മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Monday, April 29, 2024 6:54 AM IST
പാറശാല: വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിഴിഞ്ഞം കോട്ടപ്പുറം പുതിയപള്ളിക്കു സമീപം ക്രിസ്റ്റടിമ (55)യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ റോബിന്‍സണ്‍(48), തമിഴ്‌നാട്, രാമനാഥപുരം, അളകന്‍കുളം സ്വദേശി എം.ആര്‍.രാധയെന്ന സീനി മുഹമ്മദ്(55) എന്നിവരെ ശിക്ഷിച്ചത്.

അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീ ര്‍ ആണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് ഏഴിന് രാത്രി പത്തിനാണ് സംഭവം. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാനായി വിഴിഞ്ഞത്തെ കോര്‍പ്പറേഷന്‍റെ മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച കെട്ടിടത്തിന്‍റെ രണ്ടാംനിലയില്‍ എത്തിയ ക്രിസ്റ്റടിമയെ പ്രതികള്‍ചേര്‍ന്ന് ഒന്നാം നിലയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികള്‍ വിശ്രമിക്കുന്ന സ്ഥലത്ത് ക്രിസ്റ്റടിമ കിടന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചശേഷം രണ്ടാം നിലയില്‍ നിന്നും ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടില്‍ തള്ളിയിട്ടത്. കൊലപാതകം നേരില്‍ക്കണ്ട സാക്ഷി മൈക്കിളിന്‍റെയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഷാരിജയുടെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. പ്രതികള്‍ ഇരുപതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചു. പിഴത്തുക ക്രിസ്റ്റടിമയുടെ ഭാര്യ ഷേര്‍ളിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ 23 സാക്ഷികളെ വിസ്തരിച്ചു.

28 രേഖകളും കേസില്‍പ്പെട്ട 12 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. വിഴിഞ്ഞം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍.ഷിബു, എസ്ഐ എസ്.പ്രസാദ് എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പാറശാല എ.അജികുമാര്‍ കോടതിയില്‍ ഹാജരായി. ഒന്നാം പ്രതി റോബിന്‍സണ്‍ എട്ട് കേസുകളിലെ പ്രതിയാണ്.

വിവിധ കേസുകളില്‍പ്പെട്ട് റോബിന്‍സണെ നേരത്തേ കോടതി ശിക്ഷിച്ചിട്ടുണ്ട്. വിഴിഞ്ഞം സ്‌റ്റേഷനിലെ ഗുണ്ടാപ്പട്ടികയില്‍ റോബിന്‍സണുണ്ട്. വിചാരണസമയത്ത് ഒളിവില്‍പ്പോയ രണ്ടാം പ്രതി സീനി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായിരുന്നില്ല. വിചാരണ ഘട്ടത്തില്‍ രണ്ടാം പ്രതി മരിച്ചുപോയെന്ന് കോടതിയെ ധരിപ്പിച്ചു.

തുടര്‍ന്ന് കോടതി വിഴിഞ്ഞം പോലീസിനോടു സീനി മുഹമ്മദിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഴിഞ്ഞം പോലീസ് തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തുമ്പോള്‍ സീനി മുഹമ്മദ് മരിച്ചില്ലെന്ന് കണ്ടെത്തുകയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.