ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം; കൈയാങ്കളി
Tuesday, May 7, 2024 5:09 AM IST
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. കക്കോടി ഖാദി കെട്ടിടത്തിലെ വനിതാ തൊഴിലിടങ്ങളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷം കൈയേറ്റം ചെയ്തതായി ഇടതുമുന്നണി ആരോപിച്ചു.

ഫണ്ട് അനുവദിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിലെ ഐ.പി. രാജേഷ് ചോദ്യം ഉന്നയിച്ചിരുന്നു. വര്‍ഷത്തില്‍ 25 ലക്ഷം വീതം മൂന്നുവര്‍ഷത്തേക്ക് 75 ലക്ഷം രുപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഇതു ഖാദി ബോര്‍ഡിനു കീഴിലല്ലെന്ന് കണ്ടതോടെ തുക അനുവദിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ജില്ലാ പഞ്ചായത്ത് സ്വീകരിച്ചത്. 35 ലക്ഷം രുപ നല്‍കാന്‍ സര്‍ക്കാറിന്‍റെ അനുമതി തേടിയിരിക്കുകയാണ്. ഇതാണ് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ ചോദ്യം ചെയ്തത്.

രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പദ്ധതി ഉപയോഗപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതാണ് ബഹളത്തില്‍ എത്തിയത്.ഇതു തര്‍ക്കത്തിലും വാഗ്വാദത്തിലും എത്തിയതിനെത്തുടര്‍ന്ന് യോഗം നിര്‍ത്തിവയ്ക്കുകയായിരുന്നു.

അജണ്ടകള്‍ പാസാക്കി യോഗം പിരിഞ്ഞു. ഇതിനുശേഷം നടന്നുവരികയായിരുന്ന സെക്രട്ടറിയോട് യുഡിഎഫ് അംഗങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചു. വാഗ്വാദം നടന്നു. ഇതിനിടയില്‍ സെക്രട്ടറിക്കുനേരെ കൈയറ്റേശ്രമം ഉണ്ടായതായി എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു.

കക്കോടി ഖാദി കെട്ടിടത്തിലെ വനിതാ തൊഴിലിടങ്ങളുടെ നവീകരണത്തിന് ബഹുവര്‍ഷ പദ്ധതിയില്‍ 75 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിരുന്നതായി എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ പദ്ധതി ടെന്‍ഡര്‍ ചെയ്ത് പ്രവര്‍ത്തി ആരംഭിച്ചിരുന്നു.
ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഭരണസമതി യോഗ തീരുമാന പ്രകാരം ഇത് പ്രത്യേക അനുമതിക്ക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് അയച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനം ലഭിക്കുന്നതുവരെ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രസിഡന്‍റിന്‍റെ മറുപടിപോലും കേള്‍ക്കാതെ പ്രതിപക്ഷം യോഗം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യുഡിഎഫ് നടപടിയില്‍ എല്‍ഡിഎഫ് യോഗം പ്രതിഷേധിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജാശശി, വൈസ് പ്രസിഡന്‍റ് പി.ഗവാസ്, കൂടത്താന്‍കണ്ടി സുരേഷ്, മുക്കം മുഹമ്മദ്, എം.പി. ശിവാനന്ദന്‍, പി.സുരന്ദ്രന്‍, വി.പി. ജമീല, പി.പി. നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.