കാലിൽപാദത്തിൽ കാർ കയറ്റി എന്നാരോപണം: പോലീസുകാരനെ വീടുക‍യറി ആക്രമിച്ചു
Tuesday, April 30, 2024 12:49 AM IST
പേരൂര്‍ക്കട: പെയിന്‍റിംഗ് തൊഴിലാളിയുടെ കാലില്‍ കാര്‍ കയറ്റിയെന്നാരോപിച്ച് പോലീസുകാരനെ വീടുകയറി ആക്രമിച്ചു. എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ മിഥുന്‍ റോയിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വട്ടിയൂര്‍ക്കാവ് നെട്ടയം ജംഗ്ഷനില്‍ 28ന് ഉച്ചതിരിഞ്ഞ് 2.45നാണ് സംഭവം. നെട്ടയം സ്വദേശി സുരേഷ്‌കുമാര്‍ (50) ആണ് പരാതിക്കാരന്‍. സംഭവദിവസം നെട്ടയം ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന സുരേഷ്‌കുമാറിന്‍റെ കാൽപാദത്തിലുടെ മിഥുന്‍ റോയി സഞ്ചരിച്ച കാർ ക‍യറി എന്നാരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്.
ഇതിനിടെ തനിക്ക് മര്‍ദ്ദനമേറ്റുവെന്നും കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് സുരേഷ്‌കുമാറിന്‍റെ മൊഴി.

പിന്നീട് വൈകുന്നേരമായപ്പോള്‍ ചിലര്‍ സംഘടിച്ച് പോലീസുകാരന്‍റെ വീട്ടിലെത്തുകയും ഇയാളെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമികൾ സുരേഷിന്‍റെ സുഹൃത്തുക്കളാണോയെന്നു പോലീസ് അന്വേഷിച്ചു വരുന്നു.