നെയ്യംകയം വീണ്ടും വരൾച്ചാഭീതിയിൽ
Wednesday, May 1, 2024 7:57 AM IST
മുളിയാർ: ജില്ലയിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായ പയസ്വിനിപ്പുഴയിലെ നെയ്യംകയം വീണ്ടും വരൾച്ചാഭീതിയിൽ. ജില്ലയിലെ സംരക്ഷിത ജീവിവർഗമായി പ്രഖ്യാപിച്ച പാലപ്പൂവൻ ആമകളുടെയും നിരവധി അപൂർവ മത്സ്യങ്ങളുടെയും ആവാസകേന്ദ്രമായ കയത്തിൽ ജലനിരപ്പ് പകുതിയിലും താഴ്ന്ന നിലയിലാണ്. ചുറ്റുപാടുമെല്ലാം വെള്ളം വറ്റി.

അഞ്ചുവർഷം മുമ്പ് കയം പൂർണമായും വറ്റി നൂറുകണക്കിന് മത്സ്യങ്ങളും ജലജീവികളും ചത്ത് കരയ്ക്കടിഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇവിടെ സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചത്. ബാവിക്കരയിൽ തടയണ പൂർത്തിയായതോടെ ഇനി ഇവിടെ വെള്ളം വറ്റുന്ന സാഹചര്യമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെ ഈ പ്രതീക്ഷയും അസ്ഥാനത്തായി. വെള്ളം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞവർഷവും ഇവിടെ മീനുകൾ ചത്തുപൊങ്ങിയിരുന്നു. നെയ്യംകയത്തിന് തൊട്ടടുത്തു തന്നെ തടയണ നിർമിച്ചാൽ മാത്രമേ വേനൽക്കാലത്ത് ഇവിടെ വെള്ളം പിടിച്ചുനിർത്താൻ കഴിയുകയുള്ളൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. പയസ്വിനിപ്പുഴയിലെ ഏറ്റവും ആഴമേറിയ ഭാഗമായ നെയ്യംകയം പോലും വറ്റുന്നത് പ്രദേശത്തെ വരൾച്ചയുടെ രൂക്ഷതയും തെളിയിക്കുന്നതാണ്.