വോട്ടെടുപ്പ് ദിനത്തില്‍ സെന്‍ട്രല്‍ കമാന്‍റായി പ്രവര്‍ത്തിച്ച് കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം
Sunday, April 28, 2024 6:06 AM IST
കോഴിക്കോട്: രണ്ടു മാസത്തോളം നീണ്ട വിപുലമായ ഒരുക്കങ്ങള്‍ക്കിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള വോട്ടെടുപ്പ് നടന്ന ദിവസം രണ്ട് ലോക്സഭാ മണ്ഡലങ്ങളടങ്ങിയ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് നടപടിക്രങ്ങളുടെ സെന്‍ട്രല്‍ കമാന്‍റായി പ്രവര്‍ത്തിച്ചത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലൊരുക്കിയ കണ്‍ട്രോള്‍ റൂം. 

ജില്ലയിൽ തിരുവമ്പാടി ഒഴികെയുള്ള 12 നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ട കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ചത് ഇവിടെ നിന്നായിരുന്നു.

ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്‍റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പ് ദിവസം രാവിലെ 5.30ന് പോളിംഗ് സ്‌റ്റേഷനുകളില്‍ മോക്ക് പോള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് സുതാര്യവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 2248 ബൂത്തുകളിലും സജ്ജീകരിച്ച വെബ്കാസ്റ്റിംഗിന്‍റെ നിരീക്ഷണ കേന്ദ്രവും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമായിരുന്നു.

ഓരോ ബൂത്തിലെയും അകത്തുനിന്നും പുറത്തുനിന്നുമുള്ള ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇവിടെ നിന്നായിരുന്നു. ഇതിനായി വലിയ ടിവി സ്‌ക്രീനുകളും ലാപ്‌ടോപ് കന്പ്യൂട്ടറുകളും അടങ്ങിയ വിപുലമായ സംവിധാനമായിരുന്നു കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയത്. വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിലും മറ്റ് പോരായ്മകള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നതിലും ഇത് നിര്‍ണായകമായി. കൂടാതെ, പ്രശ്‌നസാധ്യതാ ബൂത്തുകളെ പ്രത്യേകം നിരീക്ഷിച്ച് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഇതുവഴി ഉറപ്പുവരുത്താനുമായി.

ബൂത്തുകളിലെ വോട്ടര്‍മാരുടെ തിരക്കുകള്‍ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ വഴി പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള അധിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും ഇതുവഴി സാധിച്ചു.

അസിസ്റ്റന്‍റ് കളക്ടര്‍ പ്രതീക് ജെയിന്‍, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ. അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഡോ. ശീതള്‍ ജി. മോഹന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കളക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.