പി.ജെ. കുര്യന്
ഞാന്‍ ആദ്യം വായിക്കുന്ന പത്രം ദീപികയാണ്. ആ വായന ഇന്നും തുടരുന്നു. എന്റെ ഓര്‍മയില്‍ 1958ൽ പ്രതിമാസ വരിസംഖ്യ ഒന്നേമുക്കാല്‍ രൂപയായിരുന്നു. ദീപികയില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് മുഖപ്രസംഗമാണ്.
ഉറച്ച നിലപാടുകളും നിലപാടുകളെ സ്വാധീനിക്കുന്ന ദര്‍ശനങ്ങളും നേര്വഴികളിലേക്കുള്ള വിശാല വീക്ഷണങ്ങളുമാണ് മുഖപ്രസംഗങ്ങള്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഞായറാഴ്ചകളിലെ ചിന്താവിഷയങ്ങള്‍ മനുഷ്യജീവിതം ധന്യമാക്കാന്‍ പര്യാപ്തമാണ്.
ദീപികയുടെ മറ്റു പ്രസിദ്ധീകരണങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നു. പ്രസിദ്ധീകരണം തുടങ്ങിയിട്ട് 140 വര്‍ഷങ്ങള്‍ പിന്നിടുന്ന ദീപികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.
21-ാം നൂറ്റാണ്ടിന്റെ നൂതന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എല്ലാ മലയാളികളുടെയും ഹൃദയങ്ങളില്‍ കുടിയേറാന്‍ കൂടുതല്‍ അവസരങ്ങള്‍ ദീപികയ്ക്ക് തുടര്‍ന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
-പി.ജെ. കുര്യന് സെക്രട്ടറി, രാഷ്ട്രീയ ജനതാദള്‍,രാഷ്ട്രീയ-സമൂഹ്യപ്രവര്ത്തകന്.
Tags : Satyaduthika Celebrates deepika@140