ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ സുഖപ്രസവം
Sunday, April 28, 2024 6:21 AM IST
മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശിനിയായ 23കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നു മനസിലാക്കി യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.

ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്‍റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്നു അത്യാഹിത സന്ദേശം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് പി. അനൂപ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ റാമി ജാനിഷ് എന്നിവര്‍ ആശുപത്രിയിലെത്തി യുവതിയുമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു.

ആംബുലന്‍സ് മെഡിക്കല്‍ കോളജ് എത്തുന്നതിനു അല്‍പം മുമ്പു യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.

തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ റാമി ജാനിഷ് നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നതു അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു മനസിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. പുലര്‍ച്ചെ 2.15ന് റാമിയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

ഉടന്‍ റാമി ജാനിഷ്, അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് അനൂപ് ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.