x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തായ്ക്വോണ്ടോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാര്‍ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കും

കൊച്ചി ബ്യൂറോ
Published: August 11, 2026 11:51 AM IST | Updated: August 11, 2026 11:51 AM IST

Image for representation

കൊച്ചി: സിബിഎസ്ഇ തായ്ക്വോണ്ടോ സൗത്ത് സോണ്‍ മത്സരത്തില പരിക്കേറ്റ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ കഴിയുന്ന വിദ്യാര്‍ഥി അപകടനില തരണം ചെയ്തു.

തൃശൂര്‍ പെരുമ്പിലവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫായിസ് അബ്ദുള്‍ ജലാലിനാണ് മഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ചട്ടലംഘനം നടന്നിട്ടും തടയാതിരുന്ന റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയര്‍മാന് പരാതി നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.

അതിനാല്‍ കുടുംബം ഹൈക്കോടതിയില്‍ പരാതി നല്‍കും. സിബിഎസ്ഇയെയും മത്സരം നിയന്ത്രിച്ച റഫറിയെയും എതിരാളിയെയും എതിര്‍കക്ഷി ചേര്‍ത്ത് റിട്ട് നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സന്‍സ്‌കാര്‍ ഭാരതി പബ്ലിക് സ്‌കൂളില്‍ വച്ച് നടന്ന മത്സരത്തിനിടെ എതിരാളി അടിവയറ്റില്‍ ചവിട്ടുകയും തലയ്ക്ക് നേരെ തൊഴിക്കുകയുമായിരുന്നു. നിയമവിരുദ്ധമായി അടിവയറ്റില്‍ പ്രഹരിച്ചതിനെ തുടര്‍ന്ന് ഫായിസ് മത്സരം നിര്‍ത്താന്‍ റഫറിയോട് സിഗ്നല്‍ നല്‍കി റിംഗിന് പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗള്‍ വിളിക്കുകയോ മത്സരം നിര്‍ത്തുകയോ റഫറി ചെയ്തില്ല.

പിന്നാലെ ഫായിസിന്‍റെ തലയ്ക്ക് എതിരാളി തൊഴിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥി തളര്‍ന്നു വീണു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് ഒമ്പതിന് വിദഗ്ധ ചികിത്സയ്ക്ക് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.

Tags : Student Taekwondo Competition Injury

Recent News

Corehub Up