താറാവുകളെ ഇന്ന് കൊന്നൊടുക്കും
Thursday, April 18, 2024 11:33 PM IST
എടത്വ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ ദ്രുതകര്‍മ സേന ഇന്നു കൊന്നൊടുക്കും. എടത്വ കൊടുപ്പുന്ന വരമ്പിനകം പാടത്തു കിടക്കുന്ന കണ്ടങ്കരി കുറ്റിയില്‍ കൊച്ചുമോന്‍റെ 2000, ചെറുതന ചിറയില്‍ രഘുനാഥന്‍റെ 1000, താനാക്കണ്ടത്തില്‍ ദേവരാജന്‍റെ 14650 താറാവുകളെയാണ് കൊന്നൊടുക്കുന്നത്.

പൂര്‍ണവളര്‍ച്ച പ്രാപിച്ച കൊച്ചുമോന്‍റെ 1500 താറാവും രണ്ട് മാസം പ്രായമുള്ള രഘുനാഥിന്റെ 1000 താറാവും 3 മാസം പ്രായമുള്ള ദേവരാജന്റെ 350 ഓളം താറാവുകളും ഇതിനോടകം ചത്തിരുന്നു. ചത്ത താറാവുകള്‍ പാടത്ത് കിടക്കുകയാണ്. പക്ഷിപ്പനി ബാധിച്ച താറാവുകള കൊന്നൊടുക്കിയ ശേഷം ചത്ത താറാവുകളെ ഉള്‍പ്പെടെ കൂട്ടിയിട്ട് ദഹിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള സ്ഥലം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി കണ്ടെത്തിയിട്ടുണ്ട്.

താറാവ്, കോഴിമുട്ട,
ഇറച്ചി വിപണനം നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, ചെന്നിത്തല, കരുവാറ്റ, ഹരിപ്പാട്, മാന്നാര്‍, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, എടത്വ, ചങ്ങനശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റ് വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ഇവയുടെ വില്‍പനയും കടത്തലും നടക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച ് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ.്

കുട്ടനാട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവുംനടത്തും.