ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞാണി
Monday, May 6, 2024 1:50 AM IST
കാഞ്ഞാണി: തൃശൂർ - വാടാനപ്പി ള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി സെന്‍ററിൽ രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പാവറട്ടി, പെരിങ്ങോട്ടുകര, തൃശൂർ, വാടാനപ്പിള്ളി എന്നീ ഭാഗത്തുനിന്നുള്ള വാഹങ്ങൾ എത്തിച്ചേരുന്ന ജംഗ്ഷനാണു കാഞ്ഞാണി.

ഒരു ഹോംഗാർഡ് മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. തിരക്കേറിയ സമയങ്ങളിൽ ബ്ലോക്കിൽപ്പെടുന്ന ചില സ്വകാര്യ ബസിലെ ജീവനക്കാരാണ് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത്. ഇത് കൂടുതൽ ബ്ലോക്ക് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസുകാരെത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം കാഞ്ഞാണി സെന്‍റർ വികസനത്തിനായി മുരളി പെരുനെല്ലി എംഎൽഎ കഴിഞ്ഞ രണ്ട് ബജറ്റുകളിലും ഫണ്ട് വച്ചിരുന്നെങ്കിലും ഇത് കടലാസിൽ ഒതുങ്ങി.

വികസനത്തിന്‍റെ ഭാഗമായി റോഡ് അളന്നുതിരിച്ച് കല്ലിട്ടെങ്കിലും ഒന്നുമായില്ല.