വോട്ട് ചെയ്യണമെന്ന ആഗ്രഹം സഫലമാക്കി, വര്‍ഗീസ് യാത്രയായി
Sunday, April 28, 2024 10:51 PM IST
പൂന്തുറ: വോട്ട് ചെയ്യണമെന്ന ആഗ്രഹത്തെതുടര്‍ന്ന് കിടപ്പ് രോഗിയായ മത്സ്യത്തൊഴിലാളി വോട്ട് രേഖപ്പെടുത്തി അടുത്ത ദിവസം മരിച്ചു. പൂന്തുറ സ്വദേശി വര്‍ഗീസ് (43) ആണ് മരിച്ചത്. ടിബി രോഗ ബാധിതനായി 10 വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അവശനായിരുന്നിട്ടും വോട്ട് ചെയ്യണമെന്ന് വര്‍ഗീസ് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വെളളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ ഇദ്ദേഹത്തെ പൂന്തുറ സെന്‍റ് തോമസ് എച്ച്എസ്എസില്‍ ഓട്ടോയില്‍ എത്തിക്കുകയായിരുന്നു.

പോളിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുളളവര്‍ പുറത്തേയ്ക്ക് എത്തി ഓട്ടോയില്‍ വച്ച് തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു. ഭാര്യ വിജയമ്മയാണ് വര്‍ഗീസിനു വേണ്ടി വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മടങ്ങിയെത്തി ഉച്ചയ്ക്ക് ഒരുമണിയോടെ വര്‍ഗീസിന് മരണം സംഭവിക്കുകയായിരുന്നു. വിനോദ് , ജിപ്‌സണ്‍ , ലിപ്‌സണ്‍ എന്നവര്‍ മക്കളാണ്.