കൃഷിനാശത്തിന്‍റെ കണക്കെടുക്കും
Monday, May 6, 2024 1:29 AM IST
സ്വന്തം ലേഖകൻ

കണ്ണൂർ: രണ്ടു മാസമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൊടും വേനലിൽ വാടി തളർന്നത് കോടികളുടെ കൃഷികൾ. ഈ മാസവും വേനൽ ദുരിതം തുടരുമെന്ന സന്ദേശം കർഷകരുടെ ചങ്കിടിപ്പ് വർധിപ്പിച്ചിരിക്കുകയാണ്. ഇതിന് ആശ്വാസമായി കഴിഞ്ഞ രണ്ട് മാസം വരൾച്ചയെ തുടർന്നുണ്ടായ കൃഷിനാശത്തിന്‍റെ കണക്കെടുത്ത് സമർപ്പിക്കാൻ ബ്ലോക്ക് തല കമ്മറ്റിയെ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ ഇവർ നേരിട്ട് കൃഷിയിടങ്ങളിൽ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി സർക്കാരിന് കണക്ക് സമർപ്പിക്കും.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഇരു ജില്ലകളിലെയും കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് അധികൃതർക്ക് നൽകി കഴിഞ്ഞു. ഈ സംഘത്തിന്‍റെ വിലയിരുത്തലിലാകും വരൾച്ചയെ തുടർന്നുണ്ടായ കൃഷിനാശവും സഹായവും നിർണയിക്കുക. നഗരമെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ ജില്ലകളിൽ വ്യാപക കൃഷിനാശമാണുണ്ടൊയിരിക്കുന്നത്. മലയോരഗ്രാമങ്ങളിലെ സ്ഥിതി പറയുകയും വേണ്ട. വാഴകൃഷിയാണ് പൂർണമായും നശിപ്പിച്ചു കളഞ്ഞത്.

കുലച്ചതും അല്ലാത്തതുമായ വാഴകൾ ഇലകൾ കരിഞ്ഞ് ഉണങ്ങിയതിന് പിന്നാലെ പിണ്ടിയിലെ വെള്ളം വറ്റി പിണ്ടി ഒടിഞ്ഞ് വിണ് നശിക്കുന്ന കാഴ്ച ഏതൊരാളെയും കണ്ണിരിലാഴ്ത്തും. തെങ്ങ്, കവുങ്ങ്, കപ്പ, പച്ചക്കറി അടക്കം എല്ലാത്തരം കൃഷികളുടെയും സ്ഥിതി മറിച്ചല്ല. ഇതിനിടയിൽ പരിരക്ഷിക്കുന്ന കൃഷി വേനൽമഴയിൽ തകരുന്നതും കർഷകന്‍റെ ചങ്കടിപ്പ് വർധിപ്പിക്കുകയാണ്.മലയോര മേഖലകളായ ആലക്കോട്, ഇരിട്ടി, പയ്യാവൂർ,ചെറുപുഴ, കേളകം മേഖലകളിൽ പയർ, പാവൽ, പടവലം, വെള്ളരി തുടങ്ങിയവയും കരിവെയിലിൽ തളർന്ന് വിണിരിക്കുകയാണ്. കൃഷി നാശത്തിന്‍റെ പകുതി തുക പോലും ലഭിക്കുകയില്ലെങ്കിലും എല്ലാം തകർന്നിരിക്കുന്ന കർഷകർക്ക് നേരിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സഹായത്തിന് കാലതാമസം വരുത്തരുതെന്ന് മാത്രമാണ് ആവശ്യം.