ജോസ് കാട്ടൂക്കാരൻ അനുസ്മരണം; അരിയങ്ങാടിയിലെ ആദ്യ നഗരപിതാവ്
Monday, May 6, 2024 1:50 AM IST
സ്വന്തം ലേഖകൻ

തൃശൂർ: അധ്വാനത്തിന്‍റെ ആവിപറക്കുന്ന അരിയങ്ങാടിയിലെ പീടികത്തൊഴിലാളിയിൽനിന്ന് നഗരസഭയുടെ അധ്യക്ഷപദവിയിലെത്തിയ രാഷ്ട്രീയ ചരിത്രമാണു ജോസ് കാട്ടൂക്കാരന്‍റേത്.
തൊഴിലാളികൾക്കൊപ്പം തോളോടു തോൾചേർന്നു പ്രവർത്തിച്ച ജോസിന്, അടിസ്ഥാന വിഭാഗത്തിന്‍റെ ആവശ്യങ്ങളെന്തെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടിവന്നിട്ടില്ല.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തൊഴിലെടുത്തു ജീവിതം മുന്പോട്ടു കൊണ്ടുപോകുന്പോഴാണു കോണ്‍ഗ്രസിന്‍റെ തൊഴിലാളി വിഭാഗമായ ഐഎൻടിയുസിയിൽ ചേർന്നത്. തൊഴിലാളികൾക്കിടയിലെ സ്വാധീനവും സംഘടനാ മികവും ബോ ധ്യപ്പെട്ടതോടെ ജില്ലാ നേതൃത്വം അദ്ദേഹത്തെ ഡിസിസിയുടെ നേതൃപദവിയിലെത്തിച്ചു.

കെ. കരുണാകരൻ തൃശൂരിന്‍റെ തൊഴിലാളിരംഗത്തും പിന്നീട് ഭരണരംഗത്തും തിളങ്ങിയപ്പോൾ അടുത്ത അനുയായിയായി ജോസുമുണ്ടായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിയായിരിക്കേ സംഘടനാ ചുമതല ഏറ്റെടുത്തു.

അന്നു 11 ജില്ലാ ഭാരവാഹികളാണുണ്ടായിരുന്നത്. അവരിൽ സംഘടനാകാര്യങ്ങൾ നിർവഹിച്ച ജോസ് കാട്ടൂക്കാരൻ കോണ്‍ഗ്രസ് ചുമതലകൾ മാത്രം വഹിക്കുന്ന നേതാവായപ്പോൾ ഐഎൻടിയുസിയിൽനിന്നു പിൻവാങ്ങി. തൃശൂർ മുനിസിപ്പാലിറ്റി കോർപറേഷനായപ്പോൾ കൗണ്‍സിലറായി. ആദ്യ മേയറുമായി.

1969ൽ കോണ്‍ഗ്രസ് പിളർന്നപ്പോൾ സംഘടനാ കോണ്‍ഗ്രസ് പക്ഷത്തായിരുന്ന ജോസ് കാട്ടൂക്കാരൻ കരുണാകരനൊപ്പമാണ് ഇന്ദിരാഗാന്ധിക്കൊപ്പം ചേർന്നത്.

പാർട്ടി പ്രവർത്തനത്തിനൊപ്പം പാട്ടെഴുത്തിലും വ്യാപൃതനായി. ഡിസിസി ലൈബ്രറി സജ്ജമാക്കിയപ്പോൾ പുസ്തകങ്ങൾക്കൊപ്പമാണ് ഏറെസമയം ചെലവഴിച്ചത്.

അരണാട്ടുകര പള്ളിയിലെ പ്രസിദ്ധീകരണത്തിൽ എന്നും അദ്ദേഹത്തിന്‍റെ കവിതകൾ ഉണ്ടായിരുന്നു. പത്രങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു. 80 വയസുവരെ കവിതകളോടുള്ള കന്പം നിലനിർത്തി. എന്നാൽ, ഇവയൊന്നും പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ മെനക്കെട്ടില്ല.

പാർട്ടി ഭാരവാഹിത്വത്തിനു പുറമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലകളും അദ്ദേഹത്തിനു നിർവഹിക്കേണ്ടിവന്നു. പ്രായമേറിയപ്പോൾ തൃശൂർ നിയോജകമണ്ഡലത്തിലേക്കു പ്രവർത്തനം ചുരുക്കി.

അവസാനകാലത്ത് യുഡിഎഫ് തൃശൂർ നിയോജകമണ്ഡലം ചെയർമാനായിരുന്നു. എണ്‍പതുപിന്നിട്ടതോടെ സജീവ രാഷ്ട്രീ യത്തിൽനിന്ന് ഒഴിഞ്ഞു വിശ്രമജീവിതത്തിലേക്കു കടന്നു.
ഇന്നു തൃശൂർ കോർപറേഷനിലടക്കം സജീവ രാഷ്ട്രീയത്തിൽ തുടരുന്ന നിരവധി ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ജോസിന്‍റെ പങ്ക് നിസ് തുലമാണ്.

അനുശോചിച്ചു

തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും തൃശൂർ കോർപറേഷൻ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനും അനുശോചിച്ചു.

തൃശൂർ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യകാല നേതാവായിരുന്ന ജോസ് കാട്ടുക്കാരൻ തലയെടുപ്പുള്ള ട്രേഡ് യൂണിയൻ നേതാവും മികച്ച സംഘാടകനുമായിരുന്നെന്നും അദ്ദേഹത്തിന്‍റെ വിയോഗം കോണ്‍ഗ്രസ് പാർട്ടിക്കു വലിയ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലീഡർ കെ. കരുണാകരന്‍റെ നേതൃത്വത്തിൽ തൃശൂരിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചയാളായിരുന്നു കാട്ടൂക്കാരനെന്നു വി.എം. സുധീരൻ അനുസ്മരിച്ചു.

അക്കാലത്ത് അരിന്പൂരിൽ നടന്ന മണലൂർ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് ക്യാന്പിൽ കാട്ടൂക്കാരൻ വന്നതും പ്രസംഗിച്ചതും ഓർക്കുന്നെന്നും ജ്യേഷ്ഠ സഹോദര സ്ഥാനീയനായിരുന്നു അദ്ദേഹമെന്നും സുധീരൻ പറഞ്ഞു.

വിമർശനങ്ങളെ നേരിടാൻ
പഠിപ്പിച്ചു: രാജൻ പല്ലൻ

തൃശൂർ: വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ചത് ജോസ് കാട്ടൂക്കാരനായിരുന്നെന്നു കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ. കോർപറേഷന്‍റെ പ്രഥമ മേയറായിരുന്ന അദ്ദേഹത്തിനൊപ്പം കൗണ്‍സിലറായി പ്രവർത്തിക്കാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നു.
രണ്ടായിരത്തിൽ തൃശൂർ മുനിസിപ്പാലിറ്റിക്കൊപ്പം സമീപ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തു കോർപറേഷൻ രൂപീകരിച്ചപ്പോൾ വികസന പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താൻ അദ്ദേഹം മുൻനിരയിൽനിന്നു. കൂട്ടിച്ചേർത്ത പഞ്ചായത്തുകളിൽ തെരുവു വിളക്കുകളായി ട്യൂബ് ലൈറ്റുകളും സോഡിയം പേപ്പർലാന്പുകളും സ്ഥാപിച്ച് വെളിച്ച വിപ്ലവം നടത്തിയതും ഇദ്ദേഹത്തിന്‍റെ കാലത്താണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലർമാരുമായി ഉൗഷ്മളമയ ബന്ധം സൂക്ഷിച്ച അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നെന്നും രാജൻ പല്ലൻ പറഞ്ഞു.