കുള്ളൻ ആടും പഴവർഗങ്ങളുമായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ
Monday, May 6, 2024 1:29 AM IST
ഇരിട്ടി: ജോലി പോലെ തന്നെ കൃഷിയോടുമുള്ള താത്പര്യമാണ് അനുവിനെ വ്യത്യസ്തനാക്കുന്നത്. മണിപ്പാറ പെരുമ്പള്ളിയിലെ എൻ.ജെ.അനു പേരാവൂർ ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥനാണ്. 14 വർഷമായി ഫയർഫോഴ്സിൽ ജോലി നോക്കുന്നു. വിദേശിയും സ്വദേശിയുമായ മുപ്പതിലധികം പഴവർഗങ്ങൾ അനുവിന്‍റെ കൃഷിയിടത്തിലുണ്ട്. വിവിധ നഴ്‌സറികൾ കയറിയിറങ്ങി വലിയ വിലയ്ക്ക് വാങ്ങി നട്ടുപിടിപ്പിച്ചതാണ് അധികവും. മലേഷ്യൻ വംശജൻ ദുരിയാൻ ഫ്രൂട്ട് മുതൽ ബറാബ, സ്‌നേക്ക് ഫ്രൂട്സ്, അരിനെല്ലി, അബിയു, സന്തോൾ, ജംബോട്ടിക്ക, മപ്പരാഗ്, ആകാശവെള്ളരി, പുലാസാൻ, മൂട്ടിൽ പഴം തുടങ്ങി 30 അധികം പഴവർഗങ്ങളും അനുവിന്‍റെ തോട്ടത്തിൽ ഫലം നൽകി കഴിഞ്ഞു.

ജോലി കിട്ടിയതോടെയാണ് കൃഷിയിലേക്കും തിരിഞ്ഞത്. ജോലിയുടെ ഇടവേളകളിൽ കിട്ടുന്ന സമയമാണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. ഭാര്യയും കൃഷിയിൽ കൂടെ കൂടിയതോടെ പരിപാലന ചുമതല രണ്ടാളും പങ്കിട്ടെടുത്തു.

നട്ടുപരിപാലിക്കുന്ന ചെടികൾ ഫലം പുറപ്പെടുവിക്കുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് വീണ്ടും വീണ്ടും ഫലവർഗ ചെടികൾ വച്ചുപിടിപ്പിക്കാനുള്ള അനുവിന്‍റെ പ്രചോദനമെന്ന് അനു പറയുന്നു. ശേഖരത്തിൽ വിലകൂടിയതും മലേഷ്യൻ വംശജനുമായ ദുരിയാൻ പഴത്തിന് എറണാകുളത്തെ സൂപ്പർ മാർക്കറ്റിൽ 800 രൂപക്ക് മുകളിലാണ് വില.

കുള്ളൻ ആട്
വളർത്തൽ

കനേഡിയൻ പിക്‌മീ എന്നറിയുന്ന കുള്ളൻ ആടുകളെ രണ്ടുവർഷം മുന്പാണ് വളർത്തിത്തുടങ്ങുന്നത്. പേരുപോലെ തന്നെ നന്നേ കുള്ളനായ അടുകളുടെ കുട്ടികൾക്ക് നല്ല വില ലഭിക്കുമെന്നാണ് അനു പറയുന്നത്. രണ്ടരമാസം പ്രായമുള്ള പെൺ ആട്ടിൻകുട്ടിക്ക് 7000 രൂപയിലധികം വിലയുണ്ട്. ആൺകുട്ടിക്ക് 4000 രൂപയുമാണ് വില. കുട്ടികൾക്ക് കളിക്കാൻ വേണ്ടിയാണ് ആട്ടിൻ കുട്ടികളെ വാങ്ങാൻ അധികം ആളുകളും എത്തുന്നത്. കുള്ളൻ ആടുകളെ വളർത്താൻ എളുപ്പമാണെന്നാണ് അനുവിന്‍റെ അഭിപ്രായം. ലക്ഷണമൊത്ത മുട്ടനാടുകൾക്ക് മാർക്കറ്റിൽ ഒരു ലക്ഷത്തിന് മുകളിൽ മോഹവിലയാണ്. പൊതുവേ മുട്ടനാടുകൾ വിവിധ നിറങ്ങളിൽ ഉണ്ടെങ്കിലും പെണ്ണാടുകൾക്ക് വെളുപ്പ് നിറം മാത്രമാണ് ഉണ്ടാകാറുള്ളത്. പെണ്ണാടുകളുടെ ചെവി മുയലുകളുടെ ചെവി പോലെയാണ് കാണപ്പെടുക. കുള്ളനാടിന്‍റെ പാൽ നല്ല ഔഷധ ഗുണമുള്ളതാണ്.

എന്നാൽ, വളരെ കുറച്ച് പാൽ മാത്രമേ ഇവയ്ക്ക് ലഭിക്കൂ. കൃഷിയും ആട് വളർത്തലും വ്യാവസായിക അടിസ്ഥാനത്തിൽ എന്നതിനേക്കാൾ മാനസിക സന്തോഷമാണെന്നാണ് അനു പറയുന്നത്. അനുവിന്‍റെ ഇഷ്ടങ്ങൾക്കൊപ്പം ഭാര്യ നിമ്യയും മക്കളായ ഇവ മരിയയും ഇവാൻ ജോസഫുമുണ്ട്.