തീരദേശ ജനതയോട് സർക്കാരിന് എന്നും അവഗണന: കെഎൽസിഎ
Tuesday, April 30, 2024 1:05 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് മരണം തുടർക്കഥയായിട്ടും സർക്കാരിന്‍റെ ഇടപെടൽ ഉണ്ടാവാത്തത് തീരദേശ ജനതയോടുള്ള അവഗണനകൊണ്ടാണെന്നു കെഎൽസിഎ ലത്തീൻ അതിരൂപത പ്രസ്താവനയിൽ പറഞ്ഞു.

2006-ൽ അശാസ്ത്രീയമായി പുലിമുട്ട് നിർമിച്ചതിനുശേഷം 726 ലധികം അപകടങ്ങൾ ഉണ്ടാക്കുകയും 75 ലധികം മരണങ്ങൾ സംഭവിക്കുകയും 707-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മുതലപ്പൊഴിയിലെ അവസ്ഥകൾ പഠിച്ചശേഷം വിദഗ്ധ സമിതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ തെക്കുഭാഗത്തെ പുലിമുട്ടിന്‍റെ നീളം കൂട്ടണമെന്നും പ്രവേശന കവാടം മാറ്റിസ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടും അതും നടപ്പാക്കിയില്ല. മത്സ്യത്തൊഴിലാളികളും അതിരൂപതയും മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഇതുവരെ നടപടി കൾ പൂർത്തിയായിട്ടില്ല. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമാണങ്ങൾ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്നു. ഇത് പരിഹരിക്കാൻ സർക്കാർ നടപടി കൈക്കൊള്ളുന്നില്ല.

ശാസ്ത്രീയമായ പരിഹാരമുണ്ടാക്കുകയെന്നതു ഭരണകൂടത്തിന്‍റെ ചുമതലയാണെന്നു സർക്കാരിന് വ്യക്തമായി അറിയാമെങ്കിലും മത്സ്യത്തൊഴിലാളികളോടു കാണിക്കുന്ന നിഷേധാത്മക നിലപാട് തുടരുകയാണ്.

മത്സ്യത്തൊഴിലാളികളോട് സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാനുള്ള അടിയന്തിര മുൻകരുതൽ സർക്കാർ സ്വീകരിക്കണമെന്നും മരണമടഞ്ഞവരുടെ ആശ്രിതർക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും കെഎൽസിഎ തിരുവനന്തപുരം അതിരൂപതാ പ്രസിഡന്‍റ് പാട്രിക് മൈക്കിൾ, ജനറൽ സെക്രട്ടറി സുരേഷ് സേവ്യർ എന്നിവർ ആവശ്യപ്പെട്ടു.