തൂവൽസ്പർശം പോലെ സാന്ത്വനമേകി ഫാ. മാത്യു മാവേലി
Tuesday, May 7, 2024 1:21 AM IST
കോഴിക്കോട്: ആധുനികതയുടെ ദുഷിപ്പുകളെയും വെല്ലുവിളികളെയും നിഷ്പ്രയാസം അതിജീവിച്ച് നിഷ്കളങ്കമായ ജീവിതം നയിച്ച് വിശ്വാസികൾക്കെല്ലാം പ്രചോദനവും മാതൃകയുമായ വൈദികശ്രേഷ്ഠനായിരുന്നു ഇന്നലെ അന്തരിച്ച ഫാ. മാത്യു മാവേലി. അചഞ്ചലമായ ദൈവ സ്നേഹത്തിൽ അടിയുറച്ച് അജപാലന ദൗത്യം നിർവഹിച്ച ഫാ. മാത്യു മാവേലി ശാന്തശീലനും ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിന്‍റെ ഉടമയുമായിരുന്നു.

സംഘർഷഭരിതമായ മനസുകൾക്കെല്ലാം തൂവൽ സ്പർശം പോലെ സാന്ത്വനമേകിയ ഈ ആത്മീയ ഗുരുവിന്‍റെ വിയോഗം കത്തോലിക്കാ സഭയ്ക്കും വിശ്വാസികൾക്കും തീരാനഷ്ടമാണ്.
ആധ്യാത്മിക കാര്യങ്ങളിലെ കൃത്യനിഷ്ഠതയും ധാർമിക മൂല്യച്യുതികൾക്കെതിരേ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഫാ. മാത്യു മാവേലിയുടെ പ്രത്യേകതയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ തുലോം കുറവായിരുന്ന കാലത്താണ് മാത്യു മാവേലി വൈദികപട്ടം സ്വീകരിച്ച് വിശ്വാസികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നത്.

സേവനം ചെയ്ത ഇടവകകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ ഫാ. മാത്യു മാവേലിക്ക് കഴിഞ്ഞു. ഫാ. മാത്യുവിന്‍റെ സ്വതസിദ്ധമായ പെരുമാറ്റവും ഇടപെടലും അദേഹത്തെ സഭാമക്കളുടെ പ്രിയങ്കരനാക്കി. ഫാ. മാത്യുവിന്‍റെ വ്യക്തിപ്രഭാവം താമരശേരി രൂപതയ്ക്കു നൽകിയ സംഭാവനകൾ ചെറുതല്ല.

താമരശേരി രൂപതയുടെ വികാരി ജനറാൾ, കോർപറേറ്റ് മാനേജർ പദവികളൊക്കെ ഫാ. മാത്യുവിനെ തേടിയെത്തിയത് അദേഹത്തിന്‍റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ്. ബൈബിളിലുളള അഗാധ പാണ്ഡിത്യമായിരുന്നു ഫാ. മാത്യുവിന്‍റെ പ്രത്യേകതകളിലൊന്ന്. കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നാണ് അദേഹം തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. തലശേരി രൂപത മൈനർ സെമിനാരിയുടെ ആത്മീയ ഡയറക്ടറായും താമരശേരി രൂപത മൈനർ സെമിനാരിയിൽ റെക്ടറായും ആത്മീയ ഡയറക്ടറായും സേവനം ചെയ്ത കാലയളവിൽ ഫാ. മാത്യുവിന്‍റെ മാർഗനിർദേശത്തിലും ശിക്ഷണത്തിലും അജപാലന ശുശ്രൂഷയിലേക്കു കടന്നു വന്ന വൈദീകരെല്ലാം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ തേങ്ങുകയാണ്.

"ഞാൻ നന്നായി പൊരുതി, എന്‍റെ ഓട്ടം പൂർത്തിയാക്കി’ എന്ന ദൈവ വചനം അന്വർഥമാക്കിയാണ് ഫാ. മാത്യു മാവേലി ദൈവ സന്നിധിയിലണഞ്ഞത്.