ജില്ലയിലും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം കനത്തു
Thursday, May 2, 2024 10:34 PM IST
കോട്ടയം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലും പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേര്‍ ടെസ്റ്റില്‍ പങ്കെടുക്കാതെ മടങ്ങി. ജില്ലയിലെ ആറ് ആര്‍ടിഒ ഓഫീസുകളുടെ കീഴിലുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും രാവിലെ മുതല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വാഹനങ്ങള്‍ വിട്ടുനല്‍കാതെ ടെസ്റ്റ് ബഹിഷ്‌കരിച്ചു.

കോട്ടയം ചെങ്ങളത്തുകാവ് ഡ്രൈവിംഗ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. ഇതോടെ ടെസ്റ്റ് നടത്താതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. ഇന്നലെ ടെസ്റ്റുണ്ടായിരുന്ന പൊന്‍കുന്നം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

ഇവിടെയും നിരവധിയാളുകളാണ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നാണാണ് പ്രധാന ആരോപണം.

ഡ്രൈവിംഗ് ടെസ്റ്റിന്‍റെ ആദ്യ ഭാഗമായ എച്ച് എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാമെന്നു സര്‍ക്കുലറില്‍ പറയുമ്പോഴും കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും പാര്‍ക്കിംഗും ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ പരിഷ്‌കാരങ്ങളും സര്‍ക്കുലറിലുണ്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ലെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു.

ടെസ്റ്റുകളുടെ എണ്ണം കുറച്ചതുമൂലം ലേണേഴ്‌സ് എഴുതിക്കഴിഞ്ഞാല്‍ ആറു മാസമെങ്കിലും കഴിയണം ലൈസന്‍സ് കിട്ടാന്‍. ഇതു ലൈസന്‍സ് എടുക്കാനായി അപേക്ഷിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരിക്കുന്നത്.

ഫെബ്രുവരി 22ന് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുംവരെ ഡ്രെവിംഗ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എ.എന്‍. ബിന്നു പറഞ്ഞു.