പുൽപ്പള്ളി: നെയ്ക്കുപ്പ വനത്തിൽനിന്നിറങ്ങിയ കാട്ടാനകൾ ചെറുവള്ളി ഉന്നതിക്ക് സമീപം വൻതോതിൽ കൃഷി നശിപ്പിച്ചു.

വേസ്റ്റ് ടാങ്ക്, ഷെഡ്, തൊഴുത്ത് എന്നിവ തകർത്തു. ഉന്നതിയിലെ കുഞ്ഞന്‍റെ കൃഷിയിടത്തിലെ വാഴ, കമുക്, തെങ്ങ് കൃഷികൾ, രാജന്‍റെ തൊഴുത്ത്, വീടിന്‍റെ ചാർത്ത്, കുട്ടപ്പന്‍റെ വേസ്റ്റ് വാട്ടർ ടാങ്ക്, മറ്റത്തിൽ സിബിയുടെ ഇഞ്ചി, വാഴ കൃഷികൾ ആന നശിപ്പിച്ചതിൽ ഉൾപ്പെടും. വനാതിർത്തിയിൽ കിടങ്ങും വേലിയും തകർന്നുകിടക്കുകയാണ്. ഇത് ആനകൾക്ക് കാടിറക്കത്തിനു സൗകര്യമായി.

സന്ധ്യമയങ്ങുന്നതോടെ ആനകൾ കൃഷിയിടങ്ങളിൽ എത്തുന്നത് പതിവായിട്ടും വനം വകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല. ആനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്നാണ് ചെറുവള്ളി നിവാസികളുടെ ആവശ്യം.