യുഡിഎഫ് അനുകൂല മേഖലകളിൽ പോളിംഗ് കുറവ്
Monday, April 29, 2024 4:00 AM IST
യുഡിഎഫ് സാധ്യത കല്പിച്ചിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ആറന്മുള മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനത്തിൽ ഏറ്റവുമധികം കുറവുണ്ടായത്. പൂഞ്ഞാറിൽ ലീഡ് ചെയ്യില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് തന്നെ വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,817 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. അന്നു രണ്ടാമതെത്തിയത് ജനപക്ഷം സ്ഥാനാർഥിയും നിലിവൽ ബിജെപി നേതാവുമായ പി.സി. ജോർജായിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.

പി.സി. ജോർജ് എൻഡിഎ പക്ഷത്ത് എത്തിയതോടെ പൂഞ്ഞാറിലെ രാഷ്‌ട്രീയത്തിലുണ്ടായ മാറ്റം എൽഡിഎഫിന് അനുകൂലമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, ഇത് യുഡിഎഫ് എങ്ങനെ അനുകൂലമാക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.

2009 മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്‍റോ ആന്‍റണിയുടെ സ്വന്തം മണ്ഡലമായ പൂഞ്ഞാർ വ്യക്തമായ ലീഡ് നൽകിയിരുന്നു. ഇത്തവണ അതു നിലനിർത്തുമെന്ന പ്രതീക്ഷയുള്ളപ്പോഴാണ് 12 ശതമാനത്തോളം കുറഞ്ഞത്. ഇതിന്‍റെ നേട്ടം അവകാശപ്പെട്ട് എൻഡിഎ രംഗത്തെത്തിയിട്ടുമുണ്ട്.

കാഞ്ഞിരപ്പള്ളിയിലും കഴിഞ്ഞ തവണത്തേക്കാൾ പത്തു ശതമാനത്തോളം വോട്ടിംഗ് ശതമാനം കുറഞ്ഞു. കേരള കോൺഗ്രസ്-എം ഇടതുപക്ഷത്തെത്തിയതിനുശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് ലീഡ് ആദ്യം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, പ്രചാരണം ശക്തമായതിനു പിന്നാലെ യുഡിഎഫ് പ്രതീക്ഷയേറി. പോളിംഗ് ശതമാനത്തിലെ കുറവ് ഇപ്പോൾ ഇരുകൂട്ടരുടെയും ചങ്കിടിപ്പ് വർധിപ്പിച്ചു.

ആറന്മുളയിലും പത്തു ശതമാനത്തിന്‍റെ കുറവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആന്‍റോ ആന്‍റണിക്കു വ്യക്തമായ ലീഡ് നൽകിവന്ന മണ്ഡലമാണ് ആറന്മുള. മണ്ഡലത്തിലെ ബൂത്തുകളുടെ കണക്കുകൾ ശേഖരിച്ചപ്പോൾ കോൺഗ്രസ് സാധ്യത കല്പിച്ചിരുന്ന മേഖലകളിലാണ് പോളിംഗ് ശതമാനം കുറഞ്ഞതെന്ന് പറയുന്നു.