x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുവാറ്റ കൊലപാതകത്തിലെ മൂന്ന് പ്രതികളെയും പൊലിസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്

വെബ് ഡെസ്‌ക്
Published: September 7, 2026 04:11 PM IST | Updated: September 7, 2026 04:11 PM IST

കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാർ

ആലപ്പുഴ: കരുവാറ്റ ശിവൻകുട്ടി വധക്കേസിൽ അസാധാരണ നടപടിയുമായി കോടതി. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലിസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തവരെ പൊലിസ് കസ്റ്റഡിയിൽ വിടാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നിരിക്കെയാണ് കോടതിയുടെ അസാധാരണ നടപടി.

ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകളനുസരിച്ച് പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

ഓഗസ്റ്റ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ ആണ് കൊല്ലപ്പെട്ടത്.

Tags : Karuvatta Crime Police Investigation CaseFile FIR

Recent News

Corehub Up