ഇന്ധന ചെലവിന് പോലും മീന്‍ കിട്ടാനില്ല; പ്രതിസന്ധി തീരാതെ മത്‌സ്യ തൊഴിലാളികള്‍
Tuesday, April 30, 2024 1:24 AM IST
കോഴിക്കോട്: ഇന്ധന ചിലവിന് പോലും മീന്‍ കിട്ടായെ മല്‍സ്യബന്ധന തൊഴിലാളികള്‍ ദുരിതത്തില്‍. കനത്ത ചൂടില്‍ രക്ഷതേടി മല്‍സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് വലിയുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതാണ് അവസ്ഥയെന്ന് തൊഴിലാളികള്‍ പറയുന്നു. കഷ്ടിച്ച് ഒരു കുട്ട മത്സ്യം പോലുമില്ലാതെ മടങ്ങിവരുന്ന വഞ്ചിക്കാരുമുണ്ട്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അയലയും മത്തിയുമാണ് വഞ്ചിക്കാർക്ക് ലഭിക്കുക.

എന്നാൽ, ഏപ്രിൽ അവസാനമായിട്ടും പ്രതീക്ഷിക്കുന്ന കോളുകിട്ടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അൽപമെങ്കിലും ആശ്വാസം ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വലിയ ഇരുമ്പു ബോട്ടുകൾക്കു മാത്രമാണ്.

ആഴക്കടൽ മീൻപിടിത്തത്തിന് ഒരു വലിയ ബോട്ട് കടലിൽ പോകാൻ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപയിലധികം ചെലവുവരും.

പ്രതീക്ഷിച്ചപോലെ മത്സ്യം കിട്ടാതെവരുമ്പോൾ ലക്ഷങ്ങൾ ബാധ്യതയാകുന്നു. സമുദ്രോപരിതലത്തിൽ ചൂട് കനത്തതോടെ മത്സ്യങ്ങൾ കേരള തീരത്തുനിന്ന് ഉൾക്കടലിലെ തണുപ്പുള്ള ഭാഗങ്ങളിലേക്ക് നീങ്ങിയതാണ് പ്രതികൂലമായത്. താപനില ദിനംപ്രതി ക്രമാതീതമായി ഉയരുന്നതിനാൽ ജലോപരിതലം ചൂടുപിടിച്ച് മത്സ്യപ്രജനനത്തെയും ബാധിച്ചു.