാകാനിടയുണ്ട്.
International
താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (23) അറസ്റ്റിലായി. ഇരുവരും ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതനുസരിച്ച്, അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നാല് ദിവസം മുമ്പ് തർക്കമുണ്ടാവുകയും കോപാകുലനായ സദറുൾ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.
തലക്കടിയേറ്റതിനെ തുടർന്ന് സാവരിയയുടെ തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
സദറുളിനെ ഉസ്ബക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. സവാരിയയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാടുള്ള വീട്ടിലെത്തിക്കും.
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയില്‍ നടന്ന വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവന്റെ മകൻ എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. രാഹുലിന്റെ അമ്മ സിനി.