രാസമാലിന്യം ചാലക്കുടി പുഴയിലേക്കു തള്ളുന്നതിനെതിരെ സമരവുമായി സിപിഐ
Monday, May 6, 2024 1:50 AM IST
മേലൂർ: പൂലാനി കൊമ്പൻപാറ തടയണയ്ക്കു സമീപം പ്രവർത്തിക്കുന്ന ബിയർ കമ്പനിയിലെ രാസമാലിന്യങ്ങൾ രാത്രിക്കാലങ്ങളിൽ ചാലക്കുടി പുഴയിലേക്കു തള്ളുന്നുവെന്നാരോപിച്ച് ബിയർ കമ്പനി പടിക്കൽ സിപിഐ മേലൂർ ലോക്കൽ കമ്മിറ്റിയു ടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.

ദശലക്ഷക്കണക്കിനു ലിറ്റർ വെള്ളം കടുത്ത വേനലിലും ബിയർ ഉൽപ്പാദനത്തിനു വേണ്ടി പുഴയിൽനിന്ന് എടുക്കുന്ന ബിയർ കമ്പനി പുഴയിലേക്കുതന്നെ ബിയർ ഉത്പാദനത്തിനുശേഷമുള്ള രാസമാലിന്യങ്ങൾ അടങ്ങിയ വെള്ളം ഒഴുക്കിവിടുന്നതായി സമരക്കാർ ആരോപിച്ചു. ചാലക്കുടി പുഴയെ ആശ്രയിച്ച് ഒട്ടേറെ കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും നിലനിൽക്കെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ മേലൂർ ലോ ക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും കൊരട്ടി പോലീസിനും പരാതി നൽകിയിട്ടുണ്ട്. ജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയത്തിൽ അധികാരികൾ അലംഭാവം തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കു മെന്നു സമരക്കാർ മുന്നറിയിപ്പു നൽകി.

കമ്പനി കവാടത്തിൽ നടന്ന പ്രതിഷേധ സമരം മേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മധു തൂപ്രത്ത് ഉദ്ഘാടനം ചെയ്തു. കെ. എസ്. സുനേജ് അധ്യക്ഷതവഹിച്ചു.

പി.എസ്. സുരാജ്, കെ.കെ. ഷാജി, ഇ.എസ്. സത്യൻ എന്നിവർ പ്രസംഗിച്ചു. കൊരട്ടി പോ ലീസും സ്ഥലത്തെത്തിയിരുന്നു.