x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവ് കിണറ്റിൽ‌ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പോലീസ്

വെബ് ഡെസ്‌ക്
Published: July 27, 2026 02:38 PM IST | Updated: July 27, 2026 02:38 PM IST

പ്രതീകാത്മക ചിത്രം

കൊല്ലം: പൂയപ്പള്ളിയിൽ കാണാതായ യുവാവിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ചന്തുവിനെ കാണാനില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ചന്തുവിന്‍റെ വീടിനു സമീപമുള്ള 'കുന്നിൻമുുകൾ'എന്ന പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിൽ രക്തക്കറ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പൂയപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Tags : young man death well police investigation

Recent News

Corehub Up