അതിരമ്പുഴയിലെ സ്കൂട്ടർ മോഷണം: പ്രതികൾ അറസ്റ്റിൽ
Tuesday, April 30, 2024 6:46 AM IST
ഏറ്റുമാനൂർ: അതിരമ്പുഴയിൽ വീട്ടിൽനിന്നു സ്കൂട്ടർ മോഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. പിടിയിലായ മൂന്നു പ്രതികളും പ്രായപൂർത്തി ആകാത്തവരാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി സ്വദേശികളാണ് പ്രതികൾ.

ഇവർ വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽനിന്നായി ഏഴോളം ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതായി കേസ് അന്വേഷിച്ച ഏറ്റുമാനൂർ പോലീസ് കണ്ടെത്തി. ഇതിൽ അഞ്ചു വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങൾ ഉപയോഗ ശേഷം എവിടെയെങ്കിലും ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ 20ന് രാത്രിയിലാണ് അതിരമ്പുഴ പച്ചക്കറി മാർക്കറ്റിന് സമീപത്തെ വീട്ടിൽനിന്ന് സ്കൂട്ടർ മോഷണം പോയത്. 26ന് രാത്രിയിൽ ഈ സ്കൂട്ടർ വീടിനു സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ നശിപ്പിച്ചിരുന്നു. അന്ന് രാത്രിയിൽ പച്ചക്കറി മാർക്കറ്റിലെ മൂന്നു കടകളിൽ മോഷണശ്രമവും നടന്നു. സ്കൂട്ടർ ഉപേക്ഷിച്ച വഴിയിൽ തന്നെ ഞായറാഴ്ച രാവിലെ ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

പ്രതികൾ രാത്രിയിൽ പച്ചക്കറി മാർക്കറ്റിൽ അതിക്രമിച്ചു കയറി കടകളിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികൾ നശിപ്പിക്കുന്നതും പതിവായിരുന്നു. സ്കൂട്ടർ മോഷണം പോയ പരാതി ലഭിച്ചതു മുതൽ ഏറ്റുമാനൂർ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി വരികയായിരുന്നു. ദിവസങ്ങൾക്കു മുമ്പുതന്നെ പ്രതികളെപ്പറ്റി പോലീസിന് സൂചന ലഭിച്ചിരുന്നു.

ദിവസങ്ങളായി പ്രതികളെ പിന്തുടർന്ന പോലീസ് ഇന്നലെ തന്ത്രപൂർവം ഇവരെ പിടികൂടുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷോജോ വർഗീസ്, എസ്ഐമാരായ കെ.കെ. പ്രദീപ്കുമാർ, സൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഡെന്നി, ജോഷ്, സിവിൽ പോലീസ് ഓഫീസർമാരായ സെയ്ഫുദ്ദിൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്.