പക്ഷിപ്പനി: താറാവ് കര്‍ഷകന് വന്‍നഷ്ടം ആശങ്കയോടെ കുമരങ്കരി നിവാസികള്‍
Monday, April 29, 2024 7:28 AM IST
ചങ്ങനാശേരി: പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് താറാവ് കര്‍ഷകന് നഷ്ടമായത് 14,000ത്തോളം താറാവുകള്‍. വാഴപ്പള്ളി പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ ഓടേറ്റി തെക്ക് പാടശേഖരത്തില്‍ കൊയ്ത്തിനുശേഷം നെടുമുടി സ്വദേശിയായ ആള്‍ തീറ്റുന്നതിനായി എത്തിച്ച 45ദിവസം പ്രായമെത്തിയ പതിനാലായിരത്തോളം താറാവുകള്‍ക്കാണ് പക്ഷിപ്പനി ബാധിച്ചത്.

ആറായിരത്തിലേറെ താറാവുകള്‍ കഴിഞ്ഞ ഓരാഴ്ചയായി ചത്തുവീണരുന്നു. ജാഗ്രതാ നിര്‍ദേശത്തിന്‍റെ ഭാഗമായി ഇന്നലെ എണ്ണായിരത്തി അഞ്ഞൂറിലധികം താറാവുകളെ ദ്രുതകര്‍മസേന കൊന്ന് കുഴിച്ചുമൂടുകയും ചെയ്ത്.

45ദിവസം പ്രായമായ താറാവുകളാണ് താറാവുവളര്‍ത്തുകാരനായ ആള്‍ക്ക് നഷ്ടമായത്. ഏകദേശം ആറുലക്ഷത്തിനടുത്ത് രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്ത് ഇരുപതാംവാര്‍ഡ് കുമരങ്കരി ഭാഗത്തെ 21കുടുംബങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്‍റ് വോട്ടെടുപ്പില്‍ കര്‍ശന ജാഗ്രതതയോടെയാണ് ഇവരെ പങ്കെടുപ്പിച്ചത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടി.

ശുദ്ധജലം കിട്ടാതെ 21 കുടുംബങ്ങള്‍

ഇരുപതാംവാര്‍ഡ് കുമരങ്കരി ഭാഗത്തെ ബണ്ടിന്‍റെ വശങ്ങളില്‍ താമസിക്കുന്ന ഈ കുടുംബങ്ങള്‍ ശുദ്ധജലംപോലും കിട്ടാതെ അതീവ ദുരിതത്തിലാണ്. ബണ്ടിന്‍റെ വശങ്ങള്‍ ഇടിഞ്ഞതിനാല്‍ ഈ സ്ഥലത്ത് വാഹനങ്ങള്‍ എത്താനും ബുദ്ധിമുട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തില്‍നിന്നു കുടിവെള്ളം എത്തിച്ചിട്ടും ഇവര്‍ക്ക് ലഭിച്ചില്ല.

തോട്ടിലെ മാലിന്യങ്ങള്‍ തള്ളിനീക്കി ശേഖരിക്കുന്ന വെള്ളമാണ് ഉപയോഗിത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജലജീവന്‍ പദ്ധതിക്കായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടും ഇവര്‍ക്ക് വെള്ളം എത്തിയിട്ടില്ല.