ജെ. കളത്തിലാൻ- കാലത്തിന്‍റെ കര്‍മയോഗി
Tuesday, April 30, 2024 12:32 AM IST
മങ്കൊമ്പ്: സഭയ്ക്കും സമൂഹത്തിനുംവേണ്ടി തൂലിക ചലിപ്പിച്ച പ്രതിഭാധനനായ ജെ. കളത്തിലാൻ വിടവാങ്ങി. പുണ്യശ്ലോകനായ വിശുദ്ധ ചാവറയച്ചന്‍റെ നാട്ടില്‍നിന്നു ബൈബിള്‍ സാഹിത്യ രചനയില്‍ പ്രതിഭ തെളിയിച്ച, കര്‍മപഥത്തില്‍ സുവിശേഷമൂല്യങ്ങളിലൂന്നി മുന്നേറിയ സാഹിത്യ പ്രതിഭ കൂടിയായിരുന്നു 91 കാരനായ കൈനകരി കളത്തില്‍ ജോയി ജോസഫ് എന്ന ജെ. കളത്തിലാൻ.

1933 ഫെബ്രുവരി 20ന് ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്‍റെ ഭാഗമായ കൈനകരി ഗ്രാമത്തില്‍ കളത്തില്‍ ജോസഫിന്‍റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. കൈനകരി സെന്‍റ് മേരീസ് ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എടത്വ സെന്‍റ് അലോഷ്യസ്, ചങ്ങനാശേരി എസ്ബി എന്നിവിടങ്ങളില്‍നിന്നു കോളജ് വിദ്യാഭ്യാസം നേടി. ചെറുപ്പം മുതലേ സാഹിത്യ രചനകളില്‍ തത്പരനായിരുന്നു. പ്രത്യേകിച്ച് ബൈബിള്‍ സാഹിത്യ ഗ്രന്ഥങ്ങളായിരുന്നു രചിച്ചവയിലേറെയും.

ദീപിക ബാലജനസഖ്യത്തിന്‍റെ കലാസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 ല്‍ പുറത്തിറങ്ങിയ വേദഘോഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ കൃതി. 2013 ല്‍ ശ്രീയേശുഘോഷം മഹാകാവ്യം പൂര്‍ത്തിയാക്കി. 2014 ല്‍ പുറത്തിറങ്ങിയ വേദഘോഷമാല, 2018 ല്‍ രചിക്കപ്പെട്ട വേദഘോഷമാല രണ്ടാം ഭാഗം എന്നിവയാണ് പ്രധാന കൃതികള്‍. ബൈബിള്‍ സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ബൈബിള്‍ സാഹിത്യ രചനയിലൂടെ സുവിശേഷവത്കരണം സാധ്യമാക്കിയതിനു ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത പുരസ്‌കാരമായ എക്‌സലന്‍സി അവാര്‍ഡിനു 2014 ല്‍ ജെ. കളത്തിലാനാണ് അര്‍ഹനായത്. ആലപ്പുഴ റൈറ്റേഴ്‌സ് ഫോറത്തിന്‍റെ കവിതിലകം അവാര്‍ഡിനും അര്‍ഹനായി.

ആലപ്പി ആര്‍ട്സ് ആൻഡ് കമ്യൂണിക്കേഷന്‍റെ കാവ്യശ്രേഷ്ഠ പുരസ്‌കാരം, ഡോ. അംബേദ്കര്‍ ദളിത് സാഹിത്യ അക്കാദമിയുടെ തിരുവള്ളുവര്‍ പുരസ്‌കാരം എന്നീ അംഗീകാരങ്ങളും ഇതേ വര്‍ഷംതന്നെ അദ്ദേഹത്തെ തേടിയെത്തി. തൊട്ടടുത്ത വര്‍ഷംതന്നെ കുട്ടനാട് കലാസാഹിത്യ പഠനവേദിയുടെ മഹാകവി ഐ.സി. ചാക്കോ അവാര്‍ഡും ജീവിത സായാഹ്നത്തില്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.