പീഡനക്കേസ് പ്രതിക്ക് 21 വർഷം കഠിന തടവ്
Monday, April 29, 2024 11:21 PM IST
അടൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും.

കന്യാകുമാരി വിളവൻകോട് ചൂടാൽ അടയ്ക്കാക്കുഴി പല്ലുകുഴി കാവുവിള വീട്ടിൽ ഗോകുലിനെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്‍റേതാണ് വിധി.

പതിനഞ്ചുകാരിയായ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി നഗ്ന ഫോട്ടോസും വീഡിയോസും എടുപ്പിച്ചും ആയത് കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കുകയും ചെയ്ത പ്രതിക്കെതിരേ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ, ഐപിസി, ഐടി ആക്ട് പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതിയാകും.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി 21 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.