x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും; പാർട്ടിയിൽ സജീവമാകാൻ സണ്ണി ജോസഫിന് നിർദേശം

വെബ് ഡെസ്ക്
Published: August 31, 2026 08:05 PM IST | Updated: August 31, 2026 08:14 PM IST

സണ്ണി ജോസഫ്

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷ‌‌ നിയമനം വൈകുമെന്ന് സൂചന. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫിനോട് സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകി. ഇതിന്‍റെ ഭാഗമായി അടുത്ത മൂന്നിന് ഇന്ദിരാഭവനിൽ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും.

തുടർന്ന് സണ്ണി ജോസഫും മൂന്ന് വർക്കിംഗ് പ്രസിഡന്‍റുമാരും എല്ലാ ജില്ലകളിലും സന്ദർശനം നടത്തും. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗവും പിന്നീട് വിളിച്ചുചേർക്കും. കെപിസിസി ജനറൽ ബോഡി യോഗം വിളിക്കുന്നതും പരിഗണനയിലുണ്ട്.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലും സണ്ണി ജോസഫ് കൂടുതൽ സജീവമാകും. ഇനി മുതൽ തിരുവനന്തപുരത്തുള്ള എല്ലാ ദിവസവും രാവിലെ ഒമ്പതിന് കെപിസിസി ആസ്ഥാനത്ത് പ്രസിഡന്‍റ് ഉണ്ടാകണമെന്നും നിർദേശമുണ്ട്. 

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുന്നതിൽ കോൺഗ്രസിലെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതേസമയം പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്‍റുണ്ടാകുന്നതാണ് നല്ലതെന്നാണ് സണ്ണി ജോസഫിന്‍റെ നിലപാട്. 

Tags : Kpcc Presiden Sunny Joseph Congress Politics

Recent News

Corehub Up