കടന്പനാട്ടെ ബാലികയുടെ മരണം: സമീപപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
Friday, May 3, 2024 3:44 AM IST
കടന്പനാട്: കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്‍റെയും ചിത്രയുടെയും മകൾ അവന്തിക (എട്ട്) ഛർദിയും വയറിളക്കത്തേയു തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചതിനേ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

കുട്ടിയുടെ മരണകാരണം ഷിഗല്ലെ ബാധയെന്ന് സംശയത്തെത്തുടർന്നാണ് ജാഗ്രതാ നിർദേശമുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിൽ പഴകിയ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗല്ലെ രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളതായി പറയുന്നു.

ഇതു സംബന്ധിച്ച് ലാബ് പരിശോധന ഫലങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 30നു രാവിലെയാണ് ഛർദ്ദിയും വയറിളക്കവുമായി അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. തുടർന്ന് രോഗം വഷളായതോടെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

മെഡിക്കൽ കോളജിലെത്തി അല്പസമയത്തിനുള്ളിൽ തന്നെ കുട്ടി മരിച്ചു. ഷിഗെല്ല ബാധയെന്ന സംശയത്തേ തുടർന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും കിണറുകളിലെ വെള്ളം ശേഖരിച്ചു. 60 സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്.

മരിച്ച കുട്ടിയുടെ വീടിനു സമീപത്തെ വീടുകളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഛർദ്ദിയും വയറിളക്കവും പോലുള്ള രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കാൻ ആരോഗ്യഭാഗത്തിന് നിർദ്ദേശവും നൽകിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് പറഞ്ഞു.

ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനവും നടത്തി. കുട്ടിയുടെ മരണകാരണം സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പും വിദഗ്ധാഭിപ്രായത്തിനായി നൽകിയിട്ടുണ്ട്.