പുതുമോടി മാറിയില്ലെങ്കിലും പത്തനംതിട്ട ബസ് സ്റ്റേഷനിൽ ദുരിതം
Monday, April 29, 2024 4:00 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ പുതുമോടി മാറിയിട്ടില്ല. 2021ലാണ് ബസ് സ്റ്റേഷൻ യാത്രക്കാർക്കായി തുറന്നു നൽകിയത്. അധികം വൈകാതെ തന്നെ ബുദ്ധിമുട്ടുകളും കൂട്ടിനെത്തുകയായിരുന്നു.

കെട്ടിടം പണികഴിപ്പിച്ചെങ്കിലും യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ സൗകര്യമില്ലെന്നതാണ് പ്രശ്നം. ബസുകൾ പാർക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമുകൾക്കു മുന്പിലുള്ള ഭാഗത്ത് വെയിലത്തും മഴയത്തും നിൽക്കാനാകില്ല. വെയിലിന്‍റെ കാഠിന്യം ബസ് സ്റ്റേഷനിൽനിന്നാൽ അനുഭവിക്കണം. നേരിട്ട് സൂര്യൻ തലയിലേക്ക് പതിക്കില്ലെന്നു മാത്രം.

മഴയായാൽ അതിലും ദുരിതമാണ്. വെള്ളം മുഴുവൻ യാത്രക്കാരുടെ ദേഹത്തേക്ക് അടിച്ചു കയറും. പ്ലാറ്റ്ഫോമിനോടു ചേർന്ന് റൂഫിംഗ് ഷീറ്റ് നിർമിച്ച് യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്ന നിർദേശമാണ് ഇതേവരെ പാലിക്കാൻ കഴിയാതെ വന്നത്. മഴയും വെയിലും ഏൽക്കാതെ ബസിൽ കയറാനുള്ള സംവിധാനവും ബസ് സ്റ്റേഷൻ നിർമാണഘട്ടത്തിലെ ആദ്യ പ്ലാനിൽ ഉണ്ടായിരുന്നതാണ്.

സ്റ്റാൻഡിൽ വെള്ളക്കെട്ട്

മഴ പെയ്തു കഴിഞ്ഞാൽ ബസ് സ്റ്റേഷൻ മുഴുവൻ വെള്ളക്കെട്ടാകും. യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന വരാന്തയിലേക്ക് ശക്തമായ കാറ്റിലും, മഴയിലും വെള്ളം അടിച്ചു കയറും. ബസ് സ്റ്റേഷനുള്ളിലെ വെള്ളക്കെട്ടു കാരണം പുറത്തേക്ക് ഇറങ്ങാനാകില്ല. ബസിൽ കയറി യാത്ര ചെയ്യാൻ കഴിയാത്ത ദുരിതപൂർണമായ അവസ്ഥയാണ് മഴയത്തുള്ളത്. വരാന്തയിലെ വെള്ളക്കെട്ട് ബസ് സ്റ്റേഷനുള്ളിൽ കട നടത്തുന്ന വ്യാപാരികളെയും ജോലിക്കാരെയും കെഎസ്ആർടിസി ജീവനക്കാരെയും ബാധിക്കാറുണ്ട്.

വരാന്തയോടു ചേർന്നാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, അന്വേഷണ കൗണ്ടർ, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, യാത്രക്കാർക്കും, ജീവനക്കാർക്കുമുള്ള കാന്‍റീൻ എന്നിവ പ്രവർത്തിക്കുന്നത്. മഴ പെയ്തു കഴിഞ്ഞാൽ സ്റ്റാൻഡ് യാർഡ്, ബസുകൾ ഡീസൽ നിറയ്ക്കുന്ന പമ്പിന്‍റെ പരിസരവും ഗാരേജും പരിസരവും ഉൾപ്പെടെ വെള്ളക്കെട്ടാണ്.

ഇതിനിടെയാണ് ബസ് ടെർമിനലിലെ ശൗചാലയ ടാങ്കുകൾ പൊട്ടി വെള്ളം പുറത്തേക്ക് വരുന്നതായ പരാതിയുണ്ടായത്. മഴ പെയ്തു കഴിഞ്ഞാൽ ദുർഗന്ധം കാരണം സ്റ്റാൻഡിലും പരിസരത്തും നിൽക്കാനാകാത്ത സ്ഥിതിയുണ്ട്. നിർമാണം പൂർത്തിയായി അധികം വൈകാതെ തന്നെ ഉണ്ടായ പ്രശ്നമാണിത്. ഇതിനും ശാശ്വത പരിഹാരമുണ്ടായിട്ടില്ല.

റൂഫിംഗ് ജോലികൾക്ക് ഫണ്ട്

യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന വരാന്തയ്ക്ക് മുന്പിലായി യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കുന്നതിന് പുതിയ റൂഫ് നിർമിക്കുന്നതിന് ജനപ്രതിനിധികൾ പ്രാദേശിക വികസന ഫണ്ടിൽനിന്നുൾപ്പെടെ തുക അനുവദിച്ചിട്ട് നാളുകളായതാണ്. എന്നാൽ, നാളിതുവരെ വരെ യാതൊരു പരിഹാര നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. റൂഫിംഗ് ഷീറ്റ് ഇട്ടാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും.

സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ബസ് സ്റ്റേഷനുകളിലൊന്നാണ് പത്തനംതിട്ട. മലയോര മേഖലയിലൂടെയുള്ള ദീർഘദൂര സർവീസുകളും അന്തർസംസ്ഥാന സർവീസുകളും സമീപകാലത്ത് കാര്യക്ഷമമാക്കിയതോടെ സ്റ്റാൻഡിലെ തിരക്കും വർധിച്ചു. രാത്രികാല സർവീസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

എന്നാൽ, യാത്രക്കാർക്ക് അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ കെഎസ്ആർടിസി തയാറാകുന്നില്ല. അത്യാവശ്യക്കാർക്ക് ഡോർമെറ്ററി സൗകര്യം അടക്കം നൽകാൻ പത്തനംതിട്ട ബസ് സ്റ്റേഷനിൽ സ്ഥലം ലഭ്യമാണെന്നിരിക്കേ ഇത്തരം പദ്ധതികളൊന്നും പരിഗണനയിൽപോലും എടുത്തിട്ടില്ല.