സുഗന്ധഗിരി മരംമുറി: ഒരു ഉദ്യോഗസ്ഥനുകൂടി സ്ഥലംമാറ്റം
Tuesday, May 7, 2024 5:45 AM IST
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.പി. സജീവിനെ സ്ഥലംമാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് സ്ഥലം മാറ്റം. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡിലേക്ക് നിയമിച്ചു.

ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പതിനെട്ട് ഉദ്യോഗസ്ഥർക്കുമെതിരേ നടപടി പൂർത്തിയായി. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടുപോയി,

ഉദ്യോഗസ്ഥർ അനധികൃതമായി പാസ് നൽകി, പാസിൽ സർക്കാർ മുദ്ര പതിച്ചില്ല, ഡിഎഫ്ഒ ഷജ്ന ഫീൽഡ് പരിശോധന നടത്തിയില്ല, റേഞ്ച് ഓഫിസർ നീതു കൃത്യവിലോപം നടത്തി തുടങ്ങി ഉദ്യോഗസ്ഥരുടെ ഗുരുതര കൃത്യവിലോപം വ്യക്തമാക്കിയായിരുന്നു റിപ്പോർട്ട്.