ജില്ലയുടെ വടക്കൻ മേഖലയിൽ മയക്കുമരുന്നു സംഘത്തിന്‍റെ വിളയാട്ടം
Tuesday, May 7, 2024 10:45 PM IST
തുറവൂർ: ജില്ലയുടെ വടക്കു ഭാഗമായ തുറവൂർ മേഖലയിൽ മയക്കുമരുന്ന് സംഘത്തിന്‍റെ തേർവാഴ്ചയെന്ന് പരാതി. തുറവൂർ പഞ്ചായത്തിന്‍റെ വിവിധ പ്രദേശ ങ്ങളിൽ പ്രദേശങ്ങളിലെ ഇടവഴികളും റോഡുകളും മയക്കുമരുന്നു സംഘത്തിന്‍റെ പിടിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ കുറച്ചു നാളുകളായി ഈ മേഖലയിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വ്യാപകമായിരിക്കുകയാണ്.

ഇടറോഡുകൾ കേന്ദ്രീകരിച്ചും റോഡിനോട് ചേർന്നുള്ള ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ചുമാണ് സംഘങ്ങൾ മയക്കുമരുന്ന് വിൽക്കുന്നതും ഉപയോഗിക്കുന്നതും നാട്ടുകാർക്ക് ശല്യമായി കൂട്ടം ചേരുന്നതും. പുറംപ്രദേശങ്ങളിൽ നിന്നു വരുന്നവരും പ്രദേശവാസികളും ആയിട്ടുള്ള യുവാക്കളും വിദ്യാർഥികളുമാണ് കൂടുതലും ഈ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. പകൽസമയങ്ങളിൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും പൊതുവഴിയിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

തുറവൂർ പാലക്കാപ്പറമ്പിൽ നിന്ന് കിഴക്കോട്ട് പോകുന്ന റോഡിലും തുറവൂർ കിഴക്ക് കലാരംഗം റോഡിന്‍റെ പരിസരങ്ങളിലും വളമംഗലം മേഖലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണ്. പരസ്യമായ മയക്കുമരുന്നു വിൽപ്പനയാണ് ഇവിടെ നടക്കുന്നത്.

കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫീസിന്‍റെ വിളിപ്പാടകലെയാണ് ഇത്തരത്തിലുള്ള വ്യാപകമായുള്ള മയക്കുമരുന്നുപയോഗവും വിൽപ്പനയും നടക്കുന്നത്. ഇതുസംബന്ധിച്ച വിവരം നാട്ടുകാർ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ചെറുവിരലനക്കാൻ പോലും അവർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.

എക്സൈസ് ഉദ്യോഗസ്ഥരും മയക്കു മരുന്നു സംഘവുമായിട്ടുള്ള ഒത്തുകളിയാണ് പ്രദേശത്തെ മയക്കുമരുന്ന് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കുത്തിയതോട് പോലീസിനു ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.

സർക്കാർ അടിയന്തരമായി ഈ പ്രദേശത്തെ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടത്തുന്ന സംഘങ്ങളെ അടിച്ചമർത്താനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.