വിശുദ്ധന്‍റെ ദര്‍ശനസുകൃതം നേടി വിശ്വാസികള്‍ എടത്വ പള്ളിയിലേക്ക് എത്തിത്തുടങ്ങി
Monday, April 29, 2024 11:21 PM IST
എടത്വ: ഭക്തലക്ഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാ സാഫല്യമായി ദര്‍ശനസുകൃതം നേടി വിശ്വാസികള്‍ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ എത്തിത്തുടങ്ങി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം ദര്‍ശിച്ച് സായൂജ്യമടയാന്‍ പെരുന്നാള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എടത്വയിലേക്ക് എത്തുന്നത്.

തീരാദുരിതത്തില്‍പെട്ട് ഉഴലുന്ന ഭക്തരുടെ ദുരിതമകറ്റാന്‍ പാല്‍വര്‍ണക്കുതിരയിലേറി വിശുദ്ധ ഗീവര്‍ഗീസ് പുണ്യാളന്‍ വരുമെന്ന വിശ്വാസമാണ് ഓരോ തിരുനാള്‍ കാലത്തും തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിക്കുന്നത്. മേടവിശുദ്ധിയില്‍ എടത്വ പെരുന്നാളിന് കൊടിയേറിയതോടെ അരിയും മലരും കൊഴുക്കട്ടയും കോഴിയും തേങ്ങായും ആദ്യഫലങ്ങളും നേര്‍ച്ചയര്‍പ്പിക്കാന്‍ ഭക്തജനങ്ങളുടെ തിക്കും തിരക്കുമുണ്ട്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി മെയ് മൂന്നിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. അത്ഭുത തിരുസ്വരൂപം കയ്യെത്തും ദൂരത്ത് ദര്‍ശിച്ച് സായൂജ്യമടയാന്‍ മൂന്ന് മുതല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എടത്വയിലേക്ക് എത്തിച്ചേരും.

ഓരോ തിരുനാള്‍ കാലത്തും പത്ത് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ദേവായത്തിലെത്തി പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും നേര്‍ച്ച കാഴ്ചകളിലും പങ്കെടുക്കുമെന്നാണ് പള്ളി അധികൃതരുടെ കണക്ക്.

വാണിജ്യ മേളപ്പന്തലില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കച്ചവടക്കാരുടെയും തീര്‍ത്ഥാടകരുടെയും സൗകര്യാര്‍ത്ഥം 30000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലാണ് പള്ളിമൈതാനത്ത് ഒരുക്കിയിരിക്കുന്നത്.

വൈകുന്നേരങ്ങളില്‍ പള്ളിയിലെ ദീപാലങ്കാരം ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. പ്രധാനതിരുനാള്‍ ദിനമായ മെയ് ഏഴിന് തിരുനാള്‍ പ്രദക്ഷിണം കഴിയുന്നതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വിശ്വാസികള്‍ വിശുദ്ധന്റെ തിരുസ്വരൂപം ഇടവകക്കാര്‍ക്ക് കൈമാറും.

തുടര്‍ന്ന് മെയ് 14 എട്ടാമിടം വരെ ഇടവകക്കാരാണ് തിരുനാള്‍ ആഘോഷിക്കുന്നത്. സമാപന തിരുനാള്‍ദിനമായ വൈകിട്ട് നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയരൂപം എഴുന്നുള്ളിച്ചുള്ള പ്രദക്ഷിണം മാര്‍ക്കറ്റ് ചുറ്റി കുരിശ്ശടിയിലെ ശുശ്രൂഷകള്‍ ഏറ്റുവാങ്ങി തിരികെ ദേവാലയത്തിലെത്തുമ്പോള്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ സമാപന ശുശ്രൂഷക്ക് ശേഷം കൊടിയിറക്കും. പരസ്യവണക്കത്തിന് പുറത്തേയ്‌ക്കെഴുന്നള്ളിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം തിരികെ പള്ളി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുനനതോടെ 18രാപ്പകലുകള്‍ നീണ്ട എടത്വാ തിരുനാളിന് സമാപനമാകും.

എടത്വാ പള്ളിയില്‍ ഇന്ന്

എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍, 5.45 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ഫ്രാന്‍സിസ് വടക്കേറ്റം, 7.45 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ചാക്കോ കൊച്ചുപറമ്പില്‍, 10 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍) - ഫാ. ഡെന്‍സി മുണ്ടുനടയ്ക്കല്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജെയിംസ് പുളിച്ചമാക്കല്‍, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) - ഫാ. ജനീസ്, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).