ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 1999 ലെ കാർഗിൽ യുദ്ധത്തിലെ പങ്കെടുത്ത വിരമിച്ച സൈനികന്റെ മകൾ റിയ കുമാരി താപ്പ(23)ആണ് മരിച്ചത്.
വസതിയിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് റിയയെ കണ്ടെത്തിയത്. റിയ മുറിയിൽ നിന്നും പുറത്തുവന്നിരുന്നില്ല. മാതാവ് വിളിച്ചുവെങ്കിലും റിയ പ്രതികരിച്ചില്ല. തുടർന്ന് പിതാവിനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
"ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ, പപ്പാ. നിങ്ങൾ ആരും തെറ്റുകാരല്ല' എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. രാത്രിയിൽ പഠിക്കാറുണ്ടായിരുന്ന റിയ പതിവായി സാധാരണയായി വൈകിയാണ് ഉണരാറുണ്ടായിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് കന്ദരി പറഞ്ഞു.
പഠനത്തിൽ വിജയിക്കാത്തതിലുള്ള നിരാശയാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി.
12-ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതായ താപ്പ, ജൂൺ 21 ന് നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ റിയ പരീക്ഷ പാസായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
Tags : student suicide police case