x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായിയെപ്പോലൊരാൾ അങ്ങനെ പറയരുതെന്ന് സ്പീക്കർ; സഭയിൽ വാക്പോര്

വെബ് ഡെസ്ക്
Published: June 30, 2026 11:54 AM IST | Updated: June 30, 2026 12:01 PM IST

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നു.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിവുകേടുണ്ടെന്നെ രീതിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് സഭയില്‍ ബഹളം ഉയര്‍ന്നത്.

പിണറായിയെപ്പോലൊരാൾ ഇത്തരമൊരു പരാമർശം നടത്തരുതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ മറുപടി നൽകുന്നതിനിടെ മന്ത്രി ഷിബു ബേബി ജോൺ എഴുന്നേറ്റ് സംസാരിച്ചതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്.

മന്ത്രിക്ക് കാര്യങ്ങൾ വിശദീകരിക്കാൻ ശേഷിയില്ലാത്തതിനാലാണ് സഹപ്രവർത്തകർ ഇടപെടേണ്ടി വരുന്നത് എന്ന രീതിയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. എന്നാൽ ഷിബു ബേബി ജോണിന്‍റെ ഇടപെടലിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ സഭയിൽ പൂർണമായി ന്യായീകരിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷം ഒന്നടങ്കം എഴുന്നേറ്റ് ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ സഭയിൽ ഏറെനേരം അനിശ്ചിതാവസ്ഥയും ബഹളവുമുണ്ടായി. ഒടുവിൽ താൻ ആരെയും വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഫിഷറീസ് മന്ത്രിക്ക് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

ട്രോളിംഗ് നിരോധന കാലത്ത് പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സജി ചെറിയാന്‍റെ അടിയന്തര പ്രമേയ നോട്ടീസ്. സർക്കാർ വന്ന് ഒന്നരമാസത്തിൽ എല്ലാം ശരിയാകുമെന്ന ധാരണയില്ല. പത്തു ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. കാലാവസ്ഥാ വ്യതിയാനവും കടലിൽ പോകാനാകാത്ത അവസ്ഥയും ജീവിതം ദുരിതമാക്കുന്നു.

കേന്ദ്ര വിഹിതം ഒരു കാലത്തും സമയത്ത് കിട്ടിയിട്ടില്ല. അത് നേരത്തെ തന്നെ സംസ്ഥാനം നൽകുകയാണ് പതിവ്. കഴിഞ്ഞ അഞ്ച് വർഷവും അത് തന്നെയാണ് ചെയ്തതെന്ന് സജി ചെറിയാൻ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ സമാശ്വാസ പദ്ധതി വഴി സഹായവും സൗജന്യ റേഷനും നൽകാറുണ്ടെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ മറുപടി നല്‍കി.

ആദ്യ ഗഡു 1500 രൂപ മൂന്ന് ജില്ലകളിൽ നൽകി. ബാക്കി ഇടങ്ങളിൽ അധികം വൈകാതെ നൽകുമെന്നും മന്ത്രി അറിയിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലാണ് ആദ്യ ഗഡു നൽകാറുള്ളത്. രണ്ടാം ഗഡു കേന്ദ്ര സഹായമാണ്. അത് കിട്ടാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

 

Tags : pinarayi vijayan assembly fisheries minister

Recent News

Corehub Up